12 Jun 2013

നോട്ടം




റോഡ്‌ സൈഡിലെ നടപ്പാതയിലെകോണ്‍ക്രീറ്റ് സ്ലാബിന്റെ ഇടയിൽ 
കാൽ കുടുങ്ങിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും 
ഷാൾ തെന്നി മാറിയപ്പോൾ 
ചുരിദാറിനിടയിലൂടെ തെളിഞ്ഞു കണ്ട 
അവളുടെ മുലയിടുക്കുകളിലായിരുന്നു 
എന്റെ ശ്രദ്ധയത്രയും..!!
കാൽ നുറുങ്ങുന്ന വേദനയ്ക്കിടയിലും
ഷാൾ നേരെയിടാൻ അവൾ ശ്രദ്ധിച്ചത്‌
കുത്തിത്തുളയ്ക്കുന്ന എന്റെ
നോട്ടം കണ്ടിട്ടായിരുന്നോ ആവോ..!!

11 Jun 2013

കുത്തിക്കഴപ്പുകള്‍

കുത്തിക്കഴപ്പിന്‍റെ അങ്ങേയറ്റമായ ചില സെക്ഷ്വല്‍ ഫാന്റസികള്‍..,..

1. കക്ഷപ്രേമം (Underarm Love)

   നിന്‍റെ കക്ഷങ്ങള്‍ എന്നും എനിക്കൊരു നിഗൂഡതയായിരുന്നു. അവയെ ഞാന്‍ ആരാധിച്ചിരുന്നു. രോമകൂപങ്ങള്‍ നിറഞ്ഞതായാലും, ഷേവ്‌ ചെയ്തു മിനുക്കിയതായാലും കുറ്റിരോമങ്ങള്‍ നിറഞ്ഞതായാലും, അവയില്‍ മുഖം പൂഴ്ത്തി കിടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവയുടെ നിമ്നോന്നതങ്ങളിലൂടെ ഇറ്റിറ്റു വീഴുന്ന വിയര്‍പ്പുതുള്ളികള്‍ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്ത് നിന്നെ ഇക്കിളിപ്പെടുത്താന്‍ ഞാന്‍ മോഹിച്ചു. സ്ലീവ് ലെസ്‌ ടോപ്പുമിട്ട് നീ നടക്കുമ്പോള്‍ നിന്‍റെ കൈ ഒന്ന് ഉയരുന്നതും കാത്ത് , കവിളിലൂടെ ഒലിച്ചിറങ്ങുന്ന ഒലിപ്പീരും തുടച്ചു ഞാന്‍ കാത്തിരുന്നിട്ടുണ്ട്.

2. അടിവസ്ത്രാരാധന (Underwear Worship)

    അയയില്‍ അലക്കിയിട്ട നിന്‍റെ അടിവസ്ത്രങ്ങളില്‍ നീ ഉണ്ടെന്ന് പലവട്ടം ഞാന്‍ സങ്കല്‍പ്പിച്ചു കൂട്ടിയിട്ടുണ്ട്. നിന്‍റെ വെളുത്ത പൂക്കള്‍ ഉള്ള പാന്റീസില്‍ നോക്കുമ്പോള്‍ നിന്‍റെ കൊച്ചു യോനി എന്‍റെ മനസ്സില്‍ ഓടിയെത്തും. നിന്‍റെ ബ്രായില്‍ നോക്കുമ്പോള്‍ തുളുമ്പുന്ന മുലകള്‍ പുറത്തു ചാടാന്‍ വെമ്പുന്നത് പോലെ തോന്നും. നിന്‍റെ പാന്റീസിന് നിന്‍റെ യോനിയുടെ ചൂടും മണവും ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്നം കണ്ടു. അലക്കി വെളുപ്പിച്ച പാന്റീസിനെക്കാള്‍ നീ ഉടുത്ത് അഴിച്ചു വെച്ച നിന്‍റെ മണം ഉള്ള നിന്‍റെ വിയര്‍പ്പ് തുള്ളികള്‍ പറ്റിപ്പിടിച്ച പാന്റീസിനോടായിരുന്നു എന്‍റെ ഭ്രമം. പാന്റീസിനുള്ളില്‍ നിന്ന് ഒരു നനുത്ത രോമം കിട്ടുന്നതും ഞാന്‍ മോഹിച്ചു.

3. ചന്തി പൂജ (Ass Worship)

 നിന്‍റെ വസ്ത്രങ്ങള്‍ക്കുള്ളില്‍ തുളുമ്പി തുളുമ്പി മോഹിപ്പിക്കുന്ന ചന്തികള്‍., അവയ്ക്ക് ഇളം കാറ്റില്‍ ആടുന്ന ഇളനീര്‍ക്കുലകളുടെ മോഹിപ്പിക്കുന്ന സൗന്ദര്യമായിരുന്നു. വസ്ത്രം പൊട്ടിച്ചു ഇപ്പോള്‍ പുറത്തു ചാടും എന്ന മോഹം അസ്ഥാനത്തായിരുന്നെങ്കിലും ഞാന്‍ മോഹിച്ചു അതിന്‍റെ രണ്ടു പാളികള്‍ക്കിടയില്‍ മുഖം പൂഴ്ത്തി കിടക്കാന്‍., കടിയ്ക്കാന്‍., താടിയിലെ കുറ്റിരോമങ്ങള്‍ ഉരസാന്‍., രണ്ടു കൈക്കുള്ളിലും എടുത്തു ഓമനിയ്ക്കാന്‍., മണ്ടിപ്പെണ്ണ്‍ എന്ന് പറഞ്ഞു കൊണ്ട് നസീര്‍ സാര്‍ അടിയ്ക്കുന്നത് പോലെ രണ്ടു ചന്തികളിലും മാറി മാറി അടിയ്ക്കാന്‍.,

4. വിയര്‍പ്പില്‍ മുങ്ങിയ കെട്ടിപ്പിടുത്തം (Sweaty Hug)
 
  നല്ല ചൂടുള്ള ഒരു വിയര്‍ത്ത രാത്രിയില്‍ ഫാനില്ലാതെ, ഉടുതുണി ഇല്ലാതെ നിന്നെ കെട്ടിപ്പിടിച്ചു കിടക്കണം. വിയര്‍പ്പില്‍ കുതിര്‍ന്ന നിന്‍റെ ദേഹത്ത് കൂടി ഒഴുകിയിറങ്ങണം.  നിന്‍റെ കാലടി മുതല്‍ നെറ്റിത്തടം വരെ എന്‍റെ നാവും ചുണ്ടും അരിച്ചി റങ്ങണം. മറ്റൊരു മണവും എന്‍റെ നാസാരന്ധ്രങ്ങളില്‍ കൂടി കയറാത്തവിധത്തില്‍ വിയര്‍പ്പിന്‍റെ മണം മാത്രം മുറിക്കുള്ളില്‍ തങ്ങി നില്‍ക്കണം. എനിയ്ക്ക് നിന്‍റെ വിയര്‍പ്പില്‍ കുളിക്കണം .

രക്തദാഹിയായ വാൾ

അനിശ്ചിതമായ ഭാവിയ്ക്ക്‌ നേരെ
ഭയത്തോടെ നോക്കി ഇരിക്കുക
തലയ്ക്ക്‌ മീതെ തൂങ്ങുന്ന വാൾ...

തല അരിഞ്ഞിടുന്നതെപ്പോഴെന്നറിയാതെ
ഓരൊ വട്ടവും അവൾ വാളുയർത്തുമ്പോൾ
കണ്ണടച്ച്‌ എല്ലാം തീർന്നെന്ന്
നിനയ്ക്കുക..

ഉയർത്തിയ വാൾ അവൾ ദയ തോന്നി
ഉറയിലിടുമ്പോൾ
തൽക്കാലം രക്ഷപ്പെട്ടതിന്റെ ആഹ്ലാദം മുഖത്ത്‌ വിരിയുമ്പോഴും
ഇനി അടുത്ത ശ്രമം എപ്പോഴാണെന്ന ഒരു ഭയം കണ്ണുകളിൽ നിഴലിയ്ക്കും..

ഒരുനാൾ ഒരു ദയവുമില്ലാതെ അവൾ വെട്ടിയെടുക്കും എന്നറിയാം..
പക്ഷെ അതുവരെ അവളുടെ മടിയിൽ തല വെച്ച്‌ കിടക്കണം എനിയ്ക്ക്‌..!!

10 Jun 2013

അന്തമില്ലാത്ത ചിന്തകൾ


1. പ്രേമം

    നിന്നെ ഞാൻ സ്നേഹിച്ച്‌ പണ്ടാറടങ്ങുന്നു എന്ന് ഇടയ്ക്കിടയ്ക്ക്‌ പറയുന്നത്‌.

2. സ്നേഹം

  നിനക്കൊരു വിഷമഘട്ടം വരുമ്പോൾ വിളിക്കാതെ ഓടിയെത്തി നിന്റെ മുഖം എന്റെ നെഞ്ചിലേക്ക്‌ ചേർത്ത്‌ വെച്ച്‌ സാന്ത്വനം പകരുന്നത്‌.

3. പരിഗണന
 
എന്ത്‌ മൂഞ്ചിയ തിരക്കിനിടയിലും ഓടിയെത്തി കുശലം അന്വേഷിച്ച്‌ എനിയ്ക്ക്‌ സുഖമാണെടാ എന്ന് പറയുന്നത്‌..,.

4. സമയംകൊല്ലൽ

    നിന്റെ പണികളും തിരക്കുകളും ഒക്കെ കഴിഞ്ഞു സുഹൃദ്‌ വലയത്തിൽ നിരങ്ങിയ ശേഷം മിണ്ടാൻ എന്റെ അരികിലേക്കെത്തുന്നത്‌.

5. പരസ്പരബഹുമാനമില്ലായ്മ

 നിനക്കിഷ്ടമില്ലാത്തത്‌ ഞാൻ ചെയ്യാതിരിക്കുമ്പോൾ ഞാൻ വെറുക്കുന്നത്‌ എന്റെ മുന്നിലിരുന്ന് നീ ചെയ്യുന്നത്‌.

6. യാഥാർത്ഥ്യം

 നിന്റെ ജീവിതത്തിൽ എന്റെ സ്ഥാനം ഏറ്റവും അവസാനവും ഒരു കടൽദൂരം ഇപ്പുറവും ആണെന്നത്‌..,.

9 Jun 2013

കറന്‍റ്




കറന്‍റ് ഒരു വേശ്യയാണ്...മഴയും കാറ്റും ഇടിമിന്നലും ഒക്കെ 
വിളിക്കുമ്പോള്‍ കൂടെ അങ്ങ് പോകും..
പിന്നെ എപ്പോഴെങ്കിലും ആണ് കയറി വരുന്നത്..

രാത്രിയുടെ അന്ത്യയാമങ്ങളില്‍ 
ആയിരുന്നു ഇടപാടുകാര്‍ കൂടുതലും..
പക്ഷെ ഇപ്പോള്‍ പകല്‍വെട്ടത്തിലും 
ബിസിനസ് തുടങ്ങിയിരിക്കുന്നു..!!
ഇങ്ങനെ രാത്രിയും പകലുമെന്നില്ലാതെ 
പോയി അവസാനം ഒരു നാള്‍ തീരെ ഇല്ലാതാവുമോ?

1 Jun 2013

നീയെന്ന മാംസവും

എപ്പോഴും നിന്റെ കണ്ണിൽ നോക്കി പ്രണയിക്കാൻ എനിക്ക്‌ പറ്റില്ല..
ചിലപ്പോഴൊക്കെ നിന്റെ മുലക്കണ്ണിലേക്കും നോക്കും..!!
എപ്പോഴും നിന്റെ വിശക്കുന്ന വയറിനെ ഊട്ടാൻ എനിക്ക്‌ പറ്റില്ല.
ചിലപ്പോഴൊക്കെ നിന്റെ പൊക്കിളിലായിരിക്കും എന്റെ ശ്രദ്ധ..!!
എപ്പോഴും നിന്റെ കവിളിലെയും കഴുത്തിലെയും മറുകിനെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ നിന്റെ എട്ടാമത്തെ മറുക്‌ യോനിയുടെ അടുത്താണെന്ന് പറഞ്ഞപ്പോൾ കാണിച്ച്‌ തരാൻ പറഞ്ഞത്‌ മറുക്‌ കാണാൻ ആയിരുന്നില്ല.. !!
എവിടെയ്ക്ക്‌ കയറുമ്പോഴും ലേഡീസ്‌ ഫസ്റ്റ്‌ എന്ന് പറഞ്ഞ്‌ നിന്നെ മുന്നിലാക്കുമ്പോൾ ഞാൻ നിന്നെ ബഹുമാനിക്കുകയായിരുന്നില്ല, നിന്റെ നിതംബങ്ങളുടെ തുളുമ്പുന്ന സൗന്ദര്യം ആസ്വദിക്കുകയായിരുന്നു..!!
എപ്പോഴും എനിക്ക്‌ ക്ഷീണമുണ്ട്‌ നിന്റെ മടിയിൽ കിടക്കണം എന്ന് പറയുന്നത്‌ ക്ഷീണമുണ്ടായിട്ടാവണമെന്നില്ല.. നിന്റെ തുടകളുടെ മൃദുലത ആസ്വദിക്കാനുമാവാം..!!
സങ്കടം വരുമ്പോൾ മാത്രമല്ല നിന്നെ കെട്ടിപ്പിടിക്കുന്നത്‌ നിന്റെ മാറിന്റെ, നിന്റെ ശരീരത്തിന്റെ ചൂടറിയാൻ തോന്നുമ്പോഴും ആണു..!!
ചുരുക്കത്തിൽ, ഞാൻ പ്രണയിക്കുന്നത്‌ നിന്നിലെ നിന്നെ മാത്രമല്ല. നിന്നിലെ മാംസത്തെക്കൂടിയാണു..!!

28 May 2013

ചുവന്ന മഷിക്കുപ്പി

അവള്‍ : നിന്‍റെ കത്തുകള്‍ വായിക്കുമ്പോള്‍ എനിക്ക് ദാഹിക്കും, തൊണ്ട വരളും.

അവന്‍ : അതെന്താ അങ്ങനെ?

അവള്‍ : നിന്‍റെ ചുവന്ന അക്ഷരങ്ങള്‍ അഗ്നിഗോളങ്ങള്‍ ആയി തോന്നുന്നു. അവയുടെ ചൂടേറ്റ് ഞാന്‍ ഉരുകുന്നു. മഞ്ഞയും ചുവപ്പും കലര്‍ന്ന തീജ്വാലകള്‍ എന്നെ വിഴുങ്ങുന്നത് പോലെ.

അവന്‍ : നിന്നെ കരിച്ചു കളയാനുള്ള ശക്തി അവയ്ക്കില്ല. വിരഹത്താല്‍ പൊള്ളുന്ന മനസ്സുമായി എഴുതുന്നത് കൊണ്ടായിരിക്കാം അക്ഷരങ്ങള്‍ അഗ്നി ആകുന്നത്. പക്ഷെ  നിന്‍റെ അടുത്തെത്തുമ്പോഴേക്കും അവയുടെ ചൂട് കുറയും.

അവള്‍ : ഇവിടെ എത്തുമ്പോഴും ആ തീ അണയാതെ നില്‍ക്കുന്നത് നിന്‍റെ പ്രണയം അത്രയും തീക്ഷ്ണമായത് കൊണ്ടല്ലേ. ഇത്രയും ചൂട് സഹിക്കുന്ന നിന്‍റെ ഹൃദയം എന്ത് മാത്രം ചുട്ടു പൊള്ളുന്നുണ്ടാവും?

അവന്‍ : നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ ഹൃദയത്തില്‍ ഒരു കുളിര്‍മഴയായി പെയ്യുന്നത് കൊണ്ട് ചൂട് ഞാന്‍ അറിയാറില്ല.

അവള്‍ :  ഒരു നാള്‍ ഞാന്‍ പേമാരിയായി പെയ്തിറങ്ങി ആ അഗ്നിനാളം കെടുത്തിക്കളഞ്ഞാലോ?  എത്രകാലം നീ ആ അഗ്നി കാത്തു സൂക്ഷിക്കും?

അവന്‍ : നമ്മുടെ ആകാശത്ത് അത്രയും കാര്‍മേഘങ്ങള്‍ ഒരുമിച്ചു വരില്ല എന്ന് എനിക്കുറപ്പുണ്ട്. നിനക്ക് ആവുന്ന അത്ര ഇടിച്ചു കുത്തി പെയ്താലും ആ അഗ്നി അണയില്ല.

അവള്‍ : എത്ര കാലം നിനക്ക് ചുവന്ന അക്ഷരങ്ങള്‍ക്ക് തീ തുപ്പാന്‍ കഴിയും? നിന്‍റെ പേനയിലെ മഷി ഒരുനാള്‍ തീരില്ലേ?

അവന്‍ : എന്‍റെ പേനയിലെ മഷി തീരുന്ന അന്ന് ഞാനും തീരും. എന്‍റെ ചോര കൊണ്ടാണ് ഞാന്‍ എഴുതുന്നത്‌.,. എന്‍റെ ഹൃദയമാണ് എന്‍റെ മഷിക്കുപ്പി..!!

27 May 2013

ചെകുത്താന്‍ തന്ന പെണ്‍കുട്ടി



അവള്‍....,..
മെലിഞ്ഞു കൊലുന്നനെ കറുപ്പിന്‍റെയും വെളുപ്പിന്‍റെയും ഏഴഴകുകള്‍ ചാലിച്ചെടുത്ത സുന്ദരിക്കുട്ടിയായിരുന്നു.. വളരെ ചടുലമായി സംസാരിക്കുന്ന ഒരു വായാടിപ്പെണ്ണ്‍...,.. മഞ്ചാടിക്കുരുക്കള്‍ കൈക്കുള്ളിലൂടെ ഊര്‍ന്നു വീഴുന്നതുപോലെ ചിന്നിച്ചിതറി വാക്കുകള്‍ തെറിപ്പിക്കുന്ന ഒരു സംസാരപ്രിയ...

അവള്‍ എന്നാണ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത് എന്ന് ഞാന്‍ വളരെ കൃത്യമായി ഓര്‍ക്കുന്നു. കാരണം ഓര്‍ക്കാന്‍ വേറെ അധികം ഒന്നുമില്ലല്ലോ. അവള്‍ വന്നതിനു ശേഷമുള്ള ഓരോ പ്രഭാതങ്ങളും ഓരോ സായം സന്ധ്യയും എന്‍റെ സ്വപ്നങ്ങളില്‍ നിറങ്ങള്‍ ചാലിച്ചവയായിരുന്നു. അവളില്ലാതെ ഒരു നിമിഷവും കടന്നു പോയിട്ടില്ല. ഉറങ്ങാന്‍ പോകുന്നതും അവളോടൊപ്പം ഉണരുന്നതും അവള്‍ക്കു വേണ്ടി, ദിവസത്തിന്‍റെ ഭൂരിഭാഗവും അവളുടെ മടിയില്‍ തല വെച്ച് അവളുടെ മൃദുമന്ദഹാസം വിരിയുന്ന മുഖത്തേയ്ക്ക് നോക്കി അങ്ങനെ കിടക്കുക എന്നത് ഒരു സ്വപ്നം..

മൂന്നര കൊല്ലത്തെ പ്രണയത്തിനു ശേഷം എന്‍റെ പ്രിയപ്പെട്ടവള്‍ എന്നെ വിട്ടുപോയപ്പോള്‍ മനസ്സ്‌ വറ്റി വരണ്ടിരുന്നു. അതേസമയം തന്നെയാണ് വരണ്ടുണങ്ങിയ മരുഭൂമിയിലേക്ക് വണ്ടി കയറിയതും. ഓര്‍ക്കാനും ഓര്‍ത്തോര്‍ത്തു സന്തോഷിക്കാനും സങ്കടപ്പെടാനും ഒരുപിടി ഓര്‍മ്മകളുമായി. അവളുടെ ഓര്‍മ്മകളില്‍ വിലയം പ്രാപിച്ചു ഓരോ നിമിഷവും ഓരോ ദിവസവും നീറി നീറി കഴിയുകയായിരുന്നു. ഒരു കൊല്ലം കഴിഞ്ഞിട്ടും മാറാത്ത വിരഹം. ഒരു കൊല്ലം അവള്‍ ഇല്ലാതെ കഴിഞ്ഞിട്ടും അവളെ എന്‍റെ മനസ്സില്‍ നിന്നും കുടിയിറക്കാന്‍ പറ്റിയിരുന്നില്ല. ഹൃദയത്തിന്റെ ഒരു കോണില്‍ അവള്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. സൂര്യതെജസ്സോടെ..

അപ്പോഴാണ്‌ ഒരു മാലാഖയെപ്പോലെ, വള കിലുങ്ങുന്നത് പോലെ സംസാരിച്ചു കൊണ്ട് ചല പില മുത്തുകള്‍ കൊഴിച്ചു കൊണ്ട് മഞ്ചാടിക്കുരുവും പെറുക്കി എന്‍റെ ഹൃദയത്തിലേക്ക് വാരി വിതറിക്കൊണ്ട് അവള്‍ കടന്നു വരുന്നത്. തല്‍ക്കാലം നമുക്കവളെ അനാമിക എന്ന് വിളിക്കാം. അവള്‍ കടന്നു വരികയായിരുന്നോ ചെകുത്താന്‍ അവളെ എനിക്ക് കൊണ്ട് തരികയായിരുന്നോ ഞാന്‍ അവളെ തേടി പിടിക്കുകയായിരുന്നോ എന്നറിയില്ല.

ഒരു ഉടക്കിലൂടെയാണല്ലോ സാധാരണ പ്രണയങ്ങള്‍ തളിരിടാറുള്ളത്. ഇതും ഒരു ഉടക്കിലൂടെ തളിരിട്ടു. സ്നേഹത്തിലൂടെ പൂത്തു. പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്നു. എന്‍റെ നഷ്ടപ്രണയത്തിന്റെ വിരഹവേദനയില്‍ എനിക്കൊരു ആശ്വാസമായിരുന്നു അവള്‍,. വാ തോരാതെ സംസാരിക്കുന്ന ഏതു സങ്കടവും ഒരു ചിരിയില്‍ അലിയിച്ചു കളയുന്ന എന്‍റെ അനാമിക..

രാവുകള്‍ പകലാക്കി ഞങ്ങള്‍ സംസാരിച്ചു. മിണ്ടി തുടങ്ങിയാല്‍ പിന്നെ നല്ലൊരു ശ്രോതാവായി ഇരുന്നു കൊടുക്കുക എന്നാ ധര്‍മ്മം ആയിരുന്നു പലപ്പോഴും എനിക്ക്. അത് ഞാന്‍ ആസ്വദിച്ചിരുന്നു. കലപില പറഞ്ഞു കൊണ്ട് ഇടയ്ക്ക് ഒന്ന് മൂള് മൂള് എന്ന് പറഞ്ഞു കൊണ്ട് ഒരു നിമിഷം ഗ്യാപ്‌ ഇടാതെ അവളുടെ ഓരോ ദിവസത്തിലും നടക്കുന്ന ചെറിയ ചെറിയ സംഭവങ്ങള്‍ വരെ അവള്‍ വര്‍ണിക്കും.എന്‍റെ വിശപ്പ്‌ അവള്‍ക്കു വേണ്ടിയായിരുന്നു. എന്‍റെ ദാഹം അവളുടെ ഇടമുറിയാത്ത വാക്കുകള്‍ക്കു വേണ്ടി ആയിരുന്നു. എന്‍റെ ശരീരം അവളോടായിരുന്നു പ്രതികരിച്ചിരുന്നത്..

ക്ലാരയെപ്പോലെ ഒരു മഴ പോലെ കടന്നു വന്നു ഒരു പേമാരിയായ് എന്നിലേക്ക് പെയ്തിറങ്ങിയ എന്‍റെ അനാമിക. എന്നെന്നും എന്‍റെ കൂടെ എനിക്ക് നനയാന്‍ തോന്നുമ്പോള്‍ മഴയായി പെയ്യാനും എന്‍റെ കൂടെ നനയാനും എന്‍റെ തല തുവര്‍ത്തി തരാനും എന്നോടൊപ്പം എന്നെന്നും അവള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു..


ക്ലാരയും മഴയും അവള്‍ക്കു എന്നും പ്രിയപ്പെട്ടതായിരുന്നു. ഞങ്ങളുടെ ഇഷ്ടങ്ങളില്‍ ഏറ്റവും അടുത്ത് നിന്നിരുന്നതും അവ തന്നെയായിരുന്നു. രണ്ടിനെ പറ്റി സംസാരിക്കുമ്പോഴും അവള്‍ക്കു നൂറു നാവായിരുന്നു. അവള്‍ തന്നെയായിരുന്നോ എന്റെ ജീവിതത്തിലെ മഴ.. അവള്‍ എന്നിലേക്ക് പെയ്യുവാന്‍ ആയിരുന്നില്ലേ ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്. അതെ, ആ മഴയില്‍ നനഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആ യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു..
അവള്‍, കവിതകളെയും കഥകളെയും സ്നേഹിക്കുന്ന, പുസ്തകങ്ങള്‍ക്കിടയില്‍ കൂട് കൂട്ടാന്‍ ഇഷ്ടപ്പെടുന്ന മനസ്സില്‍ കവിത സൂക്ഷിക്കുന്ന എന്‍റെ അനാമിക. അവളുടെ എഴുത്തായിരുന്നു എന്നെ അവളിലേക്ക് അടുപ്പിച്ചത്. എഴുതിക്കൂട്ടിയത് അധികമില്ല. പക്ഷെ ഉള്ളതെല്ലാം എന്‍റെ ഹൃദയത്തില്‍ ഞാന്‍ എടുത്തു വെച്ചു. പിന്നീട് അവളുടെ ഓരോ സൃഷ്ടിക്കും വേണ്ടി കാത്തിരുന്നു. പ്രസവവേദനയുടെ യാമങ്ങളില്‍ സംസാരിച്ചാല്‍ എന്‍റെ കവിതകള്‍ മുറിഞ്ഞു പോകുന്നു എന്നവള്‍ പരാതിപ്പെടുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ച് കാത്തിരുന്നിട്ടുണ്ട്. ആ കവിത എന്നിലേക്ക് പെയ്തു ഇറങ്ങുന്നതും കാത്ത്..

അവള്‍ പിണങ്ങുമ്പോള്‍ എന്‍റെ ആകാശത്തിന് കറുപ്പ് നിറമായിരുന്നു. അവള്‍ ദേഷ്യപ്പെടുമ്പോള്‍ എന്‍റെ കണ്ണിലും കറുപ്പ് പടരും. അവളെ പലവട്ടം വേദനിപ്പിച്ചിട്ടുണ്ട് ഞാന്‍...,. അസ്വസ്ഥതയില്‍ നിന്നും ഉയരുന്ന ക്രൂരമായ വാക്കുകളുടെ മുനകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചിട്ടുണ്ട്...പക്ഷെ അമിതമായ സ്നേഹത്തില്‍ നിന്നും ഉടലെടുത്ത ചില അലോസരങ്ങള്‍ ഞങ്ങളുടെ സ്നേഹത്തെ പങ്കിലമാക്കാന്‍ ഒരിക്കലും സമ്മതിക്കാറില്ല. വഴക്കുകള്‍ക്ക് ഒടുവില്‍ ഞങ്ങളില്‍ ഒരാള്‍ തോറ്റാലും ഞങ്ങളുടെ സ്നേഹം തോല്‍ക്കരുത്.

അവള്‍ ഇന്ന് എന്‍റെ ഹൃദയത്തിന്റെ താളമാണ്.. എന്‍റെ മനസ്സിനെ എന്‍റെ ശരീരവുമായി ഇണക്കുന്ന കണ്ണിയാണ്.. എന്‍റെ കാലുകള്‍ക്ക് എന്നെ വഹിക്കാനുള്ള ഊര്‍ജ്ജമാണ്. എന്‍റെ അക്ഷരങ്ങള്‍ ആണ്..ഇനിയും ഒരുപാട് കാലം എന്നെ സഹിക്കാനുള്ള കരുത്ത് അവള്‍ക്കു ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു.. <3 <3






25 May 2013

മലിന കേരളം - ചില മാലിന്യ വിമുക്ത ചിന്തകള്‍...,..

"നാട്യപ്രധാനം നഗരം ദാരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം"
പണ്ട് മുതലേ പാണനും പാച്ചുവും കവിയും ഗുരുക്കന്മാരുമൊക്കെ പല ചെവികളിലെക്കായി പകര്‍ന്നു നല്‍കിയ രണ്ടു വരികളാണിവ...ബൃഹത്തായ അര്‍ത്ഥതലങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ടു വരികള്‍...,..നഗരത്തിന്റെ നാട്യങ്ങളോ പുക തുപ്പുന്ന അന്തരീക്ഷമോ വിഷം വമിക്കുന്ന കാഴ്ചകളോ ഇല്ലാത്ത ശാന്തസുന്ദരമായ ഗ്രാമ്യഭംഗി കണ്ടു എഴുതിയ വരികള്‍....,. പക്ഷെ നാട്ടിന്‍ പുറത്തെ നന്മകളും നഗരം കവര്‍ന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്... ഒരു കണക്കിന് പറഞ്ഞാല്‍ നാടും നഗരവും ഒരു പോലെ സമൃദ്ധമായിക്കൊണ്ടിരിക്കുകയാണ്...പക്ഷെ നന്മകളാല്‍ എന്നത് മാലിന്യങ്ങളാല്‍ എന്ന് തിരുത്തിപ്പറയേണ്ടി വരും...നഗര മാലിന്യങ്ങള്‍ തള്ളാനുള്ള ഒരു ചവറ്റുകുട്ടയായി ഗ്രാമങ്ങള്‍ മാറിയിരിക്കുന്നു...അല്ലെങ്കില്‍ മാറ്റിയിരിക്കുന്നു...

സ്വന്തം വീടും പുരയിടവും വൃത്തിയില്‍ സൂക്ഷിച്ചാല്‍ എല്ലാമായി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന മലയാളിയെ കാത്തുനില്‍ക്കുന്നത് ദുരിത പൂര്‍ണ്ണമായ ഭാവി തന്നെയാണ്.വീടിനു പുറത്തുള്ള എല്ലായിടങ്ങളും മാലിന്യം തള്ളാനുള്ളതാണെന്ന മലയാളിയുടെ ഭാവം തന്നെയാണ് ഇവിടെ പ്രശ്നമുണ്ടാക്കുന്നത്...

തൊട്ടടുത്ത വീടിന്‍റെ പിന്നാമ്പുത്തെക്ക് മതിലിനു മുകളില്‍ കൂടി മാലിന്യം വലിച്ചെറിയുന്ന കാഴ്ച സിനിമകളില്‍ മാത്രമല്ല നമുക്ക് കാണാന്‍ പറ്റുക...മലയാളിയുടെ ശീലങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു അത്...ഇത്ര ലളിതമായി മാലിന്യനിര്‍മാര്‍ജ്ജനം നടത്തുന്ന ഒരു ജനത വേറെ എവിടെയും ഉണ്ടാവില്ല.....വീട്ടില്‍ നിന്നും ഇറങ്ങുന്ന മലയാളിയുടെ കൈയ്യില്‍ ഒന്നോ രണ്ടോ കവറുകളും കാണും...എന്നിട്ട് പോകുന്ന പോക്കില്‍ തിക്കും പൊക്കും നോക്കി റോഡരികിലോ ഓടയിലോ ആ മാലിന്യം അവന്‍ സുരക്ഷിതമായി നിക്ഷേപിക്കുന്നു...

അത് കൂടാതെ അറവു ശാലകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ഇരുട്ടിന്റെ മറവിലും മറ്റും കൊണ്ട് തള്ളുന്നത് പാതയോരങ്ങളിലും ഓടകളിലുമാണ്...സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ, പാതയോരങ്ങളിലും പുഴയിറമ്പുകളിലും പുറമ്പോക്കുകളിലും അവ കൂമ്പാരമായി മാറുന്നു..ഒടുവില്‍ അതെ പാതയിലൂടെ ഇതിന്റെ ദുര്‍ഗന്ധവും സഹിച്ചു മൂക്കും പൊത്തി നടന്നു പോകുന്നതും ഇതേ മലയാളി തന്നെയാണ്...
നരക” വാസികളുടെ എച്ചില്‍ അവരുടെ അടുക്കള വാതിലും കടന്നു ഗ്രാമത്തിന്റെ നന്മകളിലേക്ക് കടന്നു വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി..നാളെ അവര്‍ തിന്നു തൂറിയത് ഗ്രാമവാസികളുടെ മുറ്റത്ത്‌ കൊണ്ട് വന്നു ഇടാന്‍ തുടങ്ങും.....ഇപ്പോള്‍ തന്നെ ചില മാലിന്യസംസ്ക്കരണ കേന്ദ്രങ്ങള്‍ കുടി കൊള്ളുന്ന പ്രദേശങ്ങളിലെ അവസ്ഥ വളരെ ഭീകരമാണ്... ദുര്‍ഗ്ഗന്ധ പൂരിതമായ വായു ശ്വസിച്ച് ജീവിതം മുഴുവന്‍ തള്ളിനീക്കുന്നു ഇവര്‍.....,..കൂടാതെ , അഴുക്കിന്റെ പാട മൂടിയ കിണറുകളില്‍ നിന്ന് വെള്ളം കോരേണ്ടി വരുന്നു , സുഹൃത്തുക്കളോ ബന്ധുക്കളോ വിരുന്നു വരാനോ വന്നാല്‍ തന്നെ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാനോ തയ്യാറാവാത്ത അവസ്ഥ , വിവാഹാലോചനകള്‍ മുടങ്ങിപ്പോകുന്നു... എങ്ങനെയെങ്കിലും വിറ്റുപെറുക്കി എവിടെയെങ്കിലും പോയി ജീവിക്കാന്‍ തീരുമാനിച്ചാല്‍പോലും കിടപ്പാടത്തിന് വേണ്ടത്ര വില കിട്ടുന്നുമില്ല...ക്ഷമയുടെ നെല്ലിപ്പലക കണ്ടു അവസാനം പ്രതികരിക്കാന്‍ തീരുമാനിച്ച ചില ഗ്രാമങ്ങളില്‍ അധികാരത്തിന്‍റെ മാര്‍ക്കടമുഷ്ട്ടി പ്രയോഗിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു.,..ഞെളിയന്‍ പറമ്പും വിളപ്പില്‍ ശാലയും ലാലൂരും അടക്കമുള്ള പ്രദേശങ്ങള്‍ ഇപ്പോള്‍ ചെറുത്തു നില്‍പ്പിന്റെ പാതയിലാണ്...
മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ കേരളം ഇരുളില്‍ തപ്പുകതന്നെയാണ്. ശാസ്ത്രീയമായ വീക്ഷണത്തിന്റെയും സംവിധാനങ്ങളുടെയും അഭാവമാണ് എല്ലായിടത്തും തടസ്സമാവുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള താല്‍ക്കാലിക നടപടികളല്ല നമുക്കാവശ്യം..ശാസ്ത്രീയമായ രീതിയില്‍ പരിസരവാസികള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രക്രിയ ആണ് നടക്കേണ്ടത്...കേന്ദ്രീകൃതമാലിന്യ സംസ്ക്കരണം എന്നത് കേരളത്തില്‍ ഈ നിലയ്ക്ക് ഫലപ്രദം അല്ല എന്ന് തെളിഞ്ഞതാണ്...അത് കൊണ്ട് തന്നെ ഉത്ഭവസ്ഥാനത്തു തന്നെ സംസ്ക്കരിക്കാനുള്ള ശ്രമവും നടത്തണം...തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട ഒരു പ്രധാന ഉത്തരവാദിത്തമാണ് ഇത് . തമ്മിലടിയും അധികാരത്തിന്‍റെ അപ്പക്കഷണം നുകരാനുള്ള ആര്‍ത്തിയും മൂലം അവന്മാര്‍ക്ക് അതിനൊന്നും സമയവും ഇല്ല...ജനങ്ങളുടെ നികുതിപണം കൊണ്ടാണ് മൂന്നു നേരവും അണ്ണാക്കിലേക്ക് തള്ളിക്കയറ്റുന്നത് എന്നാ ബോധം പോലും ഇല്ലാത്ത ഇവരെയൊക്കെ നിയന്ത്രിക്കേണ്ട ഗവണ്‍മെന്റ് ആകട്ടെ ഈ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല അതു നിലനിര്‍ത്തി ലാഭക്കച്ചവടം നടത്താനാണ് ശ്രമിക്കുന്നത്...

മാലിന്യ സംസ്കരണ മേഖലയിലെ ഗവണ്മെന്റിന്റെ എല്ലാ സംവിധാനങ്ങളെയും പൂട്ടിക്കെട്ടി സ്വകാര്യമുതലാളിമാര്‍ക്ക് കൈ വെള്ളയില്‍ വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്... ഇതിനായി കേരള ശുചിത്വ മിഷന്‍ പിരിച്ചുവിടാന്‍ തീരുമാനമെടുത്തു ..മറ്റു സാങ്കേതിക സംവിധാനങ്ങള്‍ പിരിച്ചു വിട്ടു...ഇനി സര്‍ക്കാരിനു നാമ മാത്രമായ ഓഹരികള്‍ മാത്രമുള്ള സംവിധാനം ഉണ്ടാക്കി , അപ്രായോഗികമെന്നു തെളിഞ്ഞ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി അതില്‍ നിന്നും കാശ് തട്ടിക്കാനാണ് ശ്രമിക്കുന്നത്...ഇതിന്റെ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കാന്‍ എന്നാ പേരില്‍ അച്ചിയെയും മക്കളെയും കൂട്ടി വിദേശരാജ്യങ്ങളില്‍ ടൂര്‍ പോകുന്നു...സുരക്ഷിതവും സുഗമവും ലളിതവും ചെലവു കുറഞ്ഞതുമായ മാലിന്യ സംസ്കരണ പദ്ധതികള്‍ സാധ്യമാവും എന്നിരിക്കെ കോടികള്‍ ചിലവിട്ടു ഇത്തരം മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ അറിയാം എവിടെയാണ് ശരിക്കും ചീഞ്ഞു നാറുന്നത് എന്ന്...

നിഷ്ക്രിയരായ ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദവും നടത്തുന്ന പേക്കൂത്തുകള്‍ കണ്ടു കുറ്റം പറഞ്ഞു ഇരിക്കാതെ നമ്മുടെ ജീവനും ആരോഗ്യത്തിനും വേണ്ടി നാം തന്നെ പ്രവര്‍ത്തിച്ചേ മതിയാകൂ... ഈ പാപത്തില്‍ നിന്ന് നമുക്ക് മാറി നടക്കാന പറ്റില്ല... നമ്മള്‍ പുറന്തള്ളുന്ന എച്ചിലും വിസര്‍ജ്ജ്യങ്ങളും നമ്മുടെ പരിസരത്ത് തന്നെ സംസ്ക്കരിക്കാന്‍ ധൈര്യം കാണിക്കുന്നത് ഈ അധികാരികള്‍ക്ക് ഒരു പാഠം പഠിപ്പിച്ചു കൊടുക്കല്‍ കൂടിയായിരിക്കും...

എല്ലാവരും കൂടി മുന്‍കൈയ്യെടുത്താല്‍ എളുപ്പത്തില്‍ പ്രായോഗികമാക്കാവുന്ന ചില മുന്‍കരുതലുകളും നിര്‍ദേശങ്ങളും ചുവടെ...
1.കടകളിലെയും ഹോട്ടലിലെയും വേസ്റ്റുകള്‍ ഉടമകള് തന്നെ സംസ്കരിക്കാന്‍ വേണ്ട നിര്‍ദേശവും ബോധവല്‍ക്കരണവും നടത്തുക...പാലിക്കാത്ത പക്ഷം ലൈസന്‍സ് റദ്ദാക്കുക.

2.കോഴിഫാമുകളിലേയും ഇറച്ചിവില്‍പനകേന്ദ്രങ്ങലുടെയും ഉടമസ്ഥന്മാര് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുകയാണെങ്കില്‍ മാലിന്യ സംസ്കരണവും ഒപ്പം ഗ്യാസും ലഭ്യമാകുന്ന നില വന്നുചേരും.ഇവര്‍ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം..ഇല്ലെങ്കില്‍ അനുമതി കൊടുക്കാതിരിക്കുക...

3.പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുന്ന സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്കരണ സൌകര്യം നിര്‍ബന്ധമാക്കുക.

4.ജൈവമാലിന്യസംസ്ക്കരണത്തിന് ഓരോ വീട്ടിലും സംവിധാനം ഉണ്ടാക്കുക. ഭക്ഷണാവശിഷ്ടങ്ങള്, പച്ചക്കറി അവശിഷ്ടം എന്നിവ കുഴി ഉണ്ടാക്കി സംസ്ക്കരിക്കുക, കമ്പോസ്റ്റ് കുഴി ഉണ്ടാക്കാന് പഞ്ചായത്ത് സഹായം നല്‍‍കുക. കുളി മുറി, അടുക്കള ഇവയിലെ മലിനജലം പൈപ്പ് വഴി അകലെ കൊണ്ടുപോയി കുഴിയില്‍ നിക്ഷേപിക്കുക. കുഴി സ്ലാബ് ഇട്ടു മൂടുക..

5.ആഘോഷ വേളയില്‍ പ്ലാസ്റ്റിക്ക്, ഗ്ലാസ്സ് ഉപയൊഗിക്കാതിരിക്കുക ബോധവല്‍‍ക്കണം നടത്തുക.

6.ജൈവമാലിന്യങ്ങള് കമ്പോസ്റ്റ് / മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഉപയോഗപ്പടുത്തുക.. വ്യാപകമായി വീടുകള്‍തോറും കമ്പോസ്റ്റ് കുഴി ഉണ്ടാക്കാനുള്ള ധനസഹായം നല്‍കുകയും മാലിന്യ നിര്‍മാര്‍ജ്ജനം ഒരു ജീവിത ചര്യയാണെന്ന ബോധം ജനതയില്‍‍സൃഷ്ടികുകയും ചെയ്യണം.

7.പ്രധാന സ്ഥലങ്ങളില്‍ കൃത്യമായി ഇടവിട്ട്‌ ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.

8.നഗരത്തിലെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടിക്കുക...മാലിന്യങ്ങള്‍ റോഡരികില്‍ കൊണ്ട് തള്ളുന്നവരെ ബോധവല്‍ക്കരിക്കുക...എന്നിട്ടുംഫലമുണ്ടായില്ലെങ്കില്‍ 'കൈ'കാര്യം ചെയുക...
വഴിവക്കിലും പൊതുസ്ഥലങ്ങളിലും മറ്റും പ്ളാസ്റിക് സഞ്ചികളിലും ജീര്‍ണിക്കാത്ത കവറുകളിലും മാലിന്യം തള്ളുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഈയിടെ ഉത്തരവോക്കെ ഇറക്കിയിരുന്നു... നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നാണ് കോടതി പറയുന്നത്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍..,.... വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. ഇതിന്റെ അടിസ്ഥാനത്തില്‍ പല സ്ഥലങ്ങളിലും പോലീസ് രംഗത്തിറങ്ങണം ..നേരിട്ട് കൈകാര്യം ചെയ്യാന്‍ പറ്റില്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ പോലീസിനെ ഉപയോഗിച്ച് ചെയ്യാവുന്നതാണ്...

ഓരോ മുക്കുകളില്‍ ഒളിച്ചു നിന്ന് ചാടി വീണും സിനിമാ സ്റ്റൈലില്‍ ചേസ്ചെയ്തും പോലീസ്‌ നടത്തുന്ന ഹെല്‍മറ്റ്‌ വേട്ടയും ടയറില്‍ കാറ്റ് പോരാ എന്ന് പറഞ്ഞു കാശ് പിഴിയുന്നതിലും കാണിക്കുന്ന ആത്മാര്‍ഥത ഇക്കാര്യത്തില്‍ കാണിച്ചാല്‍ മാലിന്യം കൊണ്ട് തള്ളുന്നവനെയൊക്കെ നിഷ്പ്രയാസം പിടിക്കാം...


പിന്നെ വേറൊരു കാര്യം ഉള്ളത് അഞ്ചു വര്ഷം കൂടുമ്പോള്‍ നമ്മള്‍ നടത്തുന്ന ഇലക്ഷന്‍ എന്നാ മാലിന്യ നിര്‍മ്മാര്‍ജ്ജനം നേരാം വണ്ണം ചെയ്യുക...വോട്ടും വാങ്ങി പോയിട്ട് ചില്ലിട്ട മുറിയിലെ ശീതളിമയില്‍ സുഖിക്കുന്ന ഭരണാധികാരികളെ വോട്ട് തെണ്ടി വരുമ്പോള്‍ കമ്പോസ്റ്റ്‌ കുഴിയിലേക്ക് തള്ളി ഇറക്കി അതിന്റെ സുഗന്ധം അവരെക്കൊണ്ട് അനുഭവിപ്പിക്കുക...റീസൈക്കിള്‍ ചെയത് മനസ്സ് നന്നാക്കാന്‍ പറ്റിയില്ലെങ്കില്‍ അവനെയൊക്കെ അതില്‍ തന്നെ കുഴിച്ചു മൂടുക...




കേരള ശുചിത്വ മിഷന്‍റെ മുദ്രാവാക്യമായ " ഉത്പാദിപ്പിക്കപ്പെടുന്ന 80% മാലിന്യങ്ങളും കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, പുനഃസംസ്കരിക്കുക, വീണ്ടെടുക്കുക" എന്ന നാല് തത്വങ്ങളില്‍ അധിഷ്ടിതമായി മുന്നോട്ടു പോയി മാലിന്യ വിമുക്തമായ ഒരു കൊച്ചു കേരളം സൃഷ്ടിക്കാന്‍ നമുക്ക് കഴിയും...കഴിയണം...




ശ്രീ സിവിക്‌ ചന്ദ്രന്‍ പറഞ്ഞത് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു....“നിന്‍റെ അഴുകിയ ഭക്ഷണം, നിന്‍റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്‍റെ ഉച്ഛിഷ്ടങ്ങള്‍, നിന്‍റെ കഫം നിറച്ച കോളാമ്പികള്‍, നിന്‍റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്‍റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍ ..ഇതെല്ലാം വലിച്ചെറിയേണ്ടത് എന്‍റെ സന്തതികളുടെ മുകളിലല്ല. നിന്‍റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”

സദാചാരഗുണ്ടായിസം എന്നാ സാമൂഹ്യവിപത്ത്...

കേരളീയ സമൂഹം പലവട്ടം ചര്‍ച്ച ചെയ്യുകയും അതിനിശിതമായി തന്നെ വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു സംഭവമാണ് സദാചാരപോലീസിംഗ് എന്ന് വിളിക്കപ്പെടുന്ന സദാചാര ഗുണ്ടായിസം...ഈ അടുത്ത കാലത്തായി ഉയര്‍ന്നു വന്ന ഒരു പ്രത്യേക സംഭവ വികാസം എന്നാ രീതിയിലാണ് ഇത് പരിഗണിക്കപ്പെടുന്നതും വിശേഷിപ്പിക്കപ്പെടുന്നതും...പക്ഷെ ഈ അടുത്ത കാലത്ത് മാത്രമാണ് ചില പ്രത്യേക

സംഭവപരമ്പരകളിലൂടെ ഇത് ജനശ്രദ്ധ ആകര്‍ഷിച്ചതെന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും...സത്യത്തില്‍ മാനസിക വൈകല്യം ബാധിച്ച മത-സദാചാര ഭ്രാന്തന്മാരുടെ ഈ സദാചാര പോലീസിംഗ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല...മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ ഏറിയും കുറഞ്ഞും സദാചാരപോലീസിങ്ങിന്റെ സാന്നിധ്യം ഉണ്ടായിരുന്നു...മറ്റുള്ളവന്റെ ജീവിതത്തിലേക്ക് എത്തി നോക്കാനും സമൂഹം സ്വയം നിശ്ചയിച്ചിട്ടുള്ള ചില അതിര്‍വരമ്പുകള്‍ അവന്‍ ലംഘിക്കുന്നുണ്ടോ എന്ന് ചികഞ്ഞു നോക്കി കണ്ടു പിടിക്കാനും ഇത്തരം സദാചാരഗുണ്ടകള്‍ ശ്രമിച്ചിരുന്നു...ഇന്ന് അതിനു വന്ന മാറ്റം അത് കൂടുതല്‍ സംഘടിതമായി എന്നതും പോലീസിന്റെയും കോടതിയുടെയും റോള്‍ ഏറ്റെടുത്തു അതില്‍ ഉള്‍പ്പെടുന്ന ആളുകളെ പിടികൂടി കുറ്റം ചുമത്തി ശിക്ഷ വിധിക്കാനും തുടങ്ങി എന്നതുമാണ് ...പക്ഷെ സദാചാരപോലീസും പോലീസും പേരില്‍ മാത്രമല്ല ചില പ്രവൃത്തികളിലൂടെയും ബന്ധപ്പെട്ടിരിക്കുന്നു എന്നതും നാം കാണാതിരിക്കരുത്...
പോലീസ്‌ എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നിയമവ്യവസ്ഥ നടപ്പാക്കാനും അധികാരം നല്‍കപ്പെട്ടിട്ടുള്ള സംഘടിതമായ ഒരു സംവിധാനമാണ്...എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പാരമ്പര്യ സദാചാര മൂല്യങ്ങളും വിലക്കുകളും വേലിക്കെട്ടുകളും നടപ്പിലാക്കി ജനങ്ങളെ സാന്മാര്‍ഗ്ഗികള്‍ ആക്കാന്‍ എന്നാ വ്യാജേന ഭരണഘടനാപരമായി പൗരന്മാര്‍ക്ക്‌ ലഭ്യമായ സ്വാതന്ത്ര്യം സംഘടിതമായി ചെറുക്കുകയും തടസ്സപ്പെടുത്തുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ എന്ന് നമുക്ക് സദാചാരപോലീസ്‌ ചമയുന്നവരെ വിശേഷിപ്പിക്കാം.പെണ്ണ് അല്ലെങ്കില്‍ ആണും പെണ്ണും ഉള്‍പ്പെടുന്നതോ ഒരുമിച്ചു കാണപ്പെടുന്നതോ ആയ അവസരങ്ങളിലാണ് സദാചാര പോലീസ്‌ ഉണ്ടാകുന്നതും ഉണരുന്നതും...അതായത് അവര്‍ക്ക് ഇടപഴകാന്‍ കിട്ടുന്ന അവസരങ്ങള്‍ തനിക്ക് ഇല്ലല്ലോ എന്നാ ചിന്ത ശക്തമാകുന്നു...അങ്ങനെ അവസരങ്ങളുടെ അഭാവം കൊണ്ട് സദാചാരവാദികള്‍ ആകുന്നവരാണ് അധികവും... പോലീസുകാരും ഇത്തരം അവസരങ്ങളില്‍ നിയമത്തിന്റെ മേലങ്കി അണിഞ്ഞു സദാചാരത്തിന്റെ വക്താക്കള്‍ ആകാറുണ്ട് എന്നത് ഒരു നഗ്ന സത്യമാണ്...
ഇനി നമുക്ക് സദാചാരപോലീസുകാരുടെ ചില പ്രവൃത്തികള്‍ നോക്കാം...

ഇവന്മാരുടെ അക്രമങ്ങള്‍ എല്ലാം സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആയിരിക്കും എന്നത് ഒരു പൊതു സ്വഭാവം ആണ്... കണ്ണൂരിലെ കമ്പിലില്‍ ഗര്‍ഭിണിയായ ഭാര്യക്കും ഭര്‍ത്താവിനുമാണ് സദാചാര പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. ഗര്‍ഭിണിയാണെന്ന പരിഗണന പോലും അക്രമികള്‍ നല്‍യില്ല. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതും ഭര്‍ത്താവിനു അവളുടെ 'ഭര്‍ത്താവ്' ആകാന്‍ ഇവര്‍ കല്‍പ്പിച്ചു നിര്‍വചിച്ച ലുക്ക്‌ ഇല്ലെന്നതും ആണ് പ്രകോപനത്തിന് കാരണം...
കായംകുളത്ത് റോഡിലൂടെ നടന്നു പോയ പെണ്‍കുട്ടിയെ സൂക്ഷിച്ചു നോക്കിയതിനാണ് അക്രമം...ചിലയിടങ്ങളില്‍ അത് രാത്രി അന്യപുരുഷന്‍ മറ്റൊരു വീട്ടില്‍ കാണപ്പെട്ടു എന്നാ ന്യായം ആയി മാറുന്നു...രാത്രി പത്തുമണി കഴിഞ്ഞു സ്ത്രീയും പുരുഷനും ഒന്നിച്ചു യാത്ര ചെയ്യുകയാണെങ്കില്‍ ,ഒന്നിച്ചു ഒരു ഹോട്ടലില്‍ റൂം എടുക്കുകയാണെങ്കില്‍ ഒരു പാര്‍ക്കില്‍ ഒന്നിച്ചു ഇരിക്കുകയാണെങ്കില്‍ ചോദ്യം ചെയ്യപ്പെടും...വിശിഷ്യാ അന്യമതസ്ഥര്‍ ആണെങ്കില്‍ ചോദ്യം ചെയ്യല്‍ വേറെ ഒരു തലത്തിലേക്ക് വഴി മാറുകയും അതി രൂക്ഷമായ വിചാരണയും ശിക്ഷയും ഉണ്ടാകും...ബാറുകളിലും പബ്ബുകളിലും എന്തിനു സ്വകാര്യഇടങ്ങളില്‍ പോലും ആണും പെണ്ണും ഒന്നിച്ചു കൂടുന്നതും പാര്‍ട്ടികള്‍ നടത്തുന്നതും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ചോദ്യം ചെയ്യപ്പെടാവുന്ന കുറ്റകൃത്യങ്ങളാണ്...

ഈ അവസ്ഥയില്‍ സദാചാരപോലീസിങ്ങുമായി ബന്ധപ്പെട്ട രണ്ടു വസ്തുതകള്‍ എടുത്തു പരിശോധിക്കേണ്ടതുണ്ട്..

1. പോലീസും സദാചാരപോലീസും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു...

സദാചാര പോലീസ്‌ എന്നാ വിശേഷണം തന്നെ തെറ്റിധാരണജനകമാണ്...സദാചാരഗുണ്ട എന്നാ വിശേഷണം ആണ് ഇവര്‍ക്ക് ചേരുന്നത്...പോലീസുകാരില്‍ ഉള്ള സദാചാര വാദികളെയും സദാചാര ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കാം..സ്ത്രീയും പുരുഷനും തങ്ങള്‍ കല്പിക്കുന്ന ആചാര-വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കണം എന്ന് കരുതുന്നവരും സ്ത്രീ എന്നാല്‍ പുറത്തു ഇറങ്ങി നടക്കാനും സമൂഹത്തില്‍ ഇടപെടാനും അവകാശം ഇല്ലാത്തവരാണ് എന്ന് വിശ്വസിക്കുന്നവരും പിന്നെ സ്ത്രീയെ സംബന്ധിച്ച എന്തായാലും അതൊരു സിനിമ ആയാലും പുസ്തകം ആയാലും ചിത്രങ്ങള്‍ ആയാലും അത് നിര്‍മ്മിക്കേണ്ടത് തങ്ങള്‍ ഉണ്ടാക്കിയ ചില സദാചാര നിയമാവലികല്‍ അനുസരിച്ചാണെന്നും വിശ്വസിക്കുന്നവര്‍ ആണ് സദാചാരഗുണ്ട ആയി രൂപാന്തരപ്പെടുന്നത്...പോലീസ്‌ എന്നാ വാക്ക് ഇവിടെ കടന്നു വന്നത് സദാചാര നിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍ എന്നാ അര്‍ത്ഥത്തില്‍ ആണെങ്കിലും ചിലപ്പോഴൊക്കെ പോലീസുകാരെ അനുകരിക്കുന്നവര്‍ എന്ന രീതിയിലും ഇവരെ കാണാം.... എങ്ങനെ എന്ന് വെച്ചാല്‍ ഈ ഗുണ്ടകള്‍ ചെയ്യുന്ന പല കാര്യങ്ങളും 'ചില' പോലീസുകാര്‍ ചെയ്തിരുന്നു ഇന്നും ചെയ്തു കൊണ്ടിരിക്കുന്നു...

ചില സംഭവങ്ങള്‍ നോക്കാം....
ആണ്‍കുട്ടികള്‍ ലോവേയ്സ്റ്റ് പാന്‍റ്സും പെണ്‍കുട്ടികള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിനുപോലും സംസ്ഥാനത്തെ പല പോലീസ് സ്റ്റെഷനിലും അനധികൃതമായി പിഴ ഈടാക്കുകയും പോലീസിന്റെ അസഭ്യവര്‍ഷം കേള്‍ക്കാനും ഇടയായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്... അടിവസ്ത്രം അല്പം ജീന്‍സിനു മുകളിലൂടെ പ്രദര്‍ശിപ്പിക്കുക അല്ലെങ്കില്‍ ജീന്‍സ്‌ ഇപ്പോള്‍ ഊര്‍ന്നു വീഴും എന്നാ രീതിയില്‍ ധരിക്കുക ഒരു ട്രെന്‍ഡ് ആയി മാറിയിരുന്നു...അതിന്റെ ചുവടു പിടിച്ചു വിമര്‍ശനങ്ങളും പൊന്തി വന്നിരുന്നു... ആ സമയത്ത് ഇത് നിയന്ത്രിക്കാന്‍ എന്നാ പേരില്‍ അവരെ തേടി പിടിച്ചു പിഴ ഈടാക്കിയിരുന്നു പോലീസുകാര്‍,.....

നീ ഇന്നത്‌ പോലെ വസ്ത്രം ധരിക്കണം അല്ലെങ്കില്‍ അത് സഭ്യമല്ലതാകും എന്നാ രീതിയിലുള്ള ഒരു സദാചാര പോലീസിങ്ങായി നമുക്ക് അതിനെ കാണാം...

പിന്നെ നമ്മുടെ ചില നഗരങ്ങളില്‍ പോലും രാത്രി പത്തുമണി കഴിഞ്ഞു സ്ത്രീയും പുരുഷനും ഒന്നിച്ചു യാത്ര ചെയ്യുകയാണെങ്കില്‍ പല തരത്തിലുള്ള പോലീസ് പരിശോധനകള്‍ക്കും വിധേയരാകേണ്ടി വരും.എവിടെ പോകുന്നു,എന്തിനു പോകുന്നു ഇതാരാണ് ,ഇത് നിങ്ങള്‍ പറയുന്ന ആള്‍ ആണെന്നതിന് എന്താണ് തെളിവ് എന്നാ രീതിയിലുള്ള ചോദ്യങ്ങള്‍ വന്നു വന്നു അവസാനം ഭാര്യക്കും ഭര്‍ത്താവിനും ഇറങ്ങി നടക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും കാണിക്കേണ്ട രീതിയിലുള്ള പരിശോധനകള്‍ ആണ് പോലീസ്‌ നടത്തുന്നത്...
അതുപോലെ ലോഡ്ജുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ഥിരമായി റെയ്ഡുകളും പതിവാണ്...അവിടെയൊക്കെ താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ എല്ലാം സംശയിക്കുന്ന, അതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്ന സ്വഭാവമാണ് പോലീസിനു ഉള്ളത്...തുഛമായ വാടകയ്ക്ക് താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന ചെറുകിട ലോഡ്ജുകളില്‍ ഇത്തരം പരിശോധനകള്‍ വളരെ വ്യാപകമാണ്...എന്തെങ്കിലും കാര്യങ്ങള്‍ക്കായി അധികം പരിചയമില്ലാത്ത ഒരു സ്ഥലത്ത് ചെന്ന് പെട്ടാല്‍ അവിടെ എവിടെയെങ്കിലും ചുരുങ്ങിയ ചിലവില്‍ താമസ സൗകര്യം കണ്ടു പിടിക്കുക എന്നത് ഒരു വിഷമകരമായ പ്രക്രിയയാണ്...അവിടെ താമസിക്കുന്ന സദാചാരഗുണ്ടകളുടെ ചുഴിഞ്ഞു നോട്ടങ്ങളും ശല്യപ്പെടുതലുകളും കൂടാതെ പോലീസിനെയും പേടിക്കേണ്ട അവസ്ഥയാണ്...

കൂടാതെ പലയിടങ്ങളിലും പാര്‍ക്കുകളിലും മറ്റും കാമുകീകാമുകന്മാര്‍ക്ക് അപ്രഖ്യാപിത വിലക്കാണ്..അനാശാസ്യം വ്യാപിക്കുന്നു എന്നാ പേരും പറഞ്ഞാണ് സുഹൃത്തുക്കള്‍ക്ക് പോലും അല്‍പ സമയം ചിലവഴിക്കാന്‍ പറ്റാത്ത രീതിയില്‍ പാര്‍ക്കുകളെ പോലീസ്‌ മാറ്റിയെടുത്തത്..ഒറ്റപ്പെട്ട ചില കുറ്റകൃത്യങ്ങള്‍ അവിടെയൊക്കെ നടക്കുന്നുണ്ടെങ്കിലും ഒരു ആണും പെണ്ണും പ്രവേശിക്കുന്നത് തന്നെ സംശയക്കണ്ണ്‍ കൊണ്ടാണ് നോക്കുന്നത്...രണ്ടു വ്യക്തികള്‍ക്ക് അടുത്തിരിക്കാനും സംസാരിക്കാനും വിലക്ക് കല്‍പ്പിക്കുന്ന സദാചാരഗുണ്ടകളുടെ അതെ രീതി തന്നെയാണ് ഇവിടെ പോലീസും അനുവര്‍ത്തിക്കുന്നത്...


വിഴിഞ്ഞത്ത് ഈ വര്‍ഷം ആദ്യം നടന്ന ഒരു സംഭവം പോലീസിനു വളരെ അവമതിപ്പ് ഉണ്ടാക്കിയിരുന്നു...സദാചാര പോലീസ്‌ ചമഞ്ഞ നാട്ടുകാരുടെ പ്രേരണയാല്‍ നിജസ്ഥിതി അന്വേഷിക്കാതെ സെറ്റ്‌ പരീക്ഷ എഴുതാന്‍ പോയ രണ്ടു യുവതികളെ അവരുടെ ഒരു പരിചയക്കാരന്റെ വീട്ടില്‍ കഴിഞ്ഞതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തു..അവിടെ അനാശാസ്യം നടക്കുന്നു എന്നായിരുന്നു ആരോപണം...ഒന്നോ രണ്ടോ ആണും പെണ്ണും ഒരു വീട്ടിലോ റൂമിലോ കഴിഞ്ഞാല്‍ അവിടെ സെക്സ് അല്ലാതെ വേറെ ഒന്നും നടക്കില്ല എന്നാ ചിന്ത വെച്ച് പുലര്‍ത്തുന്ന ഞരമ്പ്‌ രോഗികള്‍ ആയാ നാട്ടുകാരും അതിനു കുടപിടിക്കുന്ന അതെ ഞരമ്പ്‌ രോഗമുള്ള പോലീസും ചേര്‍ന്ന് അവിടെ സദാചാരത്തിന്റെ കാവല്‍ക്കാര്‍ ആകാന്‍ ശ്രമിച്ചു...
മറ്റൊരു ആശങ്കാജനമായ സംഭവം വര്‍ദ്ധിച്ചു വരുന്ന സദാചാര വിചാരണകളില്‍ പ്രതിഷേധിച്ച് 'സ്ത്രീ കൂട്ടായ്മ' എന്ന സ്ത്രീ സംഘടന ജൂലയ് ഇരുപത്തി ഒന്നിന് എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍പോലും അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരില്‍ നിന്നും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നു എന്നൊരു പരാതിയും ഉണ്ടായിട്ടുണ്ട്...ഈ സംഭവങ്ങളില്‍ ഒക്കെ ഒരു ന്യൂനപക്ഷം മാത്രമാണ് ഇടപെടുന്നത്...അത് പോലീസ്‌ ആയാലും സദാചാരഗുണ്ട ആയാലും...ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത്തരം വൈകല്യങ്ങള്‍ ഉള്ള പോലീസുകാരെയും സദാചാര ഗുണ്ടകള്‍ എന്ന് തന്നെ വിശേഷിപ്പിക്കാം...

ഇതൊരു മാനസിക വൈകല്യം എന്നാ രീതിയില്‍ തന്നെയാണ് കാണേണ്ടത്...

2.സദാചാര പോലീസിംഗ് ഒരു പുതിയ പ്രവണതയാണോ..
സദാചാര പോലീസിംഗ് ഒരു പുതിയ പ്രവണത അല്ലെന്നത് ഒന്ന് പുറകിലേക്ക് പോയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും...പണ്ടും ഉണ്ടായിരുന്നു ഇത്തരം വിലക്കുകള്‍...,,.. ഒരു ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാല്‍ കലി ഇളകുന്ന ചിലര്‍ ഉള്‍പ്പെടുന്ന സമൂഹം തന്നെയായിരുന്നു അന്നും ഉണ്ടായിരുന്നത്...ആണും പെണ്ണും തമ്മില്‍ കാണുന്നത് പോലും വിലക്കിയിരുന്നു...സ്ത്രീകള്‍ അടുക്കളയിലും വീടിന്റെ അകത്തളങ്ങളിലും ഒതുങ്ങി നിന്നാല്‍ മതി എന്നും അന്യപുരുഷന്‍ വീട്ടില്‍ വന്നാല്‍ കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ പോലും മുഖം കാണിക്കാന്‍ പാടില്ല എന്ന അലിഖിത നിയമങ്ങള്‍ ഉണ്ടായിരുന്നു...സ്ത്രീകള്‍ പുറത്ത് മുഖം കാണിക്കാതെ മറക്കുടയ്ക്കുള്ളില്‍ മറഞ്ഞ് നടക്കുക സ്വസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളോടും സ്ത്രീകളോടും മറ്റൊരു മതത്തിലും പെട്ട ആളുകള്‍ സംസാരിക്കാന്‍ പൊലും അനുവദിക്കില്ല എന്നിങ്ങനെ സദാചാരത്തിന്റെ മേലങ്കി അണിഞ്ഞ വിലക്കുകള്‍, അതിലും പുറകോട്ടു പോയാല്‍ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നാ വചനം തന്നെ നില നിന്ന ഒരു കാലഘട്ടവും നമുക്ക് ഉണ്ടായിരുന്നു..അതിന്റെയൊക്കെ ഹാംഗ്ഓവര്‍ ഇന്നും നില നില്‍ക്കുന്നു എന്ന് സദാചാര പോലീസിംഗ് കാണിച്ചു തരുന്നു...


കേരളീയനായ വിശ്വവിഖ്യാത ചിത്രകാരന്‍ ശ്രീ രാജരവിവര്‍മ്മ ചെയ്ത ഒരു പെയിന്റിങ്ങിനു പോലും സദാചാരഗുണ്ടകളുടെ കൈയ്യില്‍ നിന്നും രക്ഷ ഇല്ലായിരുന്നു...ഉണ്ണിക്കണ്ണന്‍ അമ്മയായ യശോദയുടെ മടിയിരുന്നു മുല കുടിക്കുന്ന ചിത്രം ആയിരുന്നു അത്...കുഞ്ഞു അമ്മിഞ്ഞപ്പാല്‍ നുണയുമ്പോള്‍ അമ്മയുടെ മാറിടം വിവസ്ത്രമായിരുന്നു എന്നതാണ് സദാചാര ഗുണ്ടകള്‍ക്ക് പിടിക്കാഞ്ഞത്...അന്ന് രവിവര്‍മ്മ പറഞ്ഞത് ഇന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നു...അമ്മിഞ്ഞ കൊതിയോടെ ഉണ്ണിക്കണ്ണന്റെ മുഖം കാണാതെ മുലയൂട്ടുന്ന അമ്മയുടെ മുലയിലേക്ക് മാത്രം തുറിച്ചു നോക്കി കാമം കണ്ടെത്തിയവരോട് എന്ത് പറയാന്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്...താഴ്ന്ന ജാതിയിലുള്ള സ്ത്രീകള്‍ മാറ് മറയ്ക്കാതെ നടക്കണം എന്ന് തീട്ടൂരം ഇറക്കിയ ആളുകള്‍ ഉള്ള കാലഘട്ടത്തില്‍ പോലും ഒരു സ്ത്രീയും അവളുടെ ശരീരവും സദാചാരഗുണ്ടകളുടെ നോട്ടത്തില്‍ തന്നെ ആയിരുന്നു ...
അതുകൊണ്ട് ഇതിനെ ഒരു നവയുഗപ്രവണത എന്നാ രീതിയില്‍ സാമാന്യവല്കരിച്ചു കാണാതെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് ഇറങ്ങി ചെന്ന് പരിശോധിക്കേണ്ടതുണ്ട്..മാനസികമായ പ്രശ്നമാണ് ഇത്...ഒരു സമൂഹം തന്നെ ഇത്തരം മാനസികവൈകല്യങ്ങള്‍ക്കും ചിന്തകള്‍ക്കും അടിപ്പെടുമ്പോള്‍ ചില വ്യക്തികളുടെ പേക്കൂത്തുകള്‍ എന്ന് സാമാന്യവല്‍ക്കരിക്കാതെ അത്യന്തം ഗൌരവമായി തന്നെ കാണണം ഇത്..

മതങ്ങള്‍ക്കും അതിന്റെ പ്രചാരകര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ആകില്ല...സ്വന്തമായി സൃഷ്ടിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ചില നിയമങ്ങളും സദാചാര മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്ന ചിലര്‍ എല്ലാ മതങ്ങളിലും ഉണ്ട്...അവര്‍ തങ്ങളുടെ ആശയങ്ങളെയും ദുരാചാരങ്ങളെയും ഇന്നത്തെ യുവാക്കള്‍ക്കിടയിലേക്ക് പകര്‍ന്നു നല്‍കുന്നു...ഇങ്ങനെ പഴയതും പുതിയതുമായ മൂല്യബോധങ്ങളും സദാചാര സംഹിതകളും പേറി നടക്കുന്ന ചിലര്‍ അവസരം കിട്ടിയാല്‍ സദാചാരത്തിന്‍റെ വേലി ചാടുകയും ചെയ്യും പക്ഷെ മറ്റുള്ളവര്‍ ചാടുന്നത് കണ്ടാല്‍ അസൂയ മൂത്ത് അവരെ വളഞ്ഞു പിടിച്ചു ആക്രമിക്കുകയും ചെയ്യുന്നു...അങ്ങനെയാണ് ഒരു കൂട്ടം സദാചാര പോലീസുകാര്‍ ജനിക്കുന്നത് ... സംഘം ചേര്‍ന്നുള്ള ആക്രമണമാകുമ്പോള്‍ താന്‍ പിടിക്കപെടില്ല എന്ന വിശ്വാസവും ഇതൊക്കെ ചെയ്‌താല്‍ താന്‍ സമൂഹത്തില്‍ നന്മകള്‍ ചെയ്യുന്ന ഒരാള്‍ ആയി എന്നാ ഓരോ മനുഷ്യന്‍റെയും സ്വയം നിര്‍വൃതിയും ഇത്തരം പ്രശ്നങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. സദാചാരപോലിസിങ്ങിനെപ്പറ്റി നിയമത്തില്‍ നിര്‍വ്വചനങ്ങള്‍ ഇല്ലാത്തത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നു.
എന്തായാലും സദാചാരമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ എന്നാ വ്യാജേന ഇത്തരം ഗുണ്ടകള്‍ നടത്തുന്ന കടന്നു കയറ്റങ്ങള്‍ നിയമം മൂലം തന്നെ നിരോധിക്കപ്പെടെണ്ടതാണ്, അത് പോലീസ്‌ കുപ്പായം ഇട്ടവര്‍ ആയാലും മതത്തിന്റെ കുപ്പായം ഇട്ടവര്‍ ആയാലും ശിക്ഷാര്‍ഹമാണ്...

ഭരണഘടനാപരമായി പൗരന്‍മാര്‍ക്ക് ലഭ്യമായ സ്വാതന്ത്ര്യം സംഘടിതമായി ചെറുക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം ഒരു നിയമ നിര്‍മ്മാണം ആലോചനയില്‍ ഉണ്ടെന്നു പോലീസ്‌ അധികാരികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് .

ഇത്തരം കേസുകള്‍ അതീവ ഗൗരവമായി കൈകാര്യം ചെയ്യാന്‍ നിര്‍ദേശം നല്‍കും. കൊള്ള, ആയുധം ഉപയോഗിച്ചുള്ള ലഹള തുടങ്ങിയ കുറ്റങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ ചുമത്തും എന്നാണു പറയുന്നത്... ഇനിയും നാം അമാന്തിച്ചു നിന്നാല്‍ ഒരു സമൂഹം തന്നെ ഇത്തരം വികലചിന്തകള്‍ക്ക് അടിപ്പെട്ടു കപട സദാചാരമൂല്യങ്ങളുടെ പുറകെ പോയി പരസ്പരം അടിച്ചും കുത്തിയും കൊന്നും നശിച്ചു പോകും...അതുകൊണ്ട് സദാചാരഗുണ്ടകളെയും അവരുടെ ഗുണ്ടായിസത്തെയും കര്‍ശനമായ നിയമങ്ങള്‍ മൂലം നിരോധിക്കുകയും സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള അവസരം ജനങ്ങള്‍ക്ക്‌ നല്‍കുകയും വേണം...ഇനിയും ഒരു സദാചാരഗുണ്ടാ വിളയാട്ടം ഈ സാക്ഷര കേരളത്തില്‍ നടക്കാതിരിക്കട്ടെ...