27 Nov 2013

ആദ്യരാത്രിക്ക്‌ ശേഷം

രാവിലെ എഴുന്നേറ്റതിൻ പിറകെ
അടുക്കളയിലേക്കൊന്നെത്തി നോക്കി
ഒരു കപ്പ്‌ ചായ കിട്ടുമോന്ന്
നോക്കുമ്പോൾ കുളിച്ചീറനായി
നിൽക്കുന്നു പ്രിയതമ..

എന്താടാ നിനക്കിവളെ കണ്ട്‌
മതിയായില്ലേ എന്ന് അമ്മ
ഒരു കുസൃതിച്ചിരിയോടെ..
അമ്മായിയുടെ മുഖത്തുമൊരാക്കിയ ചിരി..

ഒടുവിലവളുടെ കൈകൊണ്ട്‌ കിട്ടിയ
ഒരു ചുടുചായയുമായുമ്മറത്തേക്ക്‌..
പത്രം വായിച്ചുകൊണ്ടിരുന്ന അഛൻ
മുഖമൊന്നുയർത്തിയാപാദചൂഡം നോക്കി..
അച്ഛന്‍റെ ചുണ്ടിലുമുണ്ടൊരു പുഞ്ചിരി
പത്രത്തിൽ നിന്നിടയ്ക്കിടെ പാളിനോട്ടവും..

മുറ്റമടിക്കുന്ന ചേച്ചി
ചിരിയടക്കാൻ പാടുപെടുന്നത്‌ പോലെ
എനിക്ക്‌ തോന്നിയതാണോ ആവോ..
ഓടിവന്ന ചേച്ചിയുടെ മകളെ
വാരിയെടുത്തതും 
അവളൊരു ബോംബ്‌ പൊട്ടിച്ചു
മാമന്‍റെ മുടിയിൽ ദേ മുല്ലപ്പൂ..

പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു
അടുക്കളയിൽ നിന്നും 
അരങ്ങത്തേക്ക്‌ ഓടിയെത്തിയ 
പെണ്ണുങ്ങളെല്ലാം കൂടെ..
ചിരി സഹിക്കാനാവാതെ
അച്ഛനകത്തേയ്ക്ക്‌ കയറിപ്പോയി
അപ്പോൾ ദയനീയമായി ഞാൻ അവരിൽ
അവളുടെ മുഖം തിരയുകയായിരുന്നു..
അവൾക്കല്ലേ അറിയൂ
ഇന്നലെയൊന്നും നടന്നിട്ടില്ലെന്നും
ടെൻഷനും ക്ഷീണവും കാരണം
ആദ്യരാത്രി നീട്ടിവെച്ചെന്നും..

22 Nov 2013

മരണം

എന്‍റെ
മിഴികളുടെ
ഓരോ
ഇമവെട്ടലും
ഓരോ
മരണമാണു..
നീയെന്ന
കാഴ്ചയിൽ നിന്നുള്ള
മരണം..

12 Nov 2013

ഞാന്‍

നിങ്ങൾ വിചാരിക്കുന്ന
ആളല്ല ഞാൻ
നിങ്ങൾ വിചാരിക്കുന്ന
ആളേയല്ല ഞാൻ..

ഊതിവീർപ്പിക്കപ്പെട്ടൊരു
ബലൂണാണു ഞാൻ..
ഒരു കുത്തിനു പൊട്ടി
കാറ്റു പോകുന്ന മനസ്സ്..

വിട്ടാൽ പറന്നകലുന്നൊരു
പട്ടമാണു ഞാൻ
പിടിച്ചാൽ ഇച്ഛയ്ക്കൊത്തു
ചലിക്കും എന്റെ ഹൃദയം..

സൗഹൃദങ്ങളിലലിയുന്നൊരു
ഐസ്ക്യൂബാണു ഞാൻ
ഒരു നോവായ്‌ പൊട്ടിച്ചെറിഞ്ഞവ
ഏറെയുണ്ടെങ്കിലും

സാരിവിടവിലെ പൊക്കിളിൾ
കണ്ണുകളെയ്യും ഞാൻ
എങ്കിലും വീണുപോയവൾതൻ
നഗ്നതയിലസ്വസ്ഥമാകും മനം

നിങ്ങളുദ്ധേശിക്കുന്ന
ആളല്ല ഈ ഞാൻ
നിങ്ങളുദ്ധേശിക്കുന്ന
ആ ആളേയല്ല ഞാൻ..

8 Nov 2013

മറവി

ബാല്യത്തില്‍
പഠിപ്പിക്കുന്നതൊക്കെ മറന്നതിന്
അധ്യാപകരും രക്ഷാകർത്താക്കളും
എന്‍റെ മറവിയെ ശിക്ഷിച്ചു..

യൌവ്വനത്തില്‍
കാമുകിയുടെ ജന്മദിനങ്ങളും
കൊച്ചു കൊച്ചു സ്വകാര്യങ്ങളും
മറന്നതിനു അവളുടെ വക ശകാരം..

വിവാഹശേഷം
വീട്ടുസാധനങ്ങളും സാരിയും
വാങ്ങാൻ മറന്നതിനു
ഭാര്യയുടെ വക കുറ്റപ്പെടുത്തലുകള്‍..

വാർദ്ധക്യത്തിൽ
ബെഡിൽ തന്നെ
പ്രാഥമികകൃത്യങ്ങൾ നിർവ്വഹിച്ചതിനും
മര്യാദകൾ മറക്കുന്നതിനും
മക്കൾ വക വഴക്കുകൾ..

മറവി ഒരനുഗ്രഹമല്ല..
ഒരു ദുര്യോഗമാണു..

ഓര്‍മ്മക്കുറവിന്‍റെ
കഷ്ടനഷ്ടങ്ങളുടെ പാപഭാരം
മറക്കാനെങ്കിലും,
മറവി ഒരനുഗ്രഹമാകട്ടെ...!!

തണല്‍മരം

എന്‍റെ ചിന്തകൾക്ക്‌
തീ പിടിക്കുന്നു
അക്ഷരങ്ങളാക്കും മുൻപെ
ചിന്തകൾ
കരിഞ്ഞു വെണ്ണീറാകുന്നു.
തീയണയ്ക്കാൻ
ഉള്ളിലൽപ്പം
തണുപ്പ്‌ പകരാൻ
ഒരു തണൽമരം തേടിയിറങ്ങി
ചില്ലകൾ മാത്രം ബാക്കിയായ
മരത്തിന്‍റെ ചുവട്ടിൽ
അതിന്‍റെ
വ്യഥകൾ കൂടി പങ്കിട്ട്‌
ഞാനൊരു തീഗോളമായി
മരത്തെയും ചുട്ടെരിച്ചുകൊണ്ട്‌
ആകാശത്തോളമുയർന്നു
ഒടുവിലൊരു പുകച്ചുരുളായ്‌
അന്തരീക്ഷത്തിൽ
വിലയം പ്രാപിച്ചു..
മഴയായ്‌ പെയ്ത്‌
മരത്തിൽ ഒളിച്ചിരിക്കാൻ
സ്വയം തണുപ്പായ്‌ മാറാൻ..

25 Oct 2013

ഉപകാരസ്മരണ

മൂന്നുനേരം ഭക്ഷണം
ഉണ്ടാക്കിത്തരുന്നതിനും
ഭക്ഷണം കഴിച്ച പാത്രം
കഴുകി വെക്കുന്നതിനും
അടിവസ്ത്രം പോലും
അലക്കിത്തരുന്നതിനും
അമ്മ സ്നേഹമാണെന്ന
കവിതയിലൂടെ
ഉപകാരസ്മരണ നല്‍കി
കടം വീട്ടുന്ന മക്കള്‍..

ജ്യോതിഷം

ജ്യോതിഷം പഠിക്കണമെനിക്ക്..

നിന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍
നീ അടച്ചു വെച്ചിരിക്കുന്ന
നിന്‍റെ ചിന്തകളറിയാന്‍..

രാഹുവും കേതുവും
ഗുണിച്ചും ഹരിച്ചും
നിന്‍റെ മനസ്സിനെ
നിന്‍റെ പ്രശ്നങ്ങളെ
എന്നിലേക്ക് ആവാഹിച്ചെടുക്കണം..

കവടി നിരത്തി
നിന്‍റെ മുഖത്തേയ്ക്ക് നോക്കി
നിന്‍റെ മനസ്സ് വായിച്ച്
നിന്‍റെ ആധികളറിയണം...

ജ്യോത്സ്യനാവണമെനിക്ക്,,,

ആയതിനാല്‍

എന്‍റെ ഓരോ ചോദ്യങ്ങളും 
നിന്‍റെ സ്വാതന്ത്ര്യത്തിന്‍മേല്‍ 
വീഴുന്ന വിലങ്ങുകളായിരുന്നു..

നിന്നെ അറിയാന്‍ 
ഞാന്‍ ചോദിച്ചതൊക്കെയും 
നിനക്ക് അലോസരങ്ങളായിരുന്നു..

ആയതിനാല്‍,
ഇനി ചോദ്യങ്ങളുണ്ടാവില്ല
ഉത്തരങ്ങളില്ലാത്തത് കൊണ്ടുതന്നെ...


ജാരന്‍

ഒരു പച്ചിലപ്പാമ്പായ്‌
നിന്‍റെ
കാട്ടുവള്ളികളിൽ
പടർന്നുകയറണമെനിക്ക്‌..

നീയേത്‌
ഞാനേതെന്ന്,

ഞാൻ നിന്നിലുണ്ടെന്ന്,
ഒരാള്‍ പോലും
തിരിച്ചറിയാതെ...

മുലകള്‍

മുലകളിൽ
കാമം മാത്രം
കാണുന്നവൻ

മുലകളിൽ
മാതൃത്വം മാത്രം
കാണുന്നവൻ

രണ്ടും
ഒരേതൂവൽപ്പക്ഷികൾ..

പുരുഷാധിപത്യത്തിന്‍റെ ചുവന്ന വഴികള്‍

നിനക്ക് വേണ്ടി ഞാന്‍ രക്തം ചൊരിയാം
പകരം നീ എന്‍റെ പെണ്ണാകുക
എന്ന് പറഞ്ഞു അവന്‍ പ്രണയമായ്
നിന്നില്‍ അധികാരം സ്ഥാപിച്ചു..

നിന്‍റെ കന്യാചര്‍മ്മം അവനു വേണ്ടി
കാത്തുസൂക്ഷിക്കാന്‍
നീ ബാധ്യസ്ഥയാണെന്ന്‍
അവന്‍ നിന്നെ തെറ്റിദ്ധരിപ്പിച്ചു..

അവന്‍റെ കിടക്കവിരി ചുവപ്പിക്കാന്‍
നീ കാത്തു സൂക്ഷിക്കേണ്ട
വിശുദ്ധിയില്‍ അവന്‍
നിന്നെ തളച്ചിട്ടു, നിന്‍റെ സ്വാതന്ത്ര്യത്തെയും..

ആര്‍ത്തവരക്തത്തിന്‍റെ നാളുകള്‍
തൊട്ടുകൂടായ്മയുടെതാക്കിയപ്പോള്‍
അപകര്‍ഷതയോടെ ഉള്‍വലിഞ്ഞ
നിന്നെ, അവന്‍ പാര്ശ്വവല്‍ക്കരിച്ചു..

പെണ്ണെ, നിന്‍റെയും അവന്‍റെയും രക്തം
നിന്നില്‍ ആധിപത്യം നേടാന്‍
അവന്‍ തിരഞ്ഞെടുത്ത, ഒരു വളഞ്ഞ,
ചുവന്ന വഴിയായിരുന്നു...!!! —

ലേബലുകള്‍

തറവാടിത്തം
--------------------
ആഭിജാത്യവും കുലമഹിമയുമുള്ള
തറവാട്ടില്‍ പിറന്ന
എട്ടുവീട്ടുകാരനായ പുരുഷന്‍,
വീട്ടുപണിക്കാരി മാണിക്യത്തിന്‍റെ
കൈകളുടെ പാടും കവിളില്‍ പേറി
ഉമ്മറക്കോലായില്‍
അന്തസ്സോടെ വിരിഞ്ഞിരിക്കുന്നു..
മാതാപിതാക്കളെ
വൃദ്ധസദനത്തിലേയ്ക്ക്‌
എടുത്തെറിഞ്ഞ ആശ്വാസത്തോടെ..

കുലട
-----------
അന്തിമയങ്ങിയപ്പോള്‍
അരിയും പച്ചക്കറികളുമായി
വീട്ടിലെത്തി
ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്ക്‌
കഞ്ഞിവെച്ചു കൊടുത്ത്
ഒറ്റമുറിയിലെ കട്ടിലില്‍
അവരെ കിടത്തി
കുഞ്ഞുങ്ങളോടൊപ്പം
തറയില്‍ കിടന്ന്
ചുമരില്‍ മാലയിട്ടു തൂക്കിയ
ഭര്‍ത്താവിന്‍റെ ചിത്രത്തിലേക്ക് നോക്കി
നെടുവീര്‍പ്പിട്ടു
തളര്‍ന്നു കിടന്നുറങ്ങുന്ന മാണിക്യം..

പാരമ്പര്യം
-------------------
പാതിരാവില്‍
മാണിക്യത്തിന്‍റെ വീടിന്‍റെ
അടുക്കളവാതില്‍ തുറന്ന്
അകത്തുകയറിപ്പോള്‍
ഇറങ്ങിപ്പോടാ നായെ
എന്ന അലര്‍ച്ചയ്ക്കിടെ
ഉടുമുണ്ടും കുത്തിപ്പിടിച്ച്
എട്ടുവീട്ടിലെ
ഇളയസന്തതിയുടെ ഓട്ടം..

വളര്‍ച്ച

മനുഷ്യനാകുന്നത്‌
അഥവാ
യുക്തിവാദിയാകുന്നത്‌
ഒരു നിരന്തരപ്രക്രിയയിലൂടെയാണു..

താൻ നായരാണെന്ന്
താൻ തീയനാണെന്ന്
താൻ പുലയനാണെന്ന്
താൻ സുന്നിയാണെന്ന്
താൻ മുജാഹിദാണെന്ന്
താൻ കത്തോലിക്കനാണെന്ന്
താൻ ഓർത്തഡോക്സുകാരനെന്ന്
താൻ പ്രൊട്ടസ്റ്റന്റുകാരനെന്ന്
വിശ്വസിച്ച്‌ ജീവിതം തുടങ്ങുന്നവർ

ബൗദ്ധികപരമായി അൽപ്പം
വളർച്ച നേടുമ്പോൾ
കുറച്ചുകൂടി
വിശാലമായി ചിന്തിക്കുന്നു..

താൻ ഹിന്ദുവാണെന്ന്
താൻ മുസ്ലിമാണെന്ന്
താൻ ക്രിസ്ത്യാനിയാണെന്ന്
ചിന്തിച്ച്‌ തുടങ്ങുമ്പോൾ
അവന്റെ മനസ്സിലെ
ദുഷിച്ച ജാതിചിന്തകൾ
തൂത്തെറിയപ്പെടുന്നു..

അവിടെ ചിന്തിച്ച്‌ നിർത്താതെ
താൻ മനുഷ്യനാണെന്ന്
താൻ മനുഷ്യൻ മാത്രമാണെന്ന്
മറ്റുള്ളവർ തന്നെപ്പോലെ
മനുഷ്യന്മാരാണെന്ന്
ജാതികളും മതങ്ങളും
അവ സൃഷ്ടിച്ച ദൈവങ്ങളും
വെറും മിഥ്യകളാണെന്ന്
ചിന്തിച്ചു തുടങ്ങുന്നിടത്ത്‌
അവൻ യുക്തിവാദിയാകുന്നു..

വർണഭേദമില്ലാത്ത
ജാതിഭേദമില്ലാത്ത
മതഭേദമില്ലാത്ത
വെറും പച്ചമനുഷ്യൻ..

മനുഷ്യനാകുന്നത്‌
അഥവാ
യുക്തിവാദിയാകുന്നത്‌
ബൗദ്ധികമായ
വളർച്ചയിലൂടെയാണു..!!

മനുഷ്യനിൽ നിന്നും
മതങ്ങളിലേക്കും
ജാതികളിലേക്കും
ഉപജാതികളിലേക്കും
ഒതുങ്ങി
പടവലങ്ങ പോലെ വളരാതെ

വിശാലമാവട്ടെ
യുക്തിപരമാവട്ടെ
ബുദ്ധിപരമാവട്ടെ
നമ്മുടെ വളർച്ച..!!

ലിംഗവിശപ്പിന്‍റെ ബാക്കിപത്രം

കവി അത് ചോദിച്ചപ്പോള്‍
-----------------------------------------

ഒന്ന് പണിയാൻ തരുമോ എന്ന്
അവളോട്‌ ചോദിക്കാൻ
ഒരവസരം
നോക്കിയിരിക്കുകയായിരുന്നു ഞാൻ..
ഇടവഴികളിൽ ,ബസ്‌ സ്റ്റോപ്പുകളിൽ
എല്ലാം ഞാനവളെ പിന്തുടർന്നു..

ഒടുവിലൊരുനാൾ
ബസ്സിലെ തിരക്കിൽ തൊട്ടുരുമ്മി
അവളെ കിട്ടിയപ്പോൾ
അവളുടെ നിതംബത്തോട്‌
ഒട്ടിയും ഉരസിയും നിന്നു..
ബസ്സിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോൾ
അവളുടെ കുറുകെക്കയറി നിന്ന്
കൈയിൽ കയറിപ്പിടിച്ച്‌ ചോദിച്ചു
ഒന്നു പണിയാൻ തരുമോ,
വരുന്നോ വീട്ടിലേയ്ക്ക്‌..!!

അവളുടെ മറുപടി
---------------------------

വലംകൈ കൊണ്ടെന്‍റെ
കവിളിൽ ചിത്രം വരച്ചിട്ട്‌
എന്‍റെ കൈ മെല്ലെപ്പിടിച്ചുമാറ്റി
ശാന്തയായി അവൾ പറഞ്ഞു..

ഹേ, വേട്ടക്കാരാ
നിന്‍റെ ലിംഗവിശപ്പടക്കാൻ
വേട്ടയാടിപ്പിടിച്ച്‌
ഭക്ഷിക്കാനും ഭോഗിക്കാനുമുള്ള
മാംസപിണ്ഡമല്ല ഞാൻ..

'ചരക്ക്‌'വൽക്കരിച്ച മാംസപിണ്ഡങ്ങളനേകം
ചുവന്ന തെരുവുകളിലെ
മാംസക്കടകളിൽ
നിരനിരയായി തൂങ്ങുന്നുണ്ട്‌..
നിന്റേതുൾപ്പെടെ ഉദ്ധരിച്ച ലിംഗങ്ങളുടെ
വിശപ്പ്‌ തീർക്കാനറുക്കപ്പെട്ട
ബലിമൃഗങ്ങൾ..
വിലപേശി വാങ്ങിക്കൊൾക
ഇരയാകാനും കിതച്ചോടാനും
എനിക്കിനി വയ്യ.. മനസ്സുമില്ല..
എന്നെ വെറുതെ വിടുക ..!!

16 Sept 2013

ആസക്തി

എന്‍റെ ഇടതുകൈത്തണ്ടയിലെ മുറിവില്‍ നിന്നും
വലതുകൈവിരലാല്‍ ഒപ്പിയെടുത്ത
ഒരു തുള്ളി ചോരയിലൂടെ
നിന്‍റെ നെറ്റിയില്‍ പടര്‍ന്നു കയറണമെനിക്ക്...

നെറ്റിയില്‍ നിന്നും മൂര്‍ധാവിനെ പകുത്ത്
ഒരു പാതിയെന്‍റെ സ്വന്തമാക്കി
കണ്ണിണകള്‍ക്കിടയിലൂടൊലിച്ചിറങ്ങി നിന്‍
ചുണ്ടുകള്‍ ചുവപ്പിച്ചൊരു ചുംബനം ഏറ്റുവാങ്ങാന്‍..

8 Sept 2013

ചില അസം'ബന്ധ'ചിന്തകള്‍



THREESOME

ഞാന്‍ ഞാനായും നീ നീയായും ഇരിക്കുക.. സ്നേഹത്തിന്‍റെ പരകോടിയില്‍ ഞാനും നീയും ഒന്നായ്‌ ചേര്‍ന്ന് നമ്മളാകുക..

-------------------------------------------------------------------

BLOWJOB

നെറ്റിയില്‍ നീ തരുന്ന ചുടുചുംബനങ്ങള്‍ എന്‍റെ തലയ്ക്കുള്ളിലെ വിസ്ഫോടനങ്ങളെ, മനസ്സിലെ സംഘര്‍ഷങ്ങളെ അലിയിച്ച് വിയര്‍പ്പ് തുള്ളികളാക്കുന്നു..
---------------------------------------------------------------------

GANGBANG

ഞാന്‍, എന്നിലെ ഷോവനിസ്റ്റ്, എന്നിലെ മൃഗം, എന്നിലെ കാമുകന്‍, എന്നിലെ രതികാമനകള്‍, എന്നിലെ വൈകൃതങ്ങള്‍.. നിന്നെ കീഴ്പ്പെടുത്തുന്നു..
-----------------------------------------------------------------------

LICKING

നിന്‍റെ സ്നേഹത്താല്‍ , നിന്‍റെ കരുതലാല്‍ നിറഞ്ഞു തുളുമ്പുന്ന നമ്മുടെ പ്രേമപാത്രം ആര്‍ത്തിയോടെ നക്കിത്തുടയ്ക്കുന്നു..
-------------------------------------------------------------------------

ANAL

നിന്‍റെ ജീവിതം.. നിന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും നിന്‍റെ പുറകില്‍ നിന്ന് നോക്കിക്കാണണം.. നീ അറിയാതെ.. ഒരു അദൃശ്യസാന്നിധ്യമായി..നിന്‍റെ പിന്നിലിരുന്നു നിന്നെ അറിയണം..
------------------------------------------------------------------------

ORGASAM

നിന്നെ,നിന്‍റെ വാക്കുകളെ ഒരു കുഞ്ഞിനെപ്പോലെ അനുസരിക്കുമ്പോള്‍ നിന്‍റെ കണ്ണുകളില്‍ കാണുന്ന തിളക്കം..

1 Sept 2013

അത്യുന്നതങ്ങളിലെ സദാചാരസംഹിതകള്‍

കേരളത്തിലെ ഏറ്റവും വലിയ സദാചാരഗുണ്ടകള്‍ കോളേജ്‌ മാനേജ്മെന്‍റ്കള്‍ ആണ്... പ്രത്യേകിച്ച് ക്രിസ്ത്യന്‍ മാനേജ്മെന്‍റ്കള്‍...,..!!

ഒട്ടുമിക്ക കോളേജുകളും കാടന്‍ സദാചാരനിയമങ്ങള്‍ കൊണ്ട് അലംകൃതമാണ്... ഡ്രസ്സ് കോഡ്... മൊബൈല്‍ നിരോധനം.. ആണും പെണ്ണും ഇടപഴകുന്നതിനു നിയന്ത്രണം... എന്ന് വേണ്ട ചൂട് വെള്ളത്തില്‍ കുളിയ്ക്കാമോ സാറേ എന്ന് വരെ ചോദിക്കേണ്ട അവസ്ഥ...!!

പണ്ട് പത്താം ക്ലാസ്‌ വരെ യൂണിഫോം ഒക്കെ ഇട്ടു പട്ടാള ചിട്ടയില്‍ വളര്‍ന്നാല്‍ മതിയായിരുന്നു പിള്ളേര്‍ക്ക്... പ്രീ ഡിഗ്രി ആകുമ്പോഴേക്കും നാനാവിധ വര്‍ണ്ണങ്ങളില്‍ ഉള്ള വസ്ത്രങ്ങള്‍ അണിഞ്ഞു സ്വതന്ത്രരായി പറന്നു നടക്കാന്‍ കഴിയുമായിരുന്നു...
പക്ഷെ പ്ലസ്‌ ടു വന്നതോട് കൂടി ആ സ്വാതന്ത്ര്യത്തില്‍ നിന്നും രണ്ടു വര്‍ഷം കൂടെ അവര്‍ക്ക് നഷ്ടപ്പെട്ടു...

എന്നാല്‍ ഇന്ന് സ്വയം സൃഷ്ടിച്ച ചില നിയമങ്ങള്‍ കൊണ്ട് ആ സ്വാതന്ത്ര്യത്തിലും കൈ വെക്കുകയാണ് സദാചാരഗുണ്ടകളായ മാനേജ്മെന്റുകള്‍...,..
മോഡേണ്‍ വസ്ത്രങ്ങള്‍ അണിയരുത്... സ്ലീവ് ഒക്കെ നല്ലോണം ഇറക്കി കയ്യും കാലും ഒക്കെ നല്ലോണം മറച്ച് തങ്ങള്‍ നിര്‍ദേശിക്കുന്ന തരം വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നാണു മിക്ക കോളേജുകളിലെയും മാനേജ്മെന്റുകള്‍ ഇറക്കിയിരിക്കുന്ന തീട്ടൂരം..!!
അല്ലാത്തവര്‍ക്ക് കടുത്ത ഫൈനും ശിക്ഷാ നടപടികളും ആണ്...!!

കൂടാതെ ഇന്നിന്‍റെ ഏറ്റവും അവശ്യവസ്തു ആയ മൊബൈല്‍ ഫോണ്‍ കോളേജ്‌ ഹോസ്റ്റലുകളില്‍ പോലും അനുവദിക്കാതിരിക്കാന്‍ ഇവര്‍ കഠിനപ്രയത്നം തന്നെ നടത്തുന്നു...
മൊബൈല്‍ എന്ന സാധനം കാമുകനെ വിളിക്കാനോ അല്ലെങ്കില്‍ എന്തെങ്കിലും ഉടായിപ്പിനോ മാത്രം ഉപയോഗിക്കുന്നതാണ് എന്ന ഇടുങ്ങിയ ചിന്താഗതിയാണ് ഇവര്‍ പുലര്‍ത്തുന്നത്..!!

ഒറ്റയ്ക്ക് സഞ്ചരിക്കുന്ന അല്ലെങ്കില്‍ ഒറ്റയ്ക്കായി പോകുന്ന ഒരു പെണ്‍കുട്ടിക്ക്‌ ഒരു രക്ഷാകവചം കൂടി ആയും മൊബൈല്‍ ഫോണ്‍ ഉപകാരപ്പെടും എന്നും മൊബൈല്‍ ഉപദ്രവത്തെക്കാള്‍ ഉപകാരപ്രദം ആണ് എന്നും ഇവരോട് ഇനി ആരാണ് പറഞ്ഞു കൊടുക്കുക?

സാഹചര്യത്തിന്റെ അഭാവമാണ് സദാചാരം എന്നത് ശരിക്കും ചേരുക ചില പ്രിന്‍സിപ്പലുമാര്‍ക്കും ടീചെഴ്സിനും ആണ്... തങ്ങള്‍ വളര്‍ന്ന കാലത്ത് ഇല്ലാത്ത തങ്ങള്‍ക്കു ധരിക്കാന്‍ പറ്റാത്ത വസ്ത്രങ്ങളും ഉപയോഗിക്കാന്‍ പറ്റാത്ത കാര്യങ്ങളും പിന്നെ തങ്ങള്‍ക്കു നഷ്ടപ്പെട്ട പ്രണയവും ഒക്കെ മറ്റുള്ളവര്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന കുശുമ്പ് അഥവാ അസൂയ ആണ് ഇവരെക്കൊണ്ട് ഇതിനു പ്രേരിപ്പിക്കുന്നത്..

പിന്നെ തങ്ങളുടെ കോളേജിലെ ഏതെങ്കിലും ഒരു കുട്ടി പ്രശ്നം ഉണ്ടാക്കിയാല്‍ അത് തങ്ങളുടെ കോളേജിന്റെ പേരിനെ ബാധിക്കുമോ എന്ന ആധിയും ഇവരെക്കൊണ്ട് ഈ സ്വാതന്ത്ര്യം നിഷേധിക്കല്‍ കലാപരിപാടികള്‍ ചെയ്യിപ്പിക്കുന്നു...!!

എന്തൊക്കെ ആയാലും ആദിപാപം എന്ന മഹാമണ്ടത്തര സങ്കല്പ്പ ലോകത്ത് നിന്നും ഇവരില്‍ പലരും ഇതുവരെ ഇറങ്ങിയിട്ടില്ല എന്നത് വളരെ വ്യക്തമാണ്.. ആണും പെണ്ണും തമ്മിലുള്ള ആകര്‍ഷണം ആണ് പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണം എന്നും അത് അങ്ങ് നിയന്ത്രിച്ചു കഴിഞ്ഞാല്‍ നന്മ നിറഞ്ഞ സുന്ദരലോകം വന്നു എന്ന ചിന്തയുമാണ് ഈ കാട്ടിക്കൂട്ടലുകളുടെയൊക്കെ അടിസ്ഥാനപ്രമാണം...!!

ആണിനെയും പെണ്ണിനെയും വേര്‍തിരിച്ച് ഇരുത്തുന്നത് മുതല്‍ തുടങ്ങുന്നു നമ്മുടെ വികലമായ 'വിദ്യ-ആഭാസപ്രക്രിയ...!!

വീണ്ടും ചില സെക്ഷ്വല്‍ ഫാന്‍റസികള്‍

നട്ടപ്പാതിരയ്ക്ക് ഇരുട്ടില്‍ പെണ്ണിന്‍റെ ശരീരത്തിലേക്ക് വലിഞ്ഞു കയറി സംഭോഗം നടത്തി അഞ്ചു മിനുട്ടില്‍ കാര്യം സാധിച്ചു വിയര്‍പ്പില്‍ മുങ്ങിക്കിടക്കുന്നതാണ് ലൈംഗികത എന്ന പൊതുസങ്കല്‍പ്പത്തില്‍ നിന്നും അല്‍പ്പം മാറി ചിന്തിക്കുന്നത് കൊണ്ട് സംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ വ്യത്യസ്തമായ രീതികളും സ്ഥലങ്ങളും പരീക്ഷിക്കണം എന്ന ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു... അത്തരം ചില ചിന്തകള്‍ പങ്കു വെക്കുന്നു...

 ആദ്യമായി ഒരു കാര്യം .. സംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ വെളിച്ചം നിര്‍ബന്ധമാണ്... അതിസുന്ദരമായ സ്ത്രീശരീരവും അതിന്‍റെ നിമ്നോന്നതങ്ങളും കണ്ടും സ്പര്‍ശിച്ചും അനുഭവിക്കാതെ എന്ത് ലൈംഗിക സംതൃപ്തി...  അടി മുതല്‍ മുടി വരെ കണ്ടും അനുഭവിച്ചും തന്നെയാണ് മുന്നോട്ടു പോകേണ്ടത്...ലൈംഗികതയില്‍ ഏറ്റവും പ്രാധാന്യമുള്ള ബാഹ്യകേളികള്‍ രസകരമാക്കാന്‍ വെളിച്ചം ഒരു നിര്‍ണായക ഘടകം തന്നെയാണ്....

ഇനി കാര്യത്തിലേക്ക് വരാം...

ഇഷ്ടപ്പെട്ട ചില സംഭോഗസ്ഥലങ്ങള്‍...,..

1. അടുക്കള 

അവള്‍ കറിക്കുള്ള സാധനങ്ങള്‍ അറിയുമ്പോള്‍ പുറകിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ച് പിന്‍കഴുത്തില്‍ ഉമ്മ വെച്ച്‌ കൈകള്‍ കൊണ്ട് വസ്ത്രത്തിന് മുകളിലൂടെ മുലകളിലും വയറിലും യോനിയിലും തലോടി, അവള്‍ കഴുത്ത് തിരിക്കുമ്പോള്‍ ചെവി കടിച്ച്,  കവിളില്‍ മുഖമുരസി ചുണ്ടില്‍ ഒരു ചുടുചുംബനം നല്‍കി നാവും നാവും തമ്മില്‍ കൊരുത്ത് അധരങ്ങളിലെ തേന്‍ ഊറ്റിയെടുക്കണം...എന്നിട്ട് പുറകിലൂടെ ലിംഗങ്ങള്‍ തമ്മില്‍ ചേരുന്ന പൊസിഷനില്‍ വസ്ത്രങ്ങള്‍ മുഴുവനും അഴിച്ചെടുക്കാതെയുള്ള ഒരു സംഭോഗം... ആരെങ്കിലും പെട്ടെന്ന് വന്നാല്‍ കൂടെ കറിയ്ക്ക് അരിയാന്‍ സഹായിക്കുകയാണ് എന്നാ വ്യാജേന നില്‍ക്കാന്‍ കഴിയുന്ന ഒരു പൊസിഷന്‍,.. 

2. കുളിമുറി 

അവള്‍ കുളിയ്ക്കാന്‍ കയറി വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ചെടുത്ത് ഷവര്‍ തുറക്കുമ്പോള്‍ വലിഞ്ഞു കയറി, നനഞ്ഞ അവളുടെ കഴുത്തില്‍ ഉമ്മ വെച്ച് മുലകളിലൂടെ താഴോട്ടിറങ്ങി വെള്ളം ഇറ്റിറ്റു വീഴുന്ന കാലുകള്‍ക്കിടയില്‍ മുഖം ഒളിപ്പിക്കണം.. ഷവറില്‍ നിന്നും പെയ്തിറങ്ങുന്ന മഴയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കണം... എന്നിട്ട് അവളുടെ ഒരു കാല്‍ അല്‍പ്പം പൊക്കി വെച്ച് സംഭോഗത്തില്‍ ഏര്‍പ്പെടണം.. നനഞ്ഞ ചുണ്ടുകള്‍ ഒപ്പിയെടുക്കണം... താടിയിലൂടെ ഒലിച്ചിറങ്ങി ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികള്‍ മുലകള്‍ക്കിടയില്‍ നിന്നും നാക്ക് കൊണ്ട് കോരിയെടുക്കണം...

3. വീടിനു പുറത്ത്‌ 

വീടിനു പിന്നിലെ വിറകുകള്‍ സൂക്ഷിക്കുന്ന ഷെഡില്‍ അവള്‍ കയറുമ്പോള്‍ ഓടിച്ചെന്ന് അവളെ ബലമായി കെട്ടിപ്പിടിച്ച് വിയര്‍പ്പുതുള്ളികളുടെ മണം ആസ്വദിച്ചു കൊണ്ട് തലങ്ങും വിലങ്ങും ഉമ്മ വെയ്ക്കണം... ചകിരികള്‍ കിടക്കയാകി അതിലേക്കു കിടന്നു അവളുടെ ശരീരത്തോട് അമരണം... സ്ഥലകാല ബോധമില്ലാതെ പുണര്‍ന്നു കിടക്കണം... എന്നിട്ട് പഴയ ഒരു ചാക്ക് വിരിച്ച് അതില്‍ കിടന്ന് സംഭോഗത്തില്‍ ഏര്‍പ്പെടണം..

4. ഡൈനിംഗ് ടേബിള്‍ 

രാത്രി അത്താഴം കഴിക്കുമ്പോള്‍ ഡൈനിംഗ് ടേബിളിനടിയിലൂടെ എതിര്‍വശത്തിരിക്കുന്ന അവളുടെ കാലുകളില്‍ കാലുകൊണ്ട് ഇക്കിളിയിടണം ..വസ്ത്രതിനുള്ളിലൂടെ അവളുടെ തുടകളിലേക്ക് കാലുകള്‍ കൊണ്ടൊരു സഞ്ചാരം നടത്തണം...തുടകളുടെ ചൂടില്‍ കാല്‍ വെച്ച് ടേബിളില് വെച്ച അവളുടെ കൈകള്‍ കൂട്ടി പിടിക്കണം... പതുക്കെ ചുംബിക്കണം... എന്നിട്ട് എണീറ്റ്‌ അവളുടെ അടുത്തേയ്ക്ക് പോയി പുറകിലൂടെ കെട്ടിപ്പിടിച്ച് ഡൈനിംഗ് ടേബിളില്‍ കയറ്റി ഇരുത്തി സംഭോഗം നടത്തണം..

5. വാഹനം 

വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് വെച്ച് വേണ്ടി നിര്‍ത്തി അവളെ മടിയില്‍ കയറ്റി ഇരുത്തി സ്റ്റിയറിംഗിലെയ്ക്ക് കിടത്തി ഉമ്മ വെച്ച് അവള്‍ ഡോമിനെയ്റ്റ് ചെയ്തുകൊണ്ട് സംഭോഗത്തില്‍ ഏര്‍പ്പെടനം... ബൈക്കില്‍ ആണെങ്കില്‍ ബൈക്കിനു മുകളില്‍ അവളെ ഇരുത്തി തുറസ്സായ സ്ഥലത്ത് കാറ്റും കൊണ്ട് പ്രേമം പങ്കിടണം..

(തുടരും... അഥവാ എഡിറ്റ്‌ ചെയ്യപ്പെടും )

16 Aug 2013

നിന്‍റെ മാറില്‍...

പെണ്ണെ എന്നെ താങ്ങി നിര്‍ത്തുന്ന ഭൂമിയാണ് നീ...
വിശാലമായ ആകാശം നമ്മുടെ പ്രണയവും ..
നിന്‍റെ കരുത്തില്‍ പ്രണയത്തിന്‍റെ വിശാലതയിലേക്ക് 
കണ്ണ് നട്ടിരിക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കുന്നു...


ഇണക്കങ്ങളും പിണക്കങ്ങളും വെയിലും മഴയും പോലെ 

പ്രണയത്തിന്‍റെ ആകാശത്തിലും നിറഞ്ഞു നില്‍ക്കുന്നു..
കത്തുന്ന വെയില്‍ ഇടയ്ക്ക് നമ്മെ ചുട്ടു പൊള്ളിക്കുമ്പോള്‍ 
കുളിര്‍മ്മഴയായി പെയ്യുന്ന സ്നേഹത്തില്‍ നാം അലിയുന്നു ..


നിന്‍റെ മാറിന്‍റെ സുരക്ഷിതത്വത്തില്‍ മുഖം ഒളിപ്പിക്കുമ്പോള്‍ 

എന്‍റെ ഹൃദയത്തില്‍ ഒരേയൊരു മോഹം മാത്രമേയുള്ളൂ  
കടുത്ത വേനല്‍ വന്നു ഭൂമി വരണ്ടുണങ്ങാതിരിക്കട്ടെ 
കൊടുങ്കാറ്റിലെന്‍ കരുത്തായ മണ്ണൊലിച്ചു പോകാതിരിക്കട്ടെ..  


പെണ്ണെ, കടുത്ത വേനല്‍ നമ്മെ വരള്‍ച്ചയിലേക്ക് നയിച്ചേക്കാം 

കൊടുങ്കാറ്റും പേമാരിയും നമ്മെ പിരിക്കാന്‍ ശ്രമിച്ചേക്കാം 
പക്ഷെ നിന്‍റെ മാറില്‍ നിന്നും ഞാന്‍ അടരില്ല ഒരിക്കലും 
അതിന്‍റെ സുരക്ഷിതത്വമില്ലെങ്കില്‍ ഞാനില്ല, എന്നിലെ നീയും..


26 Jul 2013

നെരിപ്പോട്

എന്‍റെ നെഞ്ചിലൊരു നെരിപ്പോട് എരിയുന്നുണ്ട്..
അതിന്‍റെ തീജ്വാലകള്‍ ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്നു..
കത്തുന്ന ചൂട് ഓരോ ഇന്ദ്രിയത്തിലേക്കും പടരുന്നു
തലയ്ക്കുള്ളിലൊരഗ്നിപര്‍വ്വതം രൂപപ്പെടുന്നു..
അതില്‍ നിന്നും കണ്ണുകളിലേക്ക് ലാവ ഒഴുകുന്നുണ്ട്
ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന സൂചനയോടെ..
കണ്ണീരാല്‍ നെരിപ്പോട്‌ കെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്
പക്ഷെ നീയോഴിക്കുന്ന എണ്ണ അതിനെ ആളിക്കത്തിക്കുകയാണ്..
എന്‍റെ ഹൃദയം കത്തുന്നു, ചുട്ടു പൊള്ളുന്നുണ്ടെനിക്ക്
പേടിയുണ്ട്, ആ തീ  ഹൃത്തിലെ സ്നേഹത്തെ ചാരമാക്കുമോയെന്ന്‍....


23 Jul 2013

എൻ ശ്വാസം

പ്രണയത്തിന്‍റെ വായുവലയത്തിനുള്ളിൽ
പങ്കുവെക്കലിന്‍റെ  സുഖം തേടുകയാണു ഞങ്ങൾ..
ശ്വാസനിശ്വാസങ്ങളുടെ ചങ്ങലക്കണ്ണിയാൽ
ഒന്നായി മെയ്ചേർന്ന് ബന്ധിക്കപ്പെട്ട്‌......
അവളുടെ നിശ്വാസം എന്‍റെ  പ്രാണവായുവും
എന്റേത് അവളുടെതുമാകുന്ന ഒരുമയുടെ കണ്ണി ..
ഓരോ ശ്വാസത്തിലും പ്രണയം തുടിക്കുന്നു
ഓരൊ നിശ്വാസവും പുതുവലയം തീർക്കുന്നു..
കൊച്ചു കൊച്ചു സ്വപ്നങ്ങളും സന്തോഷങ്ങളും
പങ്കുവെച്ച്‌ ഞങ്ങളീ ശ്വാസവലയത്തിലിരിക്കട്ടെ
അവളുടെ നിശ്വാസം കിട്ടാതെ ഒരു നാൾ
പ്രാണവേദനയോടെ പിടഞ്ഞുവീഴുന്നത്‌ വരെ..!!

7 Jul 2013

സ്വയംഭോഗത്തിന്‍റെ നാള്‍വഴികള്‍

സ്വയംഭോഗം  എന്ന് കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിക്കും... അയ്യേ അശ്ലീലം എന്ന് പറയും. പൊതുവേ സെക്സ് പറയുമ്പോള്‍ ഈ ഒരു മനോഭാവം ആണ് നമുക്ക് ഉണ്ടാകാറുള്ളത്. അത് പെട്ടെന്നങ്ങ് മാറാനും യാതൊരു സാധ്യതയും ഇല്ല. അതുകൊണ്ട് തന്നെ വൃത്തികെട്ടവന്‍ എന്ന ടാഗ് ചാര്‍ത്തപ്പെടും എന്ന് എനിക്കറിയാം. എന്നാലും സ്വയം ഭോഗത്തിന്റെ ചില സ്മരണകള്‍ അയവിറക്കട്ടെ..

ആദ്യമായി സ്വയംഭോഗത്തിന്‍റെ  സുഖം അറിഞ്ഞത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു.  ക്ലാസ്സിലെ അല്‍പ്പം തല തെറിച്ചവന്‍ ആയ രജീഷ് കൊണ്ട് വരുന്ന പെണ്ണുങ്ങളുടെ നഗ്നമേനികള്‍ ഉള്ള ഫോട്ടോ ഉച്ചയ്ക്ക് ഉണ്ണാന്‍ വേണ്ടി ചോറ്റുപാത്രവും എടുത്തു സ്കൂളിന്റെ പുറകില്‍ ഉള്ള കവുങ്ങിന്‍ തോട്ടത്തില്‍ പോയി ഇരുന്നു സുഖമായി കാണുമായിരുന്നു ഞങ്ങള്‍..,. അത് കണ്ടു കൊണ്ട് വീട്ടില്‍ പോയി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അതിലെ പെണ്ണുങ്ങളുടെ ശരീരം മനസ്സില്‍ തെളിഞ്ഞു വരും. അന്നൊന്നും എങ്ങനെയാണ് സ്വയം ഭോഗം ചെയ്യുന്നത് എന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല.. കൈ ഉപയോഗിക്കാതെ കമിഴ്ന്നു കിടന്നു ലിംഗം കിടക്കയില്‍ അമര്‍ത്തി മുകളിലോട്ടും താഴോട്ടും ഉരചായിരുന്നു അന്നത്തെ സ്വയംഭോഗം.. ഇടയ്ക്കിടെ സ്വപ്നസ്ഖലനവും ഉണ്ടാകാറുണ്ടായിരുന്നു.

പിന്നെ ഞങ്ങളുടെ സെക്സ് ഗുരു ആയ രജീഷ് തന്നെയാണ് സ്വയം ഭോഗത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്നത്. കൈ കൊണ്ടുള്ള ക്രിയകളും എന്തൊക്കെ ചെയ്യണമെന്നും ഒക്കെ അവന്‍ വിശദമായി പറഞ്ഞു തന്നു.
അവനോടു കെഞ്ചി ഒരു ദിവസം ആ കളര്‍ ചിത്രങ്ങള്‍ ഉള്ള പുസ്തകം കടം വാങ്ങി വീട്ടില്‍ കൊണ്ട് വന്നു. അന്ന് ആദ്യരാത്രിയുടെ പരിഭ്രാന്തികള്‍ ഉള്ള ഒരു നവവരന്‍റെ ഭാവമായിരുന്നു എനിക്ക്. പുസ്തകം മേശയുടെ അടിയില്‍ സൂക്ഷിച്ചു വെച്ച്. ഭക്ഷണം കുറച്ചു കഴിച്ചു. ആകെ ഒരു ആവേശവും ആശങ്കയും ഒക്കെ ഉണ്ടായിരുന്നു. നേരത്തെ തന്നെ വന്നു കിടന്നു. വീട്ടുകാര്‍ ഉറങ്ങുന്നത് വരെ കാത്തു നിന്ന ശേഷമാണ് ആ പുസ്തകം കയ്യില്‍ എടുത്തത്‌.,.

അതിലെ പേജുകള്‍ ഓരോന്നായി മറിച്ചു നോക്കി പതുക്കെ ലിംഗം ഉദ്ധരിക്കുന്നത് അറിഞ്ഞു. ഉദ്ധരിച്ചാല്‍ ഉടനെ പ്രക്രിയ തുടങ്ങാന്‍ ആയിരുന്നു ഗുരുവിന്‍റെ നിര്‍ദേശം. അത് അക്ഷരം പ്രതി അനുസരിച്ച് ലിംഗാഗ്രചര്‍മ്മങ്ങള്‍ മുകളിലോട്ടും താഴോട്ടും ആക്കി ആദ്യ സ്വയം ഭോഗത്തിന് നാന്ദി കുറിച്ചു.
അതിനിടയ്ക്ക് പുസ്തകത്തിലെ ചിത്രങ്ങളിലേക്കും ഭ്രാന്തമായ ആവേശത്തോടെ നോക്കിക്കൊണ്ടിരുന്നു. ഒടുവില്‍ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയ ശേഷം പുസ്തകം സൈഡിലേക്ക് ഇട്ടായി പരിപാടി.. സ്ഖലനം നടന്നു വിയര്‍ത്തു കുളിച്ചു കിടക്കുന്നത് വരെ ആ പുസ്തകത്തിലെ നഗ്നരായ ചേച്ചിമാര്‍ ആയിരുന്നു മനസ്സിലും കണ്ണിലും.

അന്ന് രാത്രി പക്ഷെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്തോ അരുതാത്തത് ചെയ്തു എന്ന തോന്നലായിരുന്നു മനസ്സ് നിറയെ. അത് ശരീരത്തിന് എന്തെങ്കിലും ദോഷം വരുത്തുമോ. രാവിലെ എണീക്കാന്‍ കഴിയുമോ എന്നൊക്കെയുള്ള ആശങ്കകള്‍ മൂലം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഒടുവില്‍ ആദ്യസ്വയംഭോഗത്തിന്റെ തളര്‍ച്ചയില്‍ എപ്പോഴോ കിടന്നു ഉറങ്ങിപ്പോയി.

പിറ്റേന്ന് ആദ്യരാത്രി കഴിഞ്ഞ നവവരനെ പോലെ തന്നെയായിരുന്നു എണീറ്റത്. വീട്ടുകാരുടെ മുഖത്ത് നോക്കാന്‍ ഒരു ചമ്മല്‍.., സ്കൂളില്‍ എത്തിയപ്പോള്‍ ഗുരുവിന്റെയും സുഹൃത്തുക്കളുടെയും കള്ളച്ചിരി. എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് ഞാന്‍ എന്‍റെ ആശങ്കകള്‍ പങ്കു വെച്ചു. അപ്പോള്‍ ഗുരു ആശ്വസിപ്പിച്ചു. ഇതൊക്കെ എല്ലാവര്ക്കും ഉണ്ടാകുന്നതാണ്. അതൊന്നും പ്രശ്നം ആക്കണ്ട. പ്രകൃതിയുടെ ഒരു കളിയാണ് ഇതെല്ലാം എന്നൊക്കെ പറഞ്ഞു ഒരു ബുദ്ധിജീവി പ്രസംഗവും നടത്തി. അങ്ങനെ ആദ്യത്തെ ചമ്മല്‍ കഴിഞ്ഞു.

പിന്നെ ഇടയ്ക്കിടയ്ക്ക് ചെയ്യും. ആദ്യത്തെ ആ കുറ്റബോധവും ബുദ്ധിമുട്ടും ഒക്കെ അങ്ങ് മാറി. ഇതൊരു ആവേശമായി തുടങ്ങി. പിന്നെ അത് നീല ചിത്രങ്ങള്‍ കാണുന്നതിലേക്കും എത്തി.  ചില മിഥ്യാധാരണകള്‍ ഒക്കെ ഇടയ്ക്ക് കയറി വന്നിരുന്നു. സ്വയം ഭോഗം ചെയ്‌താല്‍ മെലിഞ്ഞു പോകും. പിന്നീട് കുട്ടികള്‍ ഉണ്ടാകില്ല എന്നൊക്കെ പലരും പേടിപ്പിച്ചിരുന്നു. എന്നാല്‍ അതൊന്നും എന്നെ അതില്‍ നിന്നും തടഞ്ഞില്ല.

പിന്നെ പരീക്ഷണങ്ങളുടെ നാളുകള്‍ ആയിരുന്നു. എങ്ങനെ വ്യത്യസ്ഥ രീതികളില്‍ സ്വയം ഭോഗം ചെയ്യാം എന്ന് കൂട്ടുകാരില്‍ നിന്നുള്ള അറിവുകള്‍ വെച്ച് പരീക്ഷിച്ചു. കൂടുതല്‍ സുഖങ്ങള്‍ തേടി കാട്ടിക്കൂട്ടിയത്തിനു കണക്കില്ല. പല പൊസിഷനുകളും വഴികളും പരീക്ഷിച്ചു. 

ആദ്യമൊക്കെ വെറും കൈകൊണ്ട് ആയിരുന്നു ഈ പ്രക്രിയ നടത്തിയിരുന്നത്. പിന്നെ ലൂബ്രിക്കെഷന് വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കാന്‍ തുടങ്ങി. കുളിക്കുമ്പോള്‍ ഷാംപൂ ഉപയോഗിച്ചു . സോപ്പ്‌ ഉപയോഗിച്ചു. എല്ലാം വ്യത്യസ്ത അനുഭവങ്ങള്‍ ആയിരുന്നു. സോപ്പും ഷാംപൂവും ഉപയോഗിച്ചാല്‍ ചിലപ്പോ മൂത്രനാളിയില്‍ കയറുന്നത് മൂലം നീറ്റല്‍ ഉണ്ടാകുന്നത് കൊണ്ട് അത് അധികം ചെയ്യാറില്ല. വ്യത്യസ്തത ആഗ്രഹിക്കുമ്പോള്‍ മാത്രമാണ് ചെയ്യുന്നത്.

ആദ്യമൊക്കെ ഇഷ്ടമുള്ള ആന്റിമാരെയോ സിനിമനടികളെയോ ഒക്കെ ആലോചിചായിരുന്നു ലിംഗോദ്ധാരണം നടത്തിയിരുന്നത്. പിന്നീടത് സെക്സ് മൂവീസ് കാണുക തന്നെ വേണം എന്നാ നിലയില്‍ എത്തി. കാമുകിയുമോത്തുള്ള ഫോണ്‍ സെക്സും പരീക്ഷണങ്ങളില്‍ പെടുന്നു. 

പിന്നെ പൊസിഷനുകളെപ്പറ്റി പറയുകയാണെങ്കില്‍ മിക്കവാറും കിടന്നാണ് ചെയ്യുക. ചിലപ്പോള്‍ മലര്‍ന്നും ചിലപ്പോള്‍ ചരിഞ്ഞും കിടക്കും. പക്ഷെ അതിനേക്കാള്‍ ഒക്കെ സുഖം ലഭിക്കുന്നത് ഇരുന്നു ചെയ്യുമ്പോള്‍ ആണ് എന്നതാണ് എന്‍റെ അനുഭവം. ഇരിക്കുമ്പോള്‍ കൂടുതല്‍ മുറുക്കം കിട്ടുന്നു,പിന്നെ കുറച്ചു അധികം നേരം ഹോള്‍ഡ്‌ ചെയ്തു നിര്‍ത്താനും കഴിയുന്നു. ആദ്യമൊക്കെ ദിനംപ്രതി രണ്ടും മൂന്നും തവണ ചെയ്യുമായിരുന്നു. പക്ഷെ പിന്നീട് താല്പര്യം ഒക്കെ കുറഞ്ഞു. ഇപ്പോള്‍ വല്ലപ്പോഴും ആയി. 

സ്വയംഭോഗം ചെയ്യുന്ന കാര്യം പറയുമ്പോള്‍ പണ്ട് പഠിക്കുമ്പോള്‍ നടത്തിയിരുന്ന കൂട്ടസ്വയംഭോഗങ്ങളുടെ കാര്യം പറഞ്ഞില്ലെങ്കില്‍ പൂര്‍ത്തിയാവില്ല.

ഞങ്ങള്‍ സഹമുറിയന്‍മാര്‍ ഒരുമിച്ചിരുന്നു ടി വിയില്‍ വല്ല പോണ്‍ വീഡിയോയും കാണും. എന്നിട്ട് എല്ലാവരും നിരന്നിരുന്നായിരുന്നു സ്വയംഭോഗം ചെയ്തിരുന്നത്. കുമ്പിള് കുത്തല്‍ എന്നായിരുന്നു ആ കലാപരിപാടി അറിയപ്പെട്ടിരുന്നത്. അതായത് റൂമില്‍ ഇരുന്നു പേപ്പര്‍ കൊണ്ട് കുമ്പിള്‍ ഉണ്ടാക്കി അതിലെക്കായിരുന്നു സ്ഖലിച്ചിരുന്നത്. ഗ്രൂപ്പ്‌ സെക്സിന്റെ ചെറിയൊരു വകഭേദം എന്ന് പറയാം..

സ്വയംഭോഗവും നമ്മുടെ ശരീരം ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്. എന്നെ സംബന്ധിച്ചിടത്തോളം ടെന്‍ഷന്‍ കുറയ്ക്കാനും ഉറക്കം ലഭിക്കാനും അത്യധികം സഹായിച്ചിട്ടുണ്ട് പലപ്പോഴും. ഇപ്പോഴും നല്ല ടെന്‍ഷന്‍ വരുമ്പോഴും ഉറക്കം വരാതെ കിടക്കുമ്പോഴും ഞാന്‍ ഉപയോഗിക്കുന്ന ഒറ്റമൂലി സ്വയംഭോഗമാണ്. 

6 Jul 2013

ഞാന്‍ എന്ന ഭീരുവിന്‍റെ രണ്ട് ആധികള്‍



നമ്മുടെ ജീവനും പ്രണയവും ഒരുപോലെയാണു..
എപ്പോഴാണു നമ്മളെ വിട്ടുപിരിയുക എന്നത്‌ പ്രവചനാതീതമാണു..
ഓർക്കാപ്പുറത്തായിരിക്കും ചിലപ്പൊൾ രണ്ടു വിടപറച്ചിലുകളും..

ഒരു ചായയും കുടിച്ച്‌ പ്രിയപ്പെട്ടവരോട്‌ സല്ലപിച്ച്‌ ഇരിക്കുമ്പോഴായിരിക്കും പാതിയാക്കിയ ചായയും പാതി കടിച്ച ബിസ്ക്കറ്റും ബാക്കിയാക്കി ജീവൻ നമ്മെ വിട്ട്‌ പോവുക..
പ്രണയത്തിനു നമ്മെ വലിച്ചെറിയാനും ഒരു ശ്വാസത്തിന്റെ ഇടവേള മതി..

രണ്ടിനോടും ആർത്തിയാണെനിക്ക്‌ ..കൊതി തീരും വരെ ജീവിക്കാനും പ്രണയിക്കാനും..

അസൂയ തോന്നിയിട്ടുണ്ട്‌.. മതിയാവോളം ജീവിച്ച്‌ പ്രണയിച്ച്‌ ഉല്ലസിച്ചിരിക്കുന്നവരോട്‌..

പേടിയാണെനിയ്ക്ക്‌ ഒരു ശ്വാസത്തിന്റെ ഇടവേളയിൽ
ഒരു മൂന്നാറിയിപ്പ്‌ പോലും തരാതെ രണ്ടും എന്നെ വിട്ടു പോകുമോ എന്ന പേടി..
അനുദിനം കാർന്നു തിന്നുകയാണെന്നെ..

മരിക്കാൻ എനിക്ക്‌ ഭയമാണു..
പ്രണയമില്ലായ്മയും മരണമാണു..!!

രണ്ടു മരണങ്ങളും ഒരുനാൾ എന്നെ തേടിയെത്തുമെന്ന് എനിയ്ക്കറിയാം..
പക്ഷെ അതുവരെ എനിയ്ക്ക്‌ ജീവിക്കണം..
ഭയമില്ലാതെ.. പ്രണയത്തിന്റെ, ജീവിതത്തിന്റെ മാധുര്യം നുകർന്ന് കൊണ്ട്‌..!!...,.

2 Jul 2013

കുറ്റസമ്മതം



ചില നൊസ്റ്റാള്‍ജിയ പോസ്റ്റുകളും യാഥാര്‍ത്യങ്ങളും...

എന്‍റെ കുറ്റസമ്മതം..!!


പോസ്റ്റ്‌ 1:

കൊടും ചൂടുള്ള ഈ മരുഭൂമിയില്‍ ഷവറിലെ വെള്ളത്തിലെ കുളി മടുത്തു.. എനിക്ക് വീടിനടുത്തുള്ള നല്ല പളുങ്ക് പോലെയുള്ള വെള്ളം നിറഞ്ഞ കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിച്ചും കളിച്ചും തിമിര്‍ത്തത് ഓര്‍മ്മ വരുന്നു.. അതൊക്കെ എന്ത് രസമായിരുന്നെന്നോ... മിസ്സ്‌ യൂ മൈ ഫേവറിറ്റ് കുളം..!!


യാഥാര്‍ത്ഥ്യം:

ആ കുളത്തിന്‍റെ പരിസരത്ത് ഒക്കെ ഞാന്‍ പോകാറുണ്ടായിരുന്നു.. അവിടെ നനയ്ക്കാനും കുളിക്കാനും വരുന്ന പെണ്ണുങ്ങളുടെ കുളി സീന്‍ ഒളിഞ്ഞു നോക്കാന്‍...,.. മാന്യമായി ഒളിഞ്ഞു നോട്ടവും കഴിഞ്ഞു വീട്ടില്‍ എത്തി ഷവറില്‍ ഒരു കുളി പാസ്സാക്കും.. കിണറ്റില്‍ നിന്ന് വെള്ളം കോരിക്കുളിക്കെടാ നല്ല തണുപ്പുണ്ടാകും എന്ന് അമ്മ പറഞ്ഞാല്‍ ഓ ഉള്ള തണുപ്പോക്കെ മതി എന്നും പറഞ്ഞു ഒരു ലോഡ്‌ പുച്ഛവും അങ്ങ് വാരി വിതറും..

പോസ്റ്റ്‌ 2:
നാടും വീടും വയലേലകളും കൊയ്ത്തും പുഞ്ചപ്പാടങ്ങളും കിളികളും വയലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മൂവാണ്ടന്‍ മാവും അതിലെ കണ്ണിമാങ്ങകളും വല്ലാതെ മിസ്സ്‌ ചെയ്യുന്നു.. കൊയ്ത്തു പാട്ടിന്റെ താളത്തില്‍ നൃത്തം ചെയ്ത് കൊയ്തുകാരോടൊപ്പം നെല്ല് കൊയ്തെടുത്തതും അത് മെതിച്ചു ആ അരി കൊണ്ട് ചോറ് വെച്ച് തിന്നതും മനസ്സില്‍ ഒരു കുളിര്മ്മയായി പെയ്തിറങ്ങുന്നു...!!

യാഥാര്‍ത്ഥ്യം:
പേരാമ്പ്രയോ കൊയിലാണ്ടിയോ ഉള്ള ബീവറേജില്‍ പോയി ഒരു ഫുള്ളും വാങ്ങി കൂട്ടുകാരോടൊപ്പം ഏതെങ്കിലും പുഞ്ചപ്പാടത്തോ വയല്‍വരമ്പുകളിലോ പോയിരുന്നു വയലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെ പച്ചമാങ്ങയും കൂട്ടി അടിച്ചു അവിടെ തന്നെ വാള് വെച്ച് കിടന്നിരുന്ന ഞാനാ... ഹോ.. പിറ്റേന്ന് പുല്ലരിയാന്‍ വരുന്ന പെണ്ണുങ്ങള്‍ വിളിച്ചുണര്‍ത്തുമ്പോള്‍ ആണ് വീട്ടില്‍ പോകുന്നത്..

പോസ്റ്റ്‌ 3:
മഴ.. പുതുമഴ.. മഴയെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് ക്ലാരയെയാണ് ഓര്‍മ്മ വരുന്നത്... അവള്‍ വരുമ്പോള്‍ ഒക്കെ മഴ ഉണ്ടായിരുന്നു.. മഴ പെയ്യുമ്പോള്‍ വീട്ടില്‍ കൂനിക്കൂടി ഇരുന്ന എനിക്ക് ഒരു ഉന്മേഷം കിട്ടും... ഉടനെ വീട്ടുമുറ്റത്തെയ്ക്ക് ചാടി ഇറങ്ങി ആവേശത്തോടെ മഴ നനഞ്ഞതും പനി പിടിച്ചതും അമ്മ രാസ്നാദി പൊടി തിരുമ്മി തന്നതും ഓര്‍മ്മ വരുന്നു.. മഴ പെയ്യുമ്പോള്‍ എന്‍റെ മനസ്സിലും കുളിരായിരുന്നു.. 'ശ്യാം മഴയെ പ്രണയിക്കുന്നവന്‍' എന്ന് പേര് മാറ്റിയാലോ എന്നാ ചിന്തയിലാണ് ഞാന്‍...,.. ഐ ലവ് യൂ ക്ലാരെ.. ഐ ലവ് യൂ മഴേ..!!

യാഥാര്‍ത്ഥ്യം:
മഴയുള്ള ദിവസം എഴുന്നേല്‍ക്കാന്‍ തന്നെ ഉച്ചയാകും.. മോനെ നീ കടയില്‍ പോയി ഉച്ചയ്ക്കത്തെ കറിയ്ക്ക് വല്ലോം വാങ്ങിക്കൊണ്ടു വാ എന്ന് അമ്മ പറഞ്ഞാല്‍...,. "ഓ ഒന്ന് പോ ഈ പെരുംമഴയത്ത് പുറത്തിറങ്ങാന്‍ എനിക്ക് വട്ടല്ലേ" എന്നും പറഞ്ഞു അമ്മയെ ഒന്നര ലോഡ്‌ പുച്ഛം കൊണ്ട് മൂടി ബ്രേക്ക്‌ഫാസ്റ്റും എടുത്ത് കഴിച്ചു വീണ്ടും ബെഡിലേക്ക്.. അതിനിടയ്ക്ക് ഒരു പ്രാക്കും.. "ഈ മുടിഞ്ഞ മഴ കാരണം ഒന്ന് പുറത്തിറങ്ങാന്‍ പോലും വയ്യ... കോപ്പ്...!!"

പോസ്റ്റ്‌ 4:
അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ കഞ്ഞിയും ചമ്മന്തിയും തുമ്പപ്പൂ ചോറും കിട്ടിയാല്‍ മൂന്നു നേരവും അത് മതി എനിക്ക്.. തേങ്ങാചമ്മന്തിയും ചോറും എന്ത് ടേയ്സ്റ്റ് ആണെന്നോ... ഇത്തിരി കണ്ണിമാങ്ങ അച്ചാര്‍ കൂടെ ഉണ്ടെങ്കില്‍ പിന്നെ ഊണ് കുശാല്‍..,..ആഹാഹ ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളം ഊറുന്നു..!!

യാഥാര്‍ത്ഥ്യം:
നാട് മുഴുവന്‍ തെണ്ടിത്തിരിഞ്ഞു ഉച്ചയ്ക്ക് ഉണ്ണാന്‍ വരുമ്പോള്‍ അമ്മ ചോറും രണ്ടു കൂട്ടം കറിയും ചമ്മന്തിയും മോരും ഒക്കെ ടേബിളില്‍ നിരത്തി വെച്ച് ഇന്നാ മോനെ തിന്നോ എന്ന് പറയുമ്പോള്‍ പൊരിച്ച മീന്‍ എവിടെ? ഇറച്ചി ഒന്നും ഇല്ലേ? ഇത് നിങ്ങള് തന്നെ അങ്ങ് നക്കിയാല്‍ മതി എന്നും പറഞ്ഞു പ്ലേറ്റും തട്ടിമാറ്റി എണീറ്റ്‌ ഹോട്ടലില്‍ പോയി മീനും ഇറച്ചിയും കൂട്ടി ശാപ്പാട് അടിച്ചിരുന്ന ഞാന്‍ ചമ്മന്തിയും ചോറും തിന്നാന്‍...,.. ഒന്ന് പോടെര്‍ക്ക ...!!

നോട്ട്: ഞാന്‍ ഒരു ലോലഹൃദയന്‍ ആണ്.. എത്ര കള്ളം പറഞ്ഞാലും എന്നെങ്കിലും ഒരിക്കല്‍ സത്യം പറയാതിരിക്കാന്‍ എനിക്ക് ആവില്ല...!

30 Jun 2013

പകരുന്ന സ്നേഹം

ഏഴുതിരിയിട്ട നിലവിളക്കിന്‍
പ്രകാശമാണ് നമ്മുടെ പ്രണയം..
സ്നേഹത്തിന്‍ എണ്ണയാല്‍ നമുക്ക-
തിനെ എന്നും തെളിയിച്ചു നിര്‍ത്താം
വിരഹത്തിന്‍റെ ചൂടിലും
പിണക്കത്തിന്‍റെ കാറ്റിലും കോളിലും
എണ്ണ വറ്റി കരിന്തിരിയാകാന്‍
ഒരിക്കലും അനുവദിക്കാതെ...

എന്‍ഗേജ്ഡ് ടോണ്‍

അന്നും പതിവ് പോലെ അയാള്‍ ഓഫീസില്‍ എത്തി... അപ്പോഴാണ്‌ ഓര്‍ത്തത്‌ ഇന്ന് ടെലിഫോണ്‍ ബില്‍ അടയ്ക്കേണ്ട അവസാനദിവസം ആണല്ലോ എന്ന്.. ഭാര്യയോട് കൊണ്ട് പോയി അടയ്ക്കാന്‍ പറയാം എന്ന് കരുതി  ഉടനെ അയാള്‍ മൊബൈല്‍ എടുത്തു വീട്ടിലേക്കു വിളിച്ചു..
വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ എന്‍ഗേജ്ഡ് ആണ്..
കുറെ നേരം അയാള്‍ കുത്തി വിളിച്ചു കൊണ്ടിരുന്നു.. പക്ഷെ ബിസി തന്നെയാണ്..
ഇവളിത് ആരെയാണാവോ വിളിക്കുന്നത്... ഇതിപ്പോ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ബിസി ആകാറുണ്ടല്ലോ എന്ന് അയാള്‍ അല്‍പ്പം സംശയത്തോടെ ഓര്‍ത്തു..

ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും പിന്നെയും ബിസി തന്നെ എന്ന് അറിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ഭ്രാന്തായി.. ചിന്തകള്‍ കാട് കയറി..
കുറച്ചു നാളായി ഭാര്യക്ക് തന്നോടൊരു താല്പ്പര്യക്കുറവുണ്ടോ എന്ന സംശയം അയാളെ പിടി കൂടി.. അവളുടെ മുഖത്തൊരു അസംതൃപ്തി ഇല്ലേ എന്ന് അയാള്‍ ശങ്കിച്ചു..
ഇടയ്ക്ക് അവള്‍ പഴയ കൂട്ടുകാരനെക്കുറിച്ചും അവന്‍ പണിയാന്‍ പോകുന്ന മാളികവീടിനെക്കുറിച്ചും വാചാലയാവാറുണ്ടായിരുന്നത് അയാള്‍ സംശയത്തോടെ ഓര്‍ത്തു.. ഇനി അവനുമായി എങ്ങാനും വല്ല ബന്ധവും തുടങ്ങിയോ.. എണ്ണിച്ചുട്ട അപ്പം  പോലെ കിട്ടുന്ന തന്‍റെ സാലറിയില്‍ അവള്‍ക്കു വേണ്ടതൊക്കെ വാങ്ങി കൊടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല എന്നോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു..
കഴിഞ്ഞ ദിവസം ഷോപ്പിങ്ങിന് പോയപ്പോള്‍ അവള്‍ ഏറെ ആഗ്രഹിച്ച ആ കാഞ്ചീപുരം സാരി വാങ്ങി കൊടുക്കാത്തതിന് അവള്‍ പിണങ്ങി പാതിവഴിയില്‍ വെച്ച് ഷോപ്പിംഗ്‌ മതിയാക്കി തിരിച്ചു വന്ന കാര്യം അയാള്‍ ഓര്‍ത്തു..

അയാള്‍ ആകെ പരിഭ്രാന്തനായി... നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.. എഴുന്നേറ്റു പോയി കുറച്ചു വെള്ളം കുടിച്ചു..
അയാളുടെ പരവേശം കണ്ട ക്ലര്‍ക്ക്‌ സരള എന്താ പ്രശ്നം എന്ന് ചോദിച്ചത് അയാള്‍ കേട്ടില്ല.. അയാളുടെ ചെവിയില്‍ ആ എന്‍ഗേജ്ഡ് ടോണ്‍ മുഴങ്ങുകയായിരുന്നു..

തിരിച്ചു വന്നു കസേരയില്‍ ഇരുന്ന അയാള്‍ ഒന്നുകൂടി വിളിച്ചു നോക്കി... വീണ്ടും അതെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന എന്‍ഗേജ്ഡ് ടോണ്‍ തന്നെ മുഴങ്ങുന്നു.. അയാളുടെ തലയില്‍ ഒരു പെരുപ്പ് കയറി.. ഒരു വട്ടം കൂടി ആ ടോണ്‍ കേട്ടാല്‍ താന്‍ തല കറങ്ങി വീഴുമെന്ന് അയാള്‍ക്ക്‌ തോന്നി...
എന്ത് ചെയ്യണമെന്നു അയാള്‍ക്ക്‌ മനസ്സിലായില്ല... ഒരു വട്ടം കൂടി വിളിക്കാന്‍ അയാള്‍ക്ക്‌ ത്രാണി ഇല്ലായിരുന്നു..

പക്ഷെ അപ്പോള്‍ അയാളില്‍ ഒരു മറുചിന്ത വന്നു. അവള്‍ ഇതുവരെ അങ്ങനെ വലിയ അസംതൃപ്തി ഒന്നും പ്രകടിപ്പിച്ചിട്ടില്ല.. വീടിനു പുറത്തും അധികം പോയിട്ടില്ല.. മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.. തന്‍റെ പ്രിയപ്പെട്ടവള്‍ തന്നോട് അങ്ങനെ ചെയ്യുമോ എന്ന ചിന്ത അയാളില്‍ അല്‍പ്പം തണുപ്പ് പരത്തി.. ഇനി അവള്‍ അവളുടെ അമ്മയെയോ അച്ഛനെയോ വിളിക്കുകയായിരിക്കും.. അതുമല്ലെങ്കില്‍ കൂട്ടുകാരിയെ വിളിക്കുകയായിരിക്കും...ഈ പെണ്ണുങ്ങള്‍ ഫോണില്‍ സംസാരം തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ലല്ലോ...

ഇങ്ങനെ ഒക്കെ ആലോചിച്ചപ്പോള്‍ അയാള്‍ക്ക്‌ കുറച്ചു സമാധാനമായി.. അയാള്‍ ജോലിയില്‍ മുഴുകി.. കുറച്ചു നേരം തിരക്കില്‍ ആയതുകൊണ്ട് അയാള്‍ ആ വിഷയം മറന്നിരുന്നു.. ഇടയ്ക്ക് മൊബൈലിലേക്ക് ഒരു കോള്‍ വന്നു.. സംസാരിച്ചു കോള്‍ കട്ട് ചെയ്തപ്പോഴാണ് അയാള്‍ക്ക് ഒന്ന് കൂടെ വിളിച്ചു നോക്കാന്‍ തോന്നിയത്.. അപ്പോള്‍ ഏതാണ്ട് രണ്ടു രണ്ടര മണിക്കൂര്‍ കഴിഞ്ഞിരുന്നു ..

അയാള്‍ വിറയ്ക്കുന്ന കൈകളോടെ വിളിച്ചു..
വീണ്ടും എന്‍ഗേജ്ഡ് ടോണ്‍,.. അയാള്‍ വിളറി വെളുത്തു.. ഫോണ്‍ ദേഷ്യത്തോടെ മേശയിലേക്ക് എറിഞ്ഞു..അയാള്‍ക്ക്‌ വീണ്ടും ഭ്രാന്ത്‌ പിടിച്ചു തുടങ്ങിയിരുന്നു.. എത്ര വിശേഷങ്ങള്‍ പറയാനുണ്ടെങ്കിലും  ഉച്ചയ്ക്കത്തെയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കേണ്ട തിരക്കില്‍ അവള്‍ ഇത്രയും നേരം അമ്മയോടോന്നും  ഫോണില്‍ സംസാരിക്കില്ല എന്ന് ആലോചിച്ചപ്പോള്‍ അയാള്‍ക്ക് ഉറപ്പായി ഇത് ശൃംഗാരം തന്നെയാണ്.. അല്ലെങ്കില്‍ ഇങ്ങനെ സ്വയം മറന്നു സംസാരിചിരിക്കില്ല..
ഫോണില്‍ വാള്‍ പേപ്പര്‍ ആയി ഇട്ട അവളുടെ മുഖത്തേയ്ക്ക് അയാള്‍ കുറച്ചു നേരം നോക്കി നിന്നു.. നോക്കുന്തോറും അയാള്‍ക്ക്‌ ദേഷ്യം കൂടികക്കൂടി വന്നു..
അയാള്‍ കുറച്ചു വെള്ളം കൂടി കുടിച്ചു..
തിരിച്ചു വന്ന ശേഷം ഒന്ന് കൂടി വിളിച്ചു.. അപ്പോഴും എന്‍ഗേജ്ഡ് തന്നെ..

അപ്പോള്‍ ഭ്രാന്തമായ ഒരു വേഗതയോടെ അയാള്‍ എഴുന്നേറ്റു .. എന്നിട്ട് ഹാഫ്‌ ഡേ ലീവ് എഴുതി കൊടുത്തു ഓഫീസില്‍ നിന്നും ഇറങ്ങി.. നല്ല വേഗതയില്‍  ആയിരുന്നു അയാള്‍ വണ്ടി ഓടിച്ചിരുന്നത്.. വീട്ടില്‍ ചെന്ന് കയറുന്നതും ഫോണില്‍ അയാളുമായി കൊഞ്ചി കുഴഞ്ഞു ഇരിക്കുന്ന ഭാര്യയെ കരണക്കുറ്റി നോക്കി അടിക്കുന്നതും അവള്‍ തളര്‍ന്നു ഇരിക്കുന്നതും അയാള്‍ ഓര്‍ത്തു..
അതിനു ശേഷം അവളെ എന്ത് ചെയ്യണം എന്ന വ്യക്തമായ രൂപം അയാള്‍ക്ക്‌ ഉണ്ടായിരുന്നില്ല.. ഇതിന്‍റെ പേരില്‍ ഡൈവോഴ്സ് ചെയ്യണോ? അതോ വേറെ ഒരാളെയും മനസ്സില്‍ വെച്ച് ജീവിക്കുന്ന അവളുടെ കൂടെ കഴിയാന്‍ തനിക്ക് ആവുമോ എന്നൊക്കെ അയാള്‍ ആലോചിച്ചു..

ഇത്രയും ആലോചിച്ചു തീരുമ്പോഴേക്കും വീടെത്തി... ഇത്ര വേഗം വീട് എത്തിയപ്പോള്‍ ആണ് താന്‍ നല്ല വേഗതയില്‍ ആണ് വണ്ടി ഓടിച്ചിരുന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലായത്‌..,.. പക്ഷെ അതൊന്നും ഓര്‍ത്തിരിക്കാന്‍ ഉള്ള സമയമല്ല ഇത്.. തന്‍റെ വണ്ടിയുടെ സൌണ്ട് കേട്ടാല്‍ അവള്‍ ചിലപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു പോകും.. അവളെ തനിക്ക് കയ്യോടെ പിടിക്കണം എന്ന് കരുതി അയാള്‍ ശബ്ദം ഉണ്ടാക്കാതെ ഉമ്മറത്തെയ്ക്ക് കയറി.. ശബ്ദം ഉണ്ടാക്കാതെ ഡോര്‍ തുറന്നു...
സ്വീകരണമുറിയില്‍ നിന്നും കിച്ചനിലേക്ക് പോകുന്ന ആ കോര്‍ണറില്‍ ആണ് ഫോണ്‍ ഉള്ളത്.. അയാള്‍ അങ്ങോട്ട്‌ നോക്കി അവിടെ ഭാര്യ ഇല്ലായിരുന്നു.. !!

താന്‍ വരുന്നത് കണ്ട ഭാര്യ ഫോണ്‍ വെച്ചിട്ട് ഓടിയതാണോ എന്ന് അയാള്‍ ഒരു നിമിഷം സംശയിച്ചു..
പിന്നെ ഫോണിന്റെ അടുത്തേക്ക് മെല്ലെ നീങ്ങി..
അപ്പോഴാണ്‌ അയാള്‍ ശ്രദ്ധിച്ചത് റിസീവര്‍ ശരിയായി അല്ല വെച്ചിരിക്കുന്നത് ക്രാഡിലില്‍ നിന്നും അല്‍പ്പം തെന്നി ആണ് നില്‍ക്കുന്നത്.. താന്‍ വരുന്നത് കണ്ടുള്ള ഓട്ടപ്പാച്ചിലില്‍ ഭാര്യ വെച്ചതായിരിക്കും എന്ന് അയാള്‍ കരുതി..

അവളുടെ ഒരു അനക്കവും കേള്‍ക്കുന്നില്ല... ഓടി കിച്ചനില്‍ നില്‍കുന്നുണ്ടായിരിക്കും എന്ന് അയാള്‍ വിചാരിച്ചു.. ആരെയാണ് വിളിച്ചത് എന്ന് അറിയാന്‍ അയാള്‍ വിറയ്ക്കുന്ന കൈകളോടെ  റീഡയല്‍ അടിച്ചു...
ഇറ്റിറ്റു വീഴുന്ന വിയര്‍പ്പുതുള്ളികള്‍ ഇടതു കൈ കൊണ്ട് തുടച്ചു അയാള്‍ ഫോണ്‍ ആകാംക്ഷയോടെ ചെവിയില്‍ ചേര്‍ത്തു.. അപ്പുറത്ത് റിംഗ് ചെയ്യുന്നുണ്ട്.. നാല് റിങ്ങിന് ശേഷം ഫോണ്‍ എടുത്തു..

അപ്പുറത്ത് ഒരു പെണ്‍ശബ്ദം... അത് തന്‍റെ സഹോദരിയുടെതാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് കുറച്ചു നിമിഷങ്ങള്‍ വേണ്ടി വന്നു.. അവര്‍ ഹലോ ഹലോ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയ്ക്കു അയാള്‍ കോള്‍ കട്ട് ചെയ്തു.. സോഫയിലേക്ക് ഇരുന്നു..!!

അപ്പോള്‍ അയാള്‍ ഓര്‍ത്തു രാവിലെ ഓഫീസില്‍ പോകുന്നതിന്‍റെ ഇടയ്ക്ക് താന്‍ സഹോദരിയെ വിളിച്ചതും ഓഫീസില്‍ പോകാന്‍ സമയം വൈകിയത് മൂലം പെട്ടെന്ന് തന്നെ ഫോണ്‍ വെച്ച് വീടിനു പുറത്തേക്കു ഇറങ്ങിയതും..!!
തിരക്കിനിടയില്‍ റിസീവര്‍ തെറ്റി വെച്ചത് താന്‍ തന്നെയാണെന്ന് അയാള്‍ക്ക്‌ മനസ്സിലായി...

അല്‍പ്പം ആശ്വാസവും അതോടൊപ്പം കടുത്ത കുറ്റബോധവും തോന്നി അയാള്‍ക്ക്‌..,..!!
അപ്പോള്‍ ഭാര്യ അടുക്കളയില്‍ നിന്നും അയാളുടെ അടുത്തേക്ക് വന്നു അതിശയപ്പെട്ടു.. നിങ്ങള്‍ ഇന്ന് നേരത്തെ വന്നോ എന്ന് അതിശയപ്പെട്ട ഭാര്യയോട് തലവേദന ആണെന്നും ഒരു ചായ എടുക്കാനും പറഞ്ഞു..!!

ചായയും കൊണ്ട് വന്നു ഭാര്യ നെറ്റിയില്‍ തണുത്ത കൈ കൊണ്ട് സ്പര്‍ശിച്ചു തടവിയപ്പോള്‍ അയാള്‍ അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു...
അപ്പോള്‍ അയാളുടെ ചെവിയില്‍ എന്‍ഗേജ്ഡ് ടോണ്‍ ആയിരുന്നില്ല.. അവളുടെ, സാരമില്ല എന്ന  ആശ്വാസവചനങ്ങള്‍  ആയിരുന്നു മുഴങ്ങിയിരുന്നത്... !! 

28 Jun 2013

ഒരു ഉപദേശം

നമ്മളില്‍ പലരും താല്‍ക്കാലികമായ ലൈംഗികസുഖത്തിനു വേണ്ടി വേശ്യകളെ സമീപിക്കുന്നവര്‍ ആണ്.. കാശ് കൊടുത്തു സുഖം വാങ്ങുന്നവര്‍.....,.. പക്ഷെ സുഖത്തെക്കാള്‍ ഉപരി അവിടെ പോയി വരുമ്പോള്‍ ദുഖങ്ങളും ആശങ്കകളും മാത്രമായിരിക്കും ബാക്കിയാവുക...!!

ഒരു സുഹൃത്തിന്‍റെ അനുഭവം പറയാം..
അവന്‍ വ്യഭിചരിക്കാന്‍ പോയ റൂമില്‍ കര്‍ട്ടന്‍ കൊണ്ട് രണ്ടു കട്ടിലുകള്‍ വേര്‍തിരിച്ചിട്ടുണ്ട്.. ഇടുങ്ങിയ റൂം ആണ്.. ഫിലിപ്പീനി കൊച്ച് തുണിയെല്ലാം ഉരിഞ്ഞ് കട്ടിലില്‍ ഇരുന്നു അവനെ മാടി വിളിച്ചു.. അവന്‍ കട്ടിലിലേക്ക് ഇരുന്നു... അപ്പോള്‍ കര്‍ട്ടന് അപ്പുറത്ത് നിന്ന് സീല്‍ക്കാരശബ്ദങ്ങള്‍ കേട്ടു..
അവിടെയും കസ്റ്റമര്‍ ഉണ്ടെന്നു അവനു മനസ്സിലായി...
ഫിലിപ്പീനി അവനെ ദേഹത്തേയ്ക്ക് വലിച്ചിട്ട് കാര്യത്തിലേക്ക് കടക്കാന്‍ പറഞ്ഞു..
അവന്‍ കേറി ഉള്ള ആവേശമെല്ലാം എടുത്തു പരിപാടി തുടങ്ങി... ഇതുവരെ കണ്ട സ്വപ്നങ്ങളും ബ്ലൂ ഫിലിമുകളിലെ രതിലീലകളും ഒക്കെ അവന്റെ മനസ്സിലേക്ക് ഓടിയെത്തി...
ആവേശം മൂത്ത അവന്‍ കേറി അങ്ങ് വിളയാടി ,..

ഒടുവില്‍ വിയര്‍പ്പില്‍ കുളിച്ചു ഒരു നിമിഷം മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ അവന്‍ കണ്ട കാഴ്ച അവന്റെ സപ്തനാഡികളും തളര്‍ത്തി..
ആ ഫിലിപ്പീനി കൊച്ച് കര്‍ട്ടന് ഉള്ളിലൂടെ തലയിട്ട് അപ്പുറത്തുള്ള പെണ്ണിനോട് കുശലം പറയുന്നു...!!
ഇവന്‍ ഇവിടെ രതിസുഖത്തിന്റെ മേച്ചില്‍ പുറം തേടി അലയുമ്പോള്‍ അവള്‍ അവിടെ കൊച്ചുവര്‍ത്തമാനം പറഞ്ഞു ഇരിക്കുന്ന കാഴ്ച കണ്ടപ്പോള്‍ ഓര്‍ഗാസം വീട്ടില്‍ ബാത്ത്റൂമില്‍ ആക്കാം എന്നും വിചാരിച്ചു അവന്‍ കാശും കൊടുത്തു ഇറങ്ങി പോന്നുവത്രേ...!!

വീട്ടില്‍ എത്തിയ ശേഷം അവനു സ്വസ്ഥത കിട്ടിയിട്ടില്ല... പൈസ പോയത് പോട്ടെ എന്ന് വെക്കാം...പക്ഷെ ആ പെണ്ണിന് നല്ല എക്സ്പീരിയന്‍സ് ഉണ്ടെന്നു അവനു മനസ്സിലായി.. ഇനി ചിലപ്പോള്‍ എയിഡ്സ് വല്ലോം കാണുമോ എന്നാ ഭയം കാരണം അവനു ഉറങ്ങാന്‍ പറ്റിയില്ലത്രേ..!!
പല രാത്രികളില്‍ അവന്‍ ഉറക്കം ഇല്ലാതെ കഷ്ടപ്പെട്ടു..ഞെട്ടി ഉണര്‍ന്നു... ഭീതിയോടെ കുറെ കാലം ജീവിച്ചു..!!
നൈമിഷിക സുഖം ആസ്വദിക്കാന്‍ പോയ ഒരുത്തന്റെ സ്ഥിതി ആണിത്..!!

എല്ലാ വേശ്യകളും ഇങ്ങനെ ആണെന്നല്ല... എല്ലാ കസ്റ്റമേഴ്സും ഇങ്ങനെ അല്ല..പക്ഷെ സുഖം തേടിയുള്ള യാത്രയില്‍ ഒരു നൂലിഴ മാറിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഭീതിയും വിഷാദവും ആയിരിക്കും...!!
സ്നേഹമുള്ള പങ്കാളിയില്‍ നിന്നും ലഭിക്കുന്നതാണ് യഥാര്‍ത്ഥ ലൈംഗിക സുഖം.. ലൈംഗികത എന്നാല്‍ ഒരാള്‍ മാത്രം ചെയ്യേണ്ട ഒരു പ്രക്രിയ അല്ല... രണ്ടും പേരും തുല്യപങ്കാളിത്തതോടെയും താല്‍പര്യത്തോടെയും ചെയ്യേണ്ടതാണ്..
അപ്പോഴാണ്‌ അതിനു പൂര്‍ണത വരുന്നത്...!!
എവിടെയെങ്കിലും ഒരു യോനി കിട്ടിയാല്‍ മതി സ്ഖലനം നടത്താന്‍ എന്നാ ചിന്ത ദുരന്തമേ ഉണ്ടാക്കൂ...

അത് കൊണ്ട് അധ്വാനിച്ചുണ്ടാക്കുന്ന കാശ് മുഴുവന്‍ പെറുക്കി എടുത്തു പോകുന്നതിനു മുന്‍പ് ഒരു നിമിഷം ആലോചിക്കുക...!

ഇരുട്ടിന്‍റെ പുത്രന്‍



എന്‍റെ ആകാശം നീലയായിരുന്നു...

കുഞ്ഞു കുഞ്ഞു മേഘങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട വിശാലമായ നീലാകാശം..ഒരു നാള്‍ അതില്‍ തിളങ്ങുന്ന ഒരു നക്ഷത്രമായി നീ പ്രത്യക്ഷപ്പെട്ടു...
നീ എന്നെ നോക്കി കണ്ണിറുക്കി..
ഞാന്‍ ചിരിച്ചു... നിന്നെത്തന്നെ നോക്കി നിന്നു..!!

പിന്നെ എല്ലാ ദിവസവും ഞാന്‍ നിന്നെ തേടി വന്നു...
നിന്നെത്തന്നെ നോക്കി നിന്നു... നിന്നോട് സംസാരിക്കാന്‍ ശ്രമിച്ചു..നീ പുഞ്ചിരിച്ചു.. ഇരുള്‍ നിറഞ്ഞ എന്‍റെ ജീവിതത്തില്‍ പ്രകാശം പരത്തി...
ഞാന്‍ നിന്നോട് മൌനമായി സംസാരിച്ചു... നീ എന്നോട് പുഞ്ചിരി തൂകി..
ആകാശത്ത് നിന്നും വാക്കുകള്‍ ഉല്‍ക്കകള്‍ പോലെ പെയ്തിറങ്ങി...

നിന്നോട് സംസാരിക്കാത്ത ഒരു ദിവസം എന്‍റെ ജീവിതത്തില്‍ പിന്നീട് ഉണ്ടായിരുന്നില്ല...
നിന്നെ കാണാത്ത ഒരു നിമിഷം പോലും എനിക്ക് സാധ്യമായിരുന്നില്ലാ..
നമ്മള്‍ സന്തോഷത്തോടെ ജീവിച്ചു... !!

അന്നൊരു അമാവാസി ആയിരുന്നു... ഇരുണ്ട ആകാശം... ഞാന്‍ നിന്നെ കാണാതെ നോക്കി നിന്നു..
പിന്നെ ആകാശത്ത് നീ തെളിഞ്ഞു വന്നു.. പക്ഷെ കുറച്ചു അകലെയായി മറ്റൊരു നക്ഷത്രം കൂടി ഉണ്ടായിരുന്നു..

ഞാന്‍ ആകാംക്ഷയോടെ നോക്കി..
നീ പറഞ്ഞു, അതാ അങ്ങ് ദൂരെ കാണുന്നത് എന്‍റെ സുഹൃത്താണ്... നിന്‍റെയും..
ഞാന്‍ പുതിയ നക്ഷത്രത്തെ സന്തോഷത്തോടെ സ്വീകരിച്ചു... സംസാരിച്ചു..
പക്ഷെ...

അടുത്ത ദിവസം നീയും ആ നക്ഷത്രവും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു...
നീ എന്നോട് സംസാരിക്കുന്നതിലേറെ അതിനോട് സംസാരിച്ചു...
നിങ്ങള്‍ കണ്ണിറുക്കി... കഥ പറഞ്ഞു.. പരസ്പരം പ്രകാശം ചൊരിഞ്ഞു..
ഇടയ്ക്ക് നീ എന്നെ നോക്കിയും കണ്ണിറുക്കി... ഞാന്‍ പിന്തിരിഞ്ഞു നടന്നു..

അന്ന് എന്‍റെ സ്വപ്നങ്ങളില്‍ നീ പ്രകാശം പരത്തിയില്ല... എന്‍റെ മോഹങ്ങളില്‍ കരിനിഴല്‍ വീണു..
ഞാന്‍ ഉറങ്ങിയില്ല... ഇരുട്ട് എനിക്ക് കൂട്ടായി ഇരുന്നു...നേരം വെളുക്കുവോളം...

പിന്നെയും ദിവസങ്ങളോളം ഞാന്‍ ആകാശത്തേയ്ക്ക് കണ്ണു നട്ടിരുന്നു...
ഇടയ്ക്ക് നീ വന്നു ... എന്നോട് കണ്ണിറുക്കി.. നിന്‍റെ സുഹൃത്തിനോടും.. നിങ്ങള്‍ സംസാരിച്ചു.. പ്രകാശം ചൊരിഞ്ഞു..
പ്രകാശം ഇല്ലാത്ത ഞാന്‍ നിന്നെ നോക്കി നിന്നു... നീ എന്നെ നോക്കുന്നതും കാത്ത്..
പക്ഷെ...

നിന്നില്‍ നിന്നും എന്നിലേക്ക് അകലം കൂടി വന്നു... നിന്‍റെ സുഹൃദ്‌ നക്ഷത്രം നിന്നോട് കൂടുതല്‍ അടുക്കുന്നത് എനിക്ക് കാണാമായിരുന്നു..
എന്നിലേക്ക് നീ ചൊരിഞ്ഞിരുന്ന പ്രകാശം ആ നക്ഷത്രതിലെക്കാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലായി...!!

പതിയെ ആ നക്ഷത്രം നിന്നോട് കൂടുതല്‍ അടുത്തു.. നിങ്ങള്‍ കൈ കോര്‍ത്ത്‌ സംസാരിക്കുന്നതും കണ്ണിറുക്കുന്നതും എനിക്ക് കാണാമായിരുന്നു...
നിങ്ങള്‍ എന്നെക്കുറിച്ച് സംസാരിച്ചിരുന്നുവോ..?
അതിനു ഞാന്‍ ആരായിരുന്നു... കോടാനുകോടി ദൂരെ ഇങ്ങു ഭൂമിയില്‍ ഇരുട്ടില്‍ നില്‍ക്കുന്നവന്‍ മാത്രം...

നിങ്ങള്‍ നക്ഷത്രങ്ങള്‍...,.. പ്രകാശം പരത്തുന്നവര്‍,.. അന്യോന്യം പ്രകാശം പരത്തുന്നു..
അതിനിടയില്‍ ഇരുളില്‍ നില്‍ക്കുന്ന ഇരുണ്ട ഞാന്‍ എവിടെ...
നിങ്ങള്‍ക്കിടയില്‍ ഒരു തടസ്സമാണോ ഞാന്‍...,..
നക്ഷത്രങ്ങള്‍ക്കിടയില്‍ കൂട് കൂട്ടാന്‍ വെമ്പിയ ഇരുളിന്‍റെ പുത്രന്‍...,..!!

ഞാനല്ലനിങ്ങളാണ് ശരി... പ്രകാശം പരത്തുന്ന രണ്ടു നക്ഷത്രങ്ങള്‍,..
നിങ്ങളാണ് ചേരേണ്ടത്... നിങ്ങള്‍ക്കിടയില്‍ ഇരുട്ടായ ഞാന്‍ വിടവാങ്ങണം...!!
എന്‍റെ ഇരുട്ടിലേക്ക് നിന്നെ ഞാന്‍ ക്ഷണിക്കുന്നില്ല...
നീയും നിന്‍റെ നക്ഷത്രവും പരസ്പരം പ്രകാശം പരത്തി ജീവിക്കുക...

ഞാന്‍ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നോളാം.. ഇരുട്ടിന്‍റെ പുത്രനല്ലേ ഞാന്‍,..!!

22 Jun 2013

തലക്കെട്ടിലെ നേരും നെറിയും

പൊതുവേ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി പല വഴികള്‍ ആവിഷ്കരിക്കാറുണ്ട്. അതില്‍ ഇപ്പോള്‍ ഏറ്റവും പ്രചാരത്തില്‍ ഉള്ള രീതിയാണ് വാര്‍ത്തയുടെ തലക്കെട്ട്‌ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇടുക എന്നത്. യഥാര്‍ത്ഥ വാര്‍ത്ത വായിക്കാതെ തലക്കെട്ട്‌ മാത്രം വായിച്ചു പോകുന്നവര്‍ വഞ്ചിതരാവും എന്നുറപ്പ്.

ചില ഉദാഹരണങ്ങള്‍

'നയന്‍ താര ഗര്‍ഭിണി' .. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കൊടുത്ത വാര്‍ത്തയാണിത്. അവിവാഹിതയായ നയന്‍താര ഗര്‍ഭിണിയായി എന്നാ മഞ്ഞവാര്‍ത്തയും പ്രതീക്ഷിച്ചു പോകുന്നവരെ വരവേല്‍ക്കുക നയന്‍ താര അഭിനയിക്കുന്ന അടുത്ത സിനിമയുടെ പരസ്യം ആയിരിക്കും. അതില്‍ അവര്‍ ഗര്‍ഭിണി ആയ കഥാപാത്രം ചെയ്യും എന്നതാണ് വാര്‍ത്തയുടെ കാതല്‍.,.

മറ്റൊരു വാര്‍ത്ത നോക്കാം.
'ഫഹദും റിമയും ഹൌസ്ബോട്ടില്‍ ഒരുമിച്ച്'.. ആഷിക് അബുവുമായി പ്രണയത്തില്‍ ആയ റിമ കല്ലിങ്കല്‍ ഫഹദുമായി ഹൌസ് ബോട്ടില്‍ കറങ്ങിയടിച്ചു എന്നാ പ്രതീതി ജനിപ്പിക്കുന്ന വാര്‍ത്ത. പക്ഷെ കഥ എന്താണെന്ന് വെച്ചാല്‍ ഹൌസ്ബോട്ട് എന്ന പുതിയ സിനിമയില്‍ ഇവര്‍ ഒരുമിച്ച് നായികാനായകന്മാരായി അഭിനയിക്കുന്നു എന്നതാണ് ഇതിന്‍റെ ഉള്ളിലുള്ള വാര്‍ത്ത.

ഇതാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ നിലവാരം. യഥാര്‍ത്ഥ മഞ്ഞപ്പത്രങ്ങള്‍.,

ഇത് പറയാന്‍ കാരണം വേറെ ഒന്നുമല്ല. വര്‍ഷങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് യഥാര്‍ത്ഥപത്രത്തിന്‍റെ ശക്തി എന്ന് പറഞ്ഞു നടക്കുന്ന ചില പ്രമുഖ മുഖ്യധാരാപത്രങ്ങളും ഇപ്പോള്‍ ഈ വഴിയ്ക്ക് ആയിട്ടുണ്ട്‌..,
പത്രത്തോടൊപ്പം ഒരു സംസ്ക്കാരം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മാതൃഭൂമി ദിനപ്പത്രം പ്രചരിപ്പിക്കുന്നത് ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ മഞ്ഞമാധ്യമസംസ്ക്കാരത്തില്‍ കുറഞ്ഞത് ഒന്നുമല്ല. അതെ മഞ്ഞ തന്നെയാണ് ഇവരും പ്രചരിപ്പിക്കുന്നത്.

ഏറ്റവും പുതിയ ഉദാഹരണം 'LEFT RIGHT LEFT' എന്ന സിനിമയുടെ പരസ്യത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണ്. അത് ഇങ്ങനെയാണ്.

സി പി എം സമ്മര്‍ദ്ദം : ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റ് എന്ന സിനിമയ്ക്ക് വിലക്ക് വരുന്നു.

വാര്‍ത്തയുടെ തലക്കെട്ട്‌ വായിക്കുന്ന ആരും വിചാരിക്കും ഈ സിനിമയോട് അസഹിഷ്ണുത പൂണ്ട സി പി എം ഈ സിനിമയ്ക്കെതിരെ വിലക്കും അക്രമവുമായി ഇറങ്ങിയെന്നു.
പക്ഷെ ഇതിന്റെ ഉള്ളിലേക്ക് ഒന്ന് ആഴ്ന്നിറങ്ങി വായിച്ചാല്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടി കിട്ടും. അത് ലേഖകന്‍ തന്നെ എഴുതിയത് വായിക്കുക.

''സിനിമയ്‌ക്കെതിരെ സി.പി.എം. ഇതുവരെ രംഗത്തുവന്നിട്ടില്ല. പലഭാഗത്തുനിന്നും സമ്മര്‍ദങ്ങളുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അനാവശ്യ വിവാദങ്ങളുയര്‍ത്തി ചിത്രത്തിന് പ്രചാരം നല്‍കേണ്ട എന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്. എന്നാല്‍, സിനിമയ്‌ക്കെതിരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം പരിഗണിച്ചാണ് പ്രദര്‍ശനം കരുതലോടെയും സ്വന്തം ഉത്തരവാദിത്തത്തിലും നടത്തണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിര്‍ദേശിച്ചത്''.

അപ്പോള്‍ പിന്നെ ആരാണ് ഈ സിനിമ വിലക്കിയത് എന്ന ചോദ്യം വായനക്കാരന് ബാക്കിയാവും.

ഈ ലിബര്‍ട്ടി ബഷീര്‍ നയിക്കുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ആണ് ഇങ്ങനെ അക്രമം ഉണ്ടാകും അതുകൊണ്ട് സൂക്ഷിക്കുക എന്നൊരു നിര്‍ദേശം വെച്ചത് . അത് എങ്ങനെയാണ് സി പി എമ്മിന്‍റെ നെഞ്ചത്ത്‌ വരുന്നത് എന്ന് വരികള്‍ക്കിടയില്‍ എത്ര വായിച്ചാലും മനസ്സിലാവില്ല.

ഈ ലിബര്‍ട്ടി ബഷീര്‍ ശ്വേത മേനോന്‍ പ്രസവിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്ലെസ്സിയുടെ കളിമണ്ണ് എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച മഹാന്‍ ആണ് എന്ന് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുക. അപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ പറയുന്നതാണ് സി പി എമ്മിന്‍റെ അഭിപ്രായം എങ്കില്‍ ഈ വിലക്കും കൂടി സി പി എമ്മിന്‍റെ നെഞ്ചത്തോട്ട് ഇടാമായിരുന്നു.

അങ്ങനെ അല്ലാത്ത സ്ഥിതിക്ക് ഈ വിഷയത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ താല്പര്യം എന്താണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും പ്രാധാന്യമേറിയ സംഗതി സി പി എമ്മിന്‍റെ മുതിര്‍ന്ന നേതാക്കളെ വളരെ കൃത്യമായി വ്യക്തിപരമായി തേജോവധം ചെയ്തിട്ടും ആവിഷ്കാരസ്വാതന്ത്ര്യത്തെ മാനിക്കുന്ന പാര്‍ട്ടി ഇതുവരെ ഒരു വിമര്‍ശനം പോലും ഈ സിനിമയ്ക്കെതിരെ ഉന്നയിച്ചിട്ടില്ല എന്നതാണ്. ചില അണികള്‍ സിനിമ കണ്ടിട്ട് ചില വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. അത് സിനിമ കാണുന്ന ഇതൊരു പ്രേക്ഷകന്റെയും അവകാശമാണ് എന്നതില്‍ തര്‍ക്കമുണ്ടാവില്ല,.

 അപ്പോള്‍ പിന്നെ ആരാണ് വിലക്കിയത് എന്ന ചോദ്യം ഈ വാര്‍ത്ത വായിക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവേണ്ടതാണ്. പക്ഷെ കാള പെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്നത് പോലെയാണ് സി പി എമ്മിനെതിരായ ഏതു വാര്‍ത്തയും ഷെയര്‍ ചെയ്യാന്‍ പലരും കാണിക്കുന്ന ഉത്സാഹം. തലക്കെട്ട്‌ മാത്രം വായിച്ചു വാര്‍ത്ത ഷെയര്‍ ചെയ്യുന്നവര്‍ മുഴുവന്‍ വായിച്ചു നോക്കാന്‍ നില്‍ക്കാതെ സി പി എമ്മിനെതിരെ കോടാലി എടുക്കുന്നു. സി പി എം ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിച്ചു എന്ന് പറയുന്നു. കഷ്ടം, ഇതാണോ പ്രബുദ്ധരായ ഒരു ജനത എന്ന് ചോദിച്ചു പോവെണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഈ പടം എടുത്തവര്‍ സി പി എം നല്‍കുന്ന പബ്ലിസിറ്റിയില്‍ കണ്ണ് നട്ടു ഇരുന്നിരുന്നില്ലേ എന്ന സംശയം നമുക്കുണ്ടാകും. പടം ഇറങ്ങിയ ഉടന്‍ തന്നെ നേതാക്കളെ വിമര്‍ശിക്കുന്നു എന്ന് പറഞ്ഞു അണികള്‍ ഇളകും സി പി എം ഇളകും നേതാക്കള്‍ പടത്തിനെതിരെ വികാരവിക്ഷോഭത്തോടെ പ്രസംഗങ്ങള്‍ നടത്തും. അതുവഴി കിട്ടുന്ന പരസ്യം സിനിമയെ മുതല്‍മുടക്ക് തിരിച്ചു പിടിക്കാന്‍ സഹായിക്കും എന്നൊക്കെ ആയിരുന്നിരിക്കണം ഇവരുടെ മനസ്സില്‍.,. പക്ഷെ അതൊന്നും ഉണ്ടാവാതെ ഇരുന്നപ്പോള്‍ ഒരു വിവാദം ഇളക്കി വിടാന്‍ കടുത്ത സി പി എം വിരോധം ഊണിലും ഉറക്കത്തിലും കൊണ്ട് നടക്കുന്ന മാത്രുഭൂമിക്കാരുടെ സഹായം തേടിയതും ആവാം.
പടത്തിന്റെ പബ്ലിസിറ്റി മാനേജര്‍ ആയി മാതൃഭൂമിയുടെ ലേഖകനെ നിയമിച്ചു എന്നും വരാം.

അപ്പോള്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ചു കൊണ്ട് നിര്‍ത്തട്ടെ.

സത്യത്തില്‍ ആരാണ് ഈ സിനിമ വിലക്കിയത്??

16 Jun 2013

മറ്റൊരാള്‍




പുകഴ്ത്തിപ്പാടാൻ നമുക്ക് നന്മയുടെ മാതൃത്വമുണ്ട്‌.. 

പേറ്റുനോവിന്‍റെയും അമ്മിഞ്ഞയുടെയും 
ആയിരമായിരം കഥകൾ ഉണ്ട്‌.....,.
സൂര്യോദയത്തിൽ പടികടന്ന് പോയി 
അസ്തമയത്തിൽ വിയർത്തൊലിച്ച്‌ വരുന്ന
വണ്ടിക്കാളയെപ്പോലെ മറ്റൊരാൾ
ഉണ്ടെന്നത്‌ മറന്നു പോകരുത്‌....,..

പേറ്റുനോവിന്‍റെ കഥകളില്ലാത്ത
മുലപ്പാലിന്‍റെ മാധുര്യം കിനിയാത്ത
വിയര്‍പ്പിന്‍റെ ഉപ്പുരസമുള്ള ഉമ്മ തരുന്ന
ജീവിതത്തിന്‍റെ ഒരു പരുക്കന്‍ മുഖം..

കഴിയ്ക്കുന്ന ചോറിന്‍റെ ഓരോ ഉരുളയിലും
പുത്തനുടുപ്പിന്‍റെ ഓരോ നൂലിഴയിലും
രാവിന്‍റെ പാതിയില്‍ കിട്ടുന്ന സ്നേഹം നിറച്ച
പഴംപൊരിയിലും ആ മുഖമായിരുന്നു...

കണ്ണുനീര്‍ പേമാരിയിലും ഇടറാതെ നിന്ന്
എല്ലാം നെഞ്ചില്‍ ഏറ്റുവാങ്ങി ചിരിക്കുന്ന
സൂര്യതാപത്താല്‍ സ്വയമുരുകി തണല്‍ പരത്തി
ഒറ്റത്തടി പോലെ നില്‍ക്കുന്ന മറ്റൊരാള്‍, അച്ഛന്‍...,..!!

14 Jun 2013

ഞാനും എം ജി കോളേജും പിന്നെ വക്കീല് സത്യന്‍ മാഷും



പണ്ട് പ്ലസ്‌ ടുവിന് പഠിക്കുമ്പോള്‍ എം ജി കോളേജില്‍ ട്യൂഷന് പോയ സമയത്ത് ഉണ്ടായ ഒരനുഭവം ഓര്‍ത്തു പോകുന്നു..

പേരാമ്പ്ര-കൊയിലാണ്ടി ബസിലെ തിരക്ക് സഹിച്ചു പഠിക്കാന്‍ പോവുക എന്ന് പറഞ്ഞാല്‍ ഒരു ത്യഗഭരിതമായ സഹനസമരം തന്നെയാണ്. അത്രയ്ക്ക് തിരക്കുള്ള റൂട്ടാണ്. അടിയും ഇടിയും കൂടി ഒരു യുദ്ധം തന്നെ ചെയ്യണം യാത്ര ചെയ്യാന്‍.,.
അങ്ങനെ എന്നത്തേയും പോലെ അന്നും സര്‍ക്കസ് കളിച്ച് ബസില്‍ കയറിപ്പറ്റി . ഒരിടത്ത് നില്‍പ്പുറപ്പിച്ചു.. ഒരു നോട്ട് ബുക്ക്‌ മാത്രമുള്ളതുകൊണ്ട് അത് ബാക്കിലെ പോക്കറ്റിലിട്ട് കമ്പിയില്‍ പിടിക്കാന്‍ പറ്റി. ഇടയ്ക്കൂടെ ഓരോരുത്തര്‍ നുഴഞ്ഞു കയറി മുന്നോട്ടു പോകുന്നത് കാണാം. ബസ്സില്‍ കൂടുതല്‍ ആളെ കയറ്റാന്‍ വേണ്ടി അവര്‍ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുകയാണ് എന്നാണു അവരുടെ ഭാവം കണ്ടാല്‍ നമുക്ക് തോന്നുക. എന്നാല്‍ സത്യത്തില്‍ ബസ്സില്‍ കയറുന്ന പെണ്ണുങ്ങളെയും സ്കൂള്‍ പിള്ളേരെയും ജാക്കി വെക്കാന്‍ ഉള്ള പോക്കാണ് അത്. അപ്പൊ നിങ്ങള് വിചാരിക്കും ഞാന്‍ വല്യ മാന്യന്‍ ആണെന്ന്. അല്ല.. മുന്നോട്ടു പോകണം എന്നും സ്പര്‍ശനസുഖം അറിയണം എന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷെ നാട്ടിലുള്ള നല്ല പേരും പിന്നെ ബസ്സില്‍ ഉള്ളവര്‍ കൂടുതലും എന്നെ അറിയാവുന്നവര്‍ ആണ് എന്ന നഗ്ന സത്യവും എന്നെ ആ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു.

അങ്ങനെ ബസ്‌ മുക്കിനു മുക്കിനുള്ള സ്റ്റോപ്പുകളില്‍ നിന്നും ആളെയും എടുത്ത് ഒരുവിധം നിരങ്ങി നീങ്ങി കൊയിലാണ്ടിയില്‍ എത്തി.ക്ലാസ്‌ കഴിഞ്ഞ് ഉച്ചയ്ക്ക് ഇന്ന് ഏതു ഫിലിം കാണണം എന്നാലോചിച്ചാണ് കോളേജില്‍ പോകാന്‍ കൊയിലാണ്ടി സ്റ്റാന്‍ഡില്‍ ബസ്‌ ഇറങ്ങിയത്..അപ്പൊ ഇങ്ങള് ചോദിക്കും എം ജിയില്‍ പോകാന്‍ ബോയ്സ് സ്കൂളിന്‍റെ അടുത്തങ്ങ് ഇറങ്ങിയാല്‍ പോരെടാ പഹയാ എന്ന്. പക്ഷെ സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന പെണ്‍പിള്ളേരൊക്കെ എന്നെ അന്വേഷിക്കത്തില്യോ?? അതോണ്ട് സ്റ്റാന്‍ഡില്‍ ഇറങ്ങി ലലനാമണികളുടെ കൂടെ കൊളെജിലോട്ടു നടത്തം തുടങ്ങി.
ആര്‍ട്സ് കോളേജിലെ പെണ്‍പിള്ളേരോട് ഞാന്‍ എം ജിയിലാ എന്ന് പറയുമ്പോള്‍ മഹാത്മാ ഗാന്ധി കോളേജ് എന്ന ഗമയിലാ പറയുന്നേ ..മഹാത്മാ ഗാന്ധി യൂനിവേര്‍സിറ്റി എന്ന് കേട്ടിടുള്ളത് കൊണ്ട് ഏതാണ്ട് അതുപോലത്തെ ഒരു സംഭവം ആയിരിക്കുമെന്നാണ് ധാരണ..അതല്ല കോളേജ് മൊതലാളിയുടെ പെണ്കൊച്ചുങ്ങളുടെ പെരെങ്ങാണ്ട് ആണെന്ന് പറഞ്ഞു തന്നത് നമ്മടെ അരുമ സുഹൃത്ത് ആണെന്ന് തോന്നുന്നു..
അതോടെ ആ ഗമയങ്ങു നിന്നു..
ആഹ് ഇനി മാറ്റെറിലോട്ടു വരാം..
അങ്ങനെ പെണ്‍കുട്ടികളുടെ അന്നനടയും കണ്ട് നടക്കുന്നതിന്‍റെ ഇടയിലാണ് ഇന്നലെ ലീവ് ആയിരുന്നല്ലോ എന്നോര്‍ത്തത്. ഇന്നലെ സത്യന്‍ മാഷിന്റെ ടെസ്റ്റ്‌ ഇണ്ടാരുന്നു. ലീവെടുത്തത് അത് പേടിച്ചിട്ടൊന്നുമല്ല എന്നത് മാഷ്‌ക്ക് അറിയുല്ലാല്ലോ..
ആഹ് സാഹചര്യം പോലെ കള്ളം പറയാം എന്ന് കല്പിച്ചങ്ങു ക്ലാസ്സില്‍ കേറി..
സുഗു മാഷിന്റെ ഫീസ് പിരിക്കല്‍ കലാപരിപാടിയോടെ ക്ലാസ്സ്‌ തുടങ്ങി..
നാളെ ഫീസടചില്ലേല്‍ ക്ലാസ്സില്‍ കേറ്റില്ല എന്ന അന്ത്യശാസനം പതിനഞ്ചാമത്തെ പ്രാവശ്യം ഉറക്കെ ഉറക്കെ ഉദ്ഘോഷിച്ചു കൊണ്ട് അങ്ങേരു പോയി..
പിന്നെ വന്നത് സ്റ്റാറ്റിസ്റ്റിക്സ് എടുക്കുന്ന ശ്യം ജീത്ത് മാഷാണ്.
എന്‍റെ അതെ മനോഹരമായ പേരുള്ളതുകൊണ്ട് എനിക്ക് അങ്ങേരെ വല്യ ഇഷ്ടാരുന്നു ..
അതോണ്ട് വല്യ പ്രശ്നോന്നുല്ലാണ്ട് ആ പിരീഡും കഴിഞ്ഞു.
പിന്നെയതാ മ്മളെ പുലി വരുന്നു.. അഡ്വക്കേറ്റ് സത്യന്‍ മാഷ്‌..,. നല്ല നിരയൊത്ത പല്ലുകള്‍ ആണ് മാഷിന്‍റെ പ്രത്യേകത. നല്ല പാല്‍പുഞ്ചിരിയും.
അങ്ങേരു വന്ന ഉടനെ ഒരു കള്ളച്ചിരി ചിരിച്ചു..
ഇന്നലെ വരാത്തോര്‍ കള്ളം പറയാന്‍ ഒരുങ്ങിക്കോ എന്നാണു ആ ചിരിയുടെ അര്‍ത്ഥം.
മുന്‍ബെഞ്ചിലിരിക്കുന്നത്തിന്‍റെ ഗുണം പിന്‍ബെഞ്ചിലിരുന്ന എനിക്ക് അന്നാണ് പുടി കിട്ടിയത്..
മുന്നിലിരുന്ന തെണ്ടികളൊക്കെ പനി,ചര്‍ദ്ധി,വയറുവേദന ഇത്യാദി അസുഖങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞു എന്‍റെ അടുത്തെത്തിയപ്പോള്‍ എനിക്ക് പറയാന്‍ അസുഖങ്ങളൊന്നും സ്റ്റോക്ക്‌ ഇല്ലാണ്ടായി..
എന്‍റെ മുത്തപ്പാ (അന്ന് ഡിങ്കഭക്തന്‍ അല്ലായിരുന്നു) എന്ന് വിളിച്ചപ്പോള്‍ ഒരു ഐഡിയ കത്തി..കല്യാണം ..ബുഹഹഹ ..അങ്ങനെ അടുത്തവീട്ടിലെ സന്തോഷനെ കല്യാണം കഴിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു..!!
നിനക്ക് ഇവര് പറയാത്ത അസുഖത്തിന്‍റെ പേര് വല്ലോം പറയാന്‍ ഉണ്ടോടാ എന്ന ഭാവത്തില്‍ മാഷ്‌ എന്നോട് വെവരം ചോദിച്ചു..ഞാന്‍ ന്യൂട്ടന്റെ തലേല്‍ ആപ്പിള്‍ വീണപ്പോ ഉണ്ടായ സന്തോഷ ഭാവത്തോടെ പറഞ്ഞു "അടുത്ത വീട്ടിലെ സന്തോഷിന്‍റെ കല്യാണം ആയിരുന്നു മാഷേ .."
ഇത് കേട്ടതും അങ്ങേരോന്നും മിണ്ടാതെ അങ്ങ് തിരിച്ചു മേശയുടെ അടുത്തേയ്ക്ക് പോയി..
സന്തോഷത്തോടെ ഇരിക്കാന്‍ തുടങ്ങിയ എന്നോട് അങ്ങേരു തിരിഞ്ഞു നിന്നു മൂന്നു വാക്കുകള്‍ പറഞ്ഞു "കല്യാണം,ഇന്നലെ,ചൊവ്വാഴ്ച"

ക്ലാസ്സിലെ ഒരു ബുദ്ധിജീവി ചിരി തുടങ്ങി..അപ്പൊ എനിക്കങ്ങു എന്തോ പന്തികേട്‌ തോന്നി..
ഇടിവെട്ടും പോലെ അങ്ങേരുടെ ശബ്ദം അമ്പാടി തിയേറ്ററിലെ ഡോള്‍ബി ഡിജിറ്റല്‍ ഡി ടി എസ്സില്‍ മുഴങ്ങുന്ന പോലെ മുഴങ്ങി " ഡാ കോപ്പേ നീ എന്നെ ശശി ആക്കരുത്" (പറഞ്ഞ വാക്കുകള്‍ വേറെയാണ്.. ഞാന്‍ ഒരു പകല്‍മാന്യന്‍ ആയതുകൊണ്ടും കൂടുതല്‍ നാണം കെടാന്‍ വയ്യാത്തത് കൊണ്ടും അത് അതേപോലെ ഇവിടെ പകര്‍ത്തുന്നില്ല)
അപ്പോള്‍ ബുദ്ധിജീവി സുകേഷ് സ്വകാര്യമായി എന്നോട് പറഞ്ഞു..എടാ മൈ മൈ മൈത്രെയാ ഹിന്ദുക്കളുടെ ഇടയില്‍ ചൊവ്വാഴ്ച കല്യാണം ഉണ്ടാകാറില്ല!!!!!!!!!
കരണ്ടു ബില്‍ കിട്ടിയ പ്രിന്‍സിപ്പാളിനെ പോലെ ഞാന്‍ ഒരൊറ്റ നില്പങ്ങു നിന്നു..
ഇനി പോയി ഫീസടചിട്ട് എന്‍റെ ക്ലാസ്സില്‍ കേറിയാല്‍ മതി എന്നും പറഞ്ഞു അങ്ങേരു ക്ലാസെടുക്കല്‍ പരിപാടി തുടങ്ങുകേം ചെയ്തു..
നൂറു ഉറുപ്പിക ഫീസ്‌ ഇനത്തില്‍ പോയല്ലോ എന്ന സങ്കടത്തോടെ ഞാന്‍ ഓഫീസിലെ ക്ലര്‍ക്ക്‌ ശില്‍പയുടെ മേശയുടെ അടുത്തേക്കും പോയി ..!!
വാല്‍ക്കഷ്ണം: ചൊവ്വാഴ്ച ഹിന്ദുക്കളുടെ കല്യാണം നടക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇന്നും പിടി കിട്ടിയിടില്ല..!!!
ഗുണപാഠം: വക്കീലിനോട് കള്ളം പറയരുത്..

സ്വയംബ്ലോഗം

മൗസിന്‍റെ  തുമ്പിൽ പിടിച്ച്‌ ഞെക്കി
ബ്ലോഗ്‌ പേജ്‌ ഉണർത്തി
താഴാട്ടും മേലോട്ടും സ്ക്രോൾ ചെയ്ത്‌
ചിന്തകൾ കാട്‌ കയറ്റാൻ ആരംഭിച്ചു..

ഓരോ പോസ്റ്റും മനസ്സിലിട്ട്‌ ഓടിച്ച്‌
വാക്കുകളിലെ സൗന്ദര്യം കണ്ടെത്തി
വരികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കി
നുരയുന്ന ആവേശത്താലുത്തേജിതനായി..

ഓരൊ വാക്കിനിടയിലും വെളിവാക്കപ്പെട്ട
നഗ്നതയിൽ നോക്കി വെള്ളമിറക്കി..
കൈകളുടെ ചലനവേഗത കൂടി..
വികാരത്തള്ളിച്ചയിൽ ശ്വാസം മുട്ടി..

പുതിയ പോസ്റ്റ്‌ ഇമവെട്ടി കൂമ്പിയടഞ്ഞു
മനസ്സിലൊരു വിസ്ഫോടനം നടന്നു
വാക്കുകൾ ശക്തിയായി ചിതറിത്തെറിച്ചു
ബാക്കിയായവ ഇറ്റിറ്റുവീണു, തുള്ളികളായി..

അവസാനതുള്ളികൊണ്ട്‌ ഞാൻ
സ്വയംബ്ലോഗത്തിനു പൂർണവിരാമമിട്ടു..!!

തലവേദന

എന്‍റെ തലവേദന
എന്നെന്നേയ്ക്കും മാറാനുള്ള
ഒറ്റമൂലി നിന്റെ കയ്യിലുണ്ടായിട്ടും
ഞാൻ അത്‌ ചോദിച്ചില്ലല്ലോ..

ഇടയ്ക്ക്‌ എന്റെ തല പിളരുമ്പോൾ
കഴിച്ചൊന്ന് സുഖമായുറങ്ങാൻ
ഒരു പനഡോൾ മാത്രമല്ലെ
ഞാൻ ചോദിയ്ക്കാറുള്ളൂ..

പനഡോൾ തന്നില്ലെങ്കിലും
കൂടം കൊണ്ട്‌ നീയെന്റെ
തലയ്ക്കിട്ട്‌ ചാർത്തുന്ന അടി
എങ്കിലും ഒഴിവാക്കിത്തന്നു കൂടെ?

12 Jun 2013

നോട്ടം




റോഡ്‌ സൈഡിലെ നടപ്പാതയിലെകോണ്‍ക്രീറ്റ് സ്ലാബിന്റെ ഇടയിൽ 
കാൽ കുടുങ്ങിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും 
ഷാൾ തെന്നി മാറിയപ്പോൾ 
ചുരിദാറിനിടയിലൂടെ തെളിഞ്ഞു കണ്ട 
അവളുടെ മുലയിടുക്കുകളിലായിരുന്നു 
എന്റെ ശ്രദ്ധയത്രയും..!!
കാൽ നുറുങ്ങുന്ന വേദനയ്ക്കിടയിലും
ഷാൾ നേരെയിടാൻ അവൾ ശ്രദ്ധിച്ചത്‌
കുത്തിത്തുളയ്ക്കുന്ന എന്റെ
നോട്ടം കണ്ടിട്ടായിരുന്നോ ആവോ..!!

11 Jun 2013

കുത്തിക്കഴപ്പുകള്‍

കുത്തിക്കഴപ്പിന്‍റെ അങ്ങേയറ്റമായ ചില സെക്ഷ്വല്‍ ഫാന്റസികള്‍..,..

1. കക്ഷപ്രേമം (Underarm Love)

   നിന്‍റെ കക്ഷങ്ങള്‍ എന്നും എനിക്കൊരു നിഗൂഡതയായിരുന്നു. അവയെ ഞാന്‍ ആരാധിച്ചിരുന്നു. രോമകൂപങ്ങള്‍ നിറഞ്ഞതായാലും, ഷേവ്‌ ചെയ്തു മിനുക്കിയതായാലും കുറ്റിരോമങ്ങള്‍ നിറഞ്ഞതായാലും, അവയില്‍ മുഖം പൂഴ്ത്തി കിടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവയുടെ നിമ്നോന്നതങ്ങളിലൂടെ ഇറ്റിറ്റു വീഴുന്ന വിയര്‍പ്പുതുള്ളികള്‍ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്ത് നിന്നെ ഇക്കിളിപ്പെടുത്താന്‍ ഞാന്‍ മോഹിച്ചു. സ്ലീവ് ലെസ്‌ ടോപ്പുമിട്ട് നീ നടക്കുമ്പോള്‍ നിന്‍റെ കൈ ഒന്ന് ഉയരുന്നതും കാത്ത് , കവിളിലൂടെ ഒലിച്ചിറങ്ങുന്ന ഒലിപ്പീരും തുടച്ചു ഞാന്‍ കാത്തിരുന്നിട്ടുണ്ട്.

2. അടിവസ്ത്രാരാധന (Underwear Worship)

    അയയില്‍ അലക്കിയിട്ട നിന്‍റെ അടിവസ്ത്രങ്ങളില്‍ നീ ഉണ്ടെന്ന് പലവട്ടം ഞാന്‍ സങ്കല്‍പ്പിച്ചു കൂട്ടിയിട്ടുണ്ട്. നിന്‍റെ വെളുത്ത പൂക്കള്‍ ഉള്ള പാന്റീസില്‍ നോക്കുമ്പോള്‍ നിന്‍റെ കൊച്ചു യോനി എന്‍റെ മനസ്സില്‍ ഓടിയെത്തും. നിന്‍റെ ബ്രായില്‍ നോക്കുമ്പോള്‍ തുളുമ്പുന്ന മുലകള്‍ പുറത്തു ചാടാന്‍ വെമ്പുന്നത് പോലെ തോന്നും. നിന്‍റെ പാന്റീസിന് നിന്‍റെ യോനിയുടെ ചൂടും മണവും ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്നം കണ്ടു. അലക്കി വെളുപ്പിച്ച പാന്റീസിനെക്കാള്‍ നീ ഉടുത്ത് അഴിച്ചു വെച്ച നിന്‍റെ മണം ഉള്ള നിന്‍റെ വിയര്‍പ്പ് തുള്ളികള്‍ പറ്റിപ്പിടിച്ച പാന്റീസിനോടായിരുന്നു എന്‍റെ ഭ്രമം. പാന്റീസിനുള്ളില്‍ നിന്ന് ഒരു നനുത്ത രോമം കിട്ടുന്നതും ഞാന്‍ മോഹിച്ചു.

3. ചന്തി പൂജ (Ass Worship)

 നിന്‍റെ വസ്ത്രങ്ങള്‍ക്കുള്ളില്‍ തുളുമ്പി തുളുമ്പി മോഹിപ്പിക്കുന്ന ചന്തികള്‍., അവയ്ക്ക് ഇളം കാറ്റില്‍ ആടുന്ന ഇളനീര്‍ക്കുലകളുടെ മോഹിപ്പിക്കുന്ന സൗന്ദര്യമായിരുന്നു. വസ്ത്രം പൊട്ടിച്ചു ഇപ്പോള്‍ പുറത്തു ചാടും എന്ന മോഹം അസ്ഥാനത്തായിരുന്നെങ്കിലും ഞാന്‍ മോഹിച്ചു അതിന്‍റെ രണ്ടു പാളികള്‍ക്കിടയില്‍ മുഖം പൂഴ്ത്തി കിടക്കാന്‍., കടിയ്ക്കാന്‍., താടിയിലെ കുറ്റിരോമങ്ങള്‍ ഉരസാന്‍., രണ്ടു കൈക്കുള്ളിലും എടുത്തു ഓമനിയ്ക്കാന്‍., മണ്ടിപ്പെണ്ണ്‍ എന്ന് പറഞ്ഞു കൊണ്ട് നസീര്‍ സാര്‍ അടിയ്ക്കുന്നത് പോലെ രണ്ടു ചന്തികളിലും മാറി മാറി അടിയ്ക്കാന്‍.,

4. വിയര്‍പ്പില്‍ മുങ്ങിയ കെട്ടിപ്പിടുത്തം (Sweaty Hug)
 
  നല്ല ചൂടുള്ള ഒരു വിയര്‍ത്ത രാത്രിയില്‍ ഫാനില്ലാതെ, ഉടുതുണി ഇല്ലാതെ നിന്നെ കെട്ടിപ്പിടിച്ചു കിടക്കണം. വിയര്‍പ്പില്‍ കുതിര്‍ന്ന നിന്‍റെ ദേഹത്ത് കൂടി ഒഴുകിയിറങ്ങണം.  നിന്‍റെ കാലടി മുതല്‍ നെറ്റിത്തടം വരെ എന്‍റെ നാവും ചുണ്ടും അരിച്ചി റങ്ങണം. മറ്റൊരു മണവും എന്‍റെ നാസാരന്ധ്രങ്ങളില്‍ കൂടി കയറാത്തവിധത്തില്‍ വിയര്‍പ്പിന്‍റെ മണം മാത്രം മുറിക്കുള്ളില്‍ തങ്ങി നില്‍ക്കണം. എനിയ്ക്ക് നിന്‍റെ വിയര്‍പ്പില്‍ കുളിക്കണം .

രക്തദാഹിയായ വാൾ

അനിശ്ചിതമായ ഭാവിയ്ക്ക്‌ നേരെ
ഭയത്തോടെ നോക്കി ഇരിക്കുക
തലയ്ക്ക്‌ മീതെ തൂങ്ങുന്ന വാൾ...

തല അരിഞ്ഞിടുന്നതെപ്പോഴെന്നറിയാതെ
ഓരൊ വട്ടവും അവൾ വാളുയർത്തുമ്പോൾ
കണ്ണടച്ച്‌ എല്ലാം തീർന്നെന്ന്
നിനയ്ക്കുക..

ഉയർത്തിയ വാൾ അവൾ ദയ തോന്നി
ഉറയിലിടുമ്പോൾ
തൽക്കാലം രക്ഷപ്പെട്ടതിന്റെ ആഹ്ലാദം മുഖത്ത്‌ വിരിയുമ്പോഴും
ഇനി അടുത്ത ശ്രമം എപ്പോഴാണെന്ന ഒരു ഭയം കണ്ണുകളിൽ നിഴലിയ്ക്കും..

ഒരുനാൾ ഒരു ദയവുമില്ലാതെ അവൾ വെട്ടിയെടുക്കും എന്നറിയാം..
പക്ഷെ അതുവരെ അവളുടെ മടിയിൽ തല വെച്ച്‌ കിടക്കണം എനിയ്ക്ക്‌..!!

10 Jun 2013

അന്തമില്ലാത്ത ചിന്തകൾ


1. പ്രേമം

    നിന്നെ ഞാൻ സ്നേഹിച്ച്‌ പണ്ടാറടങ്ങുന്നു എന്ന് ഇടയ്ക്കിടയ്ക്ക്‌ പറയുന്നത്‌.

2. സ്നേഹം

  നിനക്കൊരു വിഷമഘട്ടം വരുമ്പോൾ വിളിക്കാതെ ഓടിയെത്തി നിന്റെ മുഖം എന്റെ നെഞ്ചിലേക്ക്‌ ചേർത്ത്‌ വെച്ച്‌ സാന്ത്വനം പകരുന്നത്‌.

3. പരിഗണന
 
എന്ത്‌ മൂഞ്ചിയ തിരക്കിനിടയിലും ഓടിയെത്തി കുശലം അന്വേഷിച്ച്‌ എനിയ്ക്ക്‌ സുഖമാണെടാ എന്ന് പറയുന്നത്‌..,.

4. സമയംകൊല്ലൽ

    നിന്റെ പണികളും തിരക്കുകളും ഒക്കെ കഴിഞ്ഞു സുഹൃദ്‌ വലയത്തിൽ നിരങ്ങിയ ശേഷം മിണ്ടാൻ എന്റെ അരികിലേക്കെത്തുന്നത്‌.

5. പരസ്പരബഹുമാനമില്ലായ്മ

 നിനക്കിഷ്ടമില്ലാത്തത്‌ ഞാൻ ചെയ്യാതിരിക്കുമ്പോൾ ഞാൻ വെറുക്കുന്നത്‌ എന്റെ മുന്നിലിരുന്ന് നീ ചെയ്യുന്നത്‌.

6. യാഥാർത്ഥ്യം

 നിന്റെ ജീവിതത്തിൽ എന്റെ സ്ഥാനം ഏറ്റവും അവസാനവും ഒരു കടൽദൂരം ഇപ്പുറവും ആണെന്നത്‌..,.

9 Jun 2013

കറന്‍റ്




കറന്‍റ് ഒരു വേശ്യയാണ്...മഴയും കാറ്റും ഇടിമിന്നലും ഒക്കെ 
വിളിക്കുമ്പോള്‍ കൂടെ അങ്ങ് പോകും..
പിന്നെ എപ്പോഴെങ്കിലും ആണ് കയറി വരുന്നത്..

രാത്രിയുടെ അന്ത്യയാമങ്ങളില്‍ 
ആയിരുന്നു ഇടപാടുകാര്‍ കൂടുതലും..
പക്ഷെ ഇപ്പോള്‍ പകല്‍വെട്ടത്തിലും 
ബിസിനസ് തുടങ്ങിയിരിക്കുന്നു..!!
ഇങ്ങനെ രാത്രിയും പകലുമെന്നില്ലാതെ 
പോയി അവസാനം ഒരു നാള്‍ തീരെ ഇല്ലാതാവുമോ?

1 Jun 2013

നീയെന്ന മാംസവും

എപ്പോഴും നിന്റെ കണ്ണിൽ നോക്കി പ്രണയിക്കാൻ എനിക്ക്‌ പറ്റില്ല..
ചിലപ്പോഴൊക്കെ നിന്റെ മുലക്കണ്ണിലേക്കും നോക്കും..!!
എപ്പോഴും നിന്റെ വിശക്കുന്ന വയറിനെ ഊട്ടാൻ എനിക്ക്‌ പറ്റില്ല.
ചിലപ്പോഴൊക്കെ നിന്റെ പൊക്കിളിലായിരിക്കും എന്റെ ശ്രദ്ധ..!!
എപ്പോഴും നിന്റെ കവിളിലെയും കഴുത്തിലെയും മറുകിനെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ നിന്റെ എട്ടാമത്തെ മറുക്‌ യോനിയുടെ അടുത്താണെന്ന് പറഞ്ഞപ്പോൾ കാണിച്ച്‌ തരാൻ പറഞ്ഞത്‌ മറുക്‌ കാണാൻ ആയിരുന്നില്ല.. !!
എവിടെയ്ക്ക്‌ കയറുമ്പോഴും ലേഡീസ്‌ ഫസ്റ്റ്‌ എന്ന് പറഞ്ഞ്‌ നിന്നെ മുന്നിലാക്കുമ്പോൾ ഞാൻ നിന്നെ ബഹുമാനിക്കുകയായിരുന്നില്ല, നിന്റെ നിതംബങ്ങളുടെ തുളുമ്പുന്ന സൗന്ദര്യം ആസ്വദിക്കുകയായിരുന്നു..!!
എപ്പോഴും എനിക്ക്‌ ക്ഷീണമുണ്ട്‌ നിന്റെ മടിയിൽ കിടക്കണം എന്ന് പറയുന്നത്‌ ക്ഷീണമുണ്ടായിട്ടാവണമെന്നില്ല.. നിന്റെ തുടകളുടെ മൃദുലത ആസ്വദിക്കാനുമാവാം..!!
സങ്കടം വരുമ്പോൾ മാത്രമല്ല നിന്നെ കെട്ടിപ്പിടിക്കുന്നത്‌ നിന്റെ മാറിന്റെ, നിന്റെ ശരീരത്തിന്റെ ചൂടറിയാൻ തോന്നുമ്പോഴും ആണു..!!
ചുരുക്കത്തിൽ, ഞാൻ പ്രണയിക്കുന്നത്‌ നിന്നിലെ നിന്നെ മാത്രമല്ല. നിന്നിലെ മാംസത്തെക്കൂടിയാണു..!!

28 May 2013

ചുവന്ന മഷിക്കുപ്പി

അവള്‍ : നിന്‍റെ കത്തുകള്‍ വായിക്കുമ്പോള്‍ എനിക്ക് ദാഹിക്കും, തൊണ്ട വരളും.

അവന്‍ : അതെന്താ അങ്ങനെ?

അവള്‍ : നിന്‍റെ ചുവന്ന അക്ഷരങ്ങള്‍ അഗ്നിഗോളങ്ങള്‍ ആയി തോന്നുന്നു. അവയുടെ ചൂടേറ്റ് ഞാന്‍ ഉരുകുന്നു. മഞ്ഞയും ചുവപ്പും കലര്‍ന്ന തീജ്വാലകള്‍ എന്നെ വിഴുങ്ങുന്നത് പോലെ.

അവന്‍ : നിന്നെ കരിച്ചു കളയാനുള്ള ശക്തി അവയ്ക്കില്ല. വിരഹത്താല്‍ പൊള്ളുന്ന മനസ്സുമായി എഴുതുന്നത് കൊണ്ടായിരിക്കാം അക്ഷരങ്ങള്‍ അഗ്നി ആകുന്നത്. പക്ഷെ  നിന്‍റെ അടുത്തെത്തുമ്പോഴേക്കും അവയുടെ ചൂട് കുറയും.

അവള്‍ : ഇവിടെ എത്തുമ്പോഴും ആ തീ അണയാതെ നില്‍ക്കുന്നത് നിന്‍റെ പ്രണയം അത്രയും തീക്ഷ്ണമായത് കൊണ്ടല്ലേ. ഇത്രയും ചൂട് സഹിക്കുന്ന നിന്‍റെ ഹൃദയം എന്ത് മാത്രം ചുട്ടു പൊള്ളുന്നുണ്ടാവും?

അവന്‍ : നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ ഹൃദയത്തില്‍ ഒരു കുളിര്‍മഴയായി പെയ്യുന്നത് കൊണ്ട് ചൂട് ഞാന്‍ അറിയാറില്ല.

അവള്‍ :  ഒരു നാള്‍ ഞാന്‍ പേമാരിയായി പെയ്തിറങ്ങി ആ അഗ്നിനാളം കെടുത്തിക്കളഞ്ഞാലോ?  എത്രകാലം നീ ആ അഗ്നി കാത്തു സൂക്ഷിക്കും?

അവന്‍ : നമ്മുടെ ആകാശത്ത് അത്രയും കാര്‍മേഘങ്ങള്‍ ഒരുമിച്ചു വരില്ല എന്ന് എനിക്കുറപ്പുണ്ട്. നിനക്ക് ആവുന്ന അത്ര ഇടിച്ചു കുത്തി പെയ്താലും ആ അഗ്നി അണയില്ല.

അവള്‍ : എത്ര കാലം നിനക്ക് ചുവന്ന അക്ഷരങ്ങള്‍ക്ക് തീ തുപ്പാന്‍ കഴിയും? നിന്‍റെ പേനയിലെ മഷി ഒരുനാള്‍ തീരില്ലേ?

അവന്‍ : എന്‍റെ പേനയിലെ മഷി തീരുന്ന അന്ന് ഞാനും തീരും. എന്‍റെ ചോര കൊണ്ടാണ് ഞാന്‍ എഴുതുന്നത്‌.,. എന്‍റെ ഹൃദയമാണ് എന്‍റെ മഷിക്കുപ്പി..!!

27 May 2013

ചെകുത്താന്‍ തന്ന പെണ്‍കുട്ടി



അവള്‍....,..
മെലിഞ്ഞു കൊലുന്നനെ കറുപ്പിന്‍റെയും വെളുപ്പിന്‍റെയും ഏഴഴകുകള്‍ ചാലിച്ചെടുത്ത സുന്ദരിക്കുട്ടിയായിരുന്നു.. വളരെ ചടുലമായി സംസാരിക്കുന്ന ഒരു വായാടിപ്പെണ്ണ്‍...,.. മഞ്ചാടിക്കുരുക്കള്‍ കൈക്കുള്ളിലൂടെ ഊര്‍ന്നു വീഴുന്നതുപോലെ ചിന്നിച്ചിതറി വാക്കുകള്‍ തെറിപ്പിക്കുന്ന ഒരു സംസാരപ്രിയ...

അവള്‍ എന്നാണ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത് എന്ന് ഞാന്‍ വളരെ കൃത്യമായി ഓര്‍ക്കുന്നു. കാരണം ഓര്‍ക്കാന്‍ വേറെ അധികം ഒന്നുമില്ലല്ലോ. അവള്‍ വന്നതിനു ശേഷമുള്ള ഓരോ പ്രഭാതങ്ങളും ഓരോ സായം സന്ധ്യയും എന്‍റെ സ്വപ്നങ്ങളില്‍ നിറങ്ങള്‍ ചാലിച്ചവയായിരുന്നു. അവളില്ലാതെ ഒരു നിമിഷവും കടന്നു പോയിട്ടില്ല. ഉറങ്ങാന്‍ പോകുന്നതും അവളോടൊപ്പം ഉണരുന്നതും അവള്‍ക്കു വേണ്ടി, ദിവസത്തിന്‍റെ ഭൂരിഭാഗവും അവളുടെ മടിയില്‍ തല വെച്ച് അവളുടെ മൃദുമന്ദഹാസം വിരിയുന്ന മുഖത്തേയ്ക്ക് നോക്കി അങ്ങനെ കിടക്കുക എന്നത് ഒരു സ്വപ്നം..

മൂന്നര കൊല്ലത്തെ പ്രണയത്തിനു ശേഷം എന്‍റെ പ്രിയപ്പെട്ടവള്‍ എന്നെ വിട്ടുപോയപ്പോള്‍ മനസ്സ്‌ വറ്റി വരണ്ടിരുന്നു. അതേസമയം തന്നെയാണ് വരണ്ടുണങ്ങിയ മരുഭൂമിയിലേക്ക് വണ്ടി കയറിയതും. ഓര്‍ക്കാനും ഓര്‍ത്തോര്‍ത്തു സന്തോഷിക്കാനും സങ്കടപ്പെടാനും ഒരുപിടി ഓര്‍മ്മകളുമായി. അവളുടെ ഓര്‍മ്മകളില്‍ വിലയം പ്രാപിച്ചു ഓരോ നിമിഷവും ഓരോ ദിവസവും നീറി നീറി കഴിയുകയായിരുന്നു. ഒരു കൊല്ലം കഴിഞ്ഞിട്ടും മാറാത്ത വിരഹം. ഒരു കൊല്ലം അവള്‍ ഇല്ലാതെ കഴിഞ്ഞിട്ടും അവളെ എന്‍റെ മനസ്സില്‍ നിന്നും കുടിയിറക്കാന്‍ പറ്റിയിരുന്നില്ല. ഹൃദയത്തിന്റെ ഒരു കോണില്‍ അവള്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. സൂര്യതെജസ്സോടെ..

അപ്പോഴാണ്‌ ഒരു മാലാഖയെപ്പോലെ, വള കിലുങ്ങുന്നത് പോലെ സംസാരിച്ചു കൊണ്ട് ചല പില മുത്തുകള്‍ കൊഴിച്ചു കൊണ്ട് മഞ്ചാടിക്കുരുവും പെറുക്കി എന്‍റെ ഹൃദയത്തിലേക്ക് വാരി വിതറിക്കൊണ്ട് അവള്‍ കടന്നു വരുന്നത്. തല്‍ക്കാലം നമുക്കവളെ അനാമിക എന്ന് വിളിക്കാം. അവള്‍ കടന്നു വരികയായിരുന്നോ ചെകുത്താന്‍ അവളെ എനിക്ക് കൊണ്ട് തരികയായിരുന്നോ ഞാന്‍ അവളെ തേടി പിടിക്കുകയായിരുന്നോ എന്നറിയില്ല.

ഒരു ഉടക്കിലൂടെയാണല്ലോ സാധാരണ പ്രണയങ്ങള്‍ തളിരിടാറുള്ളത്. ഇതും ഒരു ഉടക്കിലൂടെ തളിരിട്ടു. സ്നേഹത്തിലൂടെ പൂത്തു. പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്നു. എന്‍റെ നഷ്ടപ്രണയത്തിന്റെ വിരഹവേദനയില്‍ എനിക്കൊരു ആശ്വാസമായിരുന്നു അവള്‍,. വാ തോരാതെ സംസാരിക്കുന്ന ഏതു സങ്കടവും ഒരു ചിരിയില്‍ അലിയിച്ചു കളയുന്ന എന്‍റെ അനാമിക..

രാവുകള്‍ പകലാക്കി ഞങ്ങള്‍ സംസാരിച്ചു. മിണ്ടി തുടങ്ങിയാല്‍ പിന്നെ നല്ലൊരു ശ്രോതാവായി ഇരുന്നു കൊടുക്കുക എന്നാ ധര്‍മ്മം ആയിരുന്നു പലപ്പോഴും എനിക്ക്. അത് ഞാന്‍ ആസ്വദിച്ചിരുന്നു. കലപില പറഞ്ഞു കൊണ്ട് ഇടയ്ക്ക് ഒന്ന് മൂള് മൂള് എന്ന് പറഞ്ഞു കൊണ്ട് ഒരു നിമിഷം ഗ്യാപ്‌ ഇടാതെ അവളുടെ ഓരോ ദിവസത്തിലും നടക്കുന്ന ചെറിയ ചെറിയ സംഭവങ്ങള്‍ വരെ അവള്‍ വര്‍ണിക്കും.എന്‍റെ വിശപ്പ്‌ അവള്‍ക്കു വേണ്ടിയായിരുന്നു. എന്‍റെ ദാഹം അവളുടെ ഇടമുറിയാത്ത വാക്കുകള്‍ക്കു വേണ്ടി ആയിരുന്നു. എന്‍റെ ശരീരം അവളോടായിരുന്നു പ്രതികരിച്ചിരുന്നത്..

ക്ലാരയെപ്പോലെ ഒരു മഴ പോലെ കടന്നു വന്നു ഒരു പേമാരിയായ് എന്നിലേക്ക് പെയ്തിറങ്ങിയ എന്‍റെ അനാമിക. എന്നെന്നും എന്‍റെ കൂടെ എനിക്ക് നനയാന്‍ തോന്നുമ്പോള്‍ മഴയായി പെയ്യാനും എന്‍റെ കൂടെ നനയാനും എന്‍റെ തല തുവര്‍ത്തി തരാനും എന്നോടൊപ്പം എന്നെന്നും അവള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു..


ക്ലാരയും മഴയും അവള്‍ക്കു എന്നും പ്രിയപ്പെട്ടതായിരുന്നു. ഞങ്ങളുടെ ഇഷ്ടങ്ങളില്‍ ഏറ്റവും അടുത്ത് നിന്നിരുന്നതും അവ തന്നെയായിരുന്നു. രണ്ടിനെ പറ്റി സംസാരിക്കുമ്പോഴും അവള്‍ക്കു നൂറു നാവായിരുന്നു. അവള്‍ തന്നെയായിരുന്നോ എന്റെ ജീവിതത്തിലെ മഴ.. അവള്‍ എന്നിലേക്ക് പെയ്യുവാന്‍ ആയിരുന്നില്ലേ ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്. അതെ, ആ മഴയില്‍ നനഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആ യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു..
അവള്‍, കവിതകളെയും കഥകളെയും സ്നേഹിക്കുന്ന, പുസ്തകങ്ങള്‍ക്കിടയില്‍ കൂട് കൂട്ടാന്‍ ഇഷ്ടപ്പെടുന്ന മനസ്സില്‍ കവിത സൂക്ഷിക്കുന്ന എന്‍റെ അനാമിക. അവളുടെ എഴുത്തായിരുന്നു എന്നെ അവളിലേക്ക് അടുപ്പിച്ചത്. എഴുതിക്കൂട്ടിയത് അധികമില്ല. പക്ഷെ ഉള്ളതെല്ലാം എന്‍റെ ഹൃദയത്തില്‍ ഞാന്‍ എടുത്തു വെച്ചു. പിന്നീട് അവളുടെ ഓരോ സൃഷ്ടിക്കും വേണ്ടി കാത്തിരുന്നു. പ്രസവവേദനയുടെ യാമങ്ങളില്‍ സംസാരിച്ചാല്‍ എന്‍റെ കവിതകള്‍ മുറിഞ്ഞു പോകുന്നു എന്നവള്‍ പരാതിപ്പെടുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ച് കാത്തിരുന്നിട്ടുണ്ട്. ആ കവിത എന്നിലേക്ക് പെയ്തു ഇറങ്ങുന്നതും കാത്ത്..

അവള്‍ പിണങ്ങുമ്പോള്‍ എന്‍റെ ആകാശത്തിന് കറുപ്പ് നിറമായിരുന്നു. അവള്‍ ദേഷ്യപ്പെടുമ്പോള്‍ എന്‍റെ കണ്ണിലും കറുപ്പ് പടരും. അവളെ പലവട്ടം വേദനിപ്പിച്ചിട്ടുണ്ട് ഞാന്‍...,. അസ്വസ്ഥതയില്‍ നിന്നും ഉയരുന്ന ക്രൂരമായ വാക്കുകളുടെ മുനകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചിട്ടുണ്ട്...പക്ഷെ അമിതമായ സ്നേഹത്തില്‍ നിന്നും ഉടലെടുത്ത ചില അലോസരങ്ങള്‍ ഞങ്ങളുടെ സ്നേഹത്തെ പങ്കിലമാക്കാന്‍ ഒരിക്കലും സമ്മതിക്കാറില്ല. വഴക്കുകള്‍ക്ക് ഒടുവില്‍ ഞങ്ങളില്‍ ഒരാള്‍ തോറ്റാലും ഞങ്ങളുടെ സ്നേഹം തോല്‍ക്കരുത്.

അവള്‍ ഇന്ന് എന്‍റെ ഹൃദയത്തിന്റെ താളമാണ്.. എന്‍റെ മനസ്സിനെ എന്‍റെ ശരീരവുമായി ഇണക്കുന്ന കണ്ണിയാണ്.. എന്‍റെ കാലുകള്‍ക്ക് എന്നെ വഹിക്കാനുള്ള ഊര്‍ജ്ജമാണ്. എന്‍റെ അക്ഷരങ്ങള്‍ ആണ്..ഇനിയും ഒരുപാട് കാലം എന്നെ സഹിക്കാനുള്ള കരുത്ത് അവള്‍ക്കു ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു.. <3 <3






25 May 2013

മലിന കേരളം - ചില മാലിന്യ വിമുക്ത ചിന്തകള്‍...,..

"നാട്യപ്രധാനം നഗരം ദാരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം"
പണ്ട് മുതലേ പാണനും പാച്ചുവും കവിയും ഗുരുക്കന്മാരുമൊക്കെ പല ചെവികളിലെക്കായി പകര്‍ന്നു നല്‍കിയ രണ്ടു വരികളാണിവ...ബൃഹത്തായ അര്‍ത്ഥതലങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ടു വരികള്‍...,..നഗരത്തിന്റെ നാട്യങ്ങളോ പുക തുപ്പുന്ന അന്തരീക്ഷമോ വിഷം വമിക്കുന്ന കാഴ്ചകളോ ഇല്ലാത്ത ശാന്തസുന്ദരമായ ഗ്രാമ്യഭംഗി കണ്ടു എഴുതിയ വരികള്‍....,. പക്ഷെ നാട്ടിന്‍ പുറത്തെ നന്മകളും നഗരം കവര്‍ന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്... ഒരു കണക്കിന് പറഞ്ഞാല്‍ നാടും നഗരവും ഒരു പോലെ സമൃദ്ധമായിക്കൊണ്ടിരിക്കുകയാണ്...പക്ഷെ നന്മകളാല്‍ എന്നത് മാലിന്യങ്ങളാല്‍ എന്ന് തിരുത്തിപ്പറയേണ്ടി വരും...നഗര മാലിന്യങ്ങള്‍ തള്ളാനുള്ള ഒരു ചവറ്റുകുട്ടയായി ഗ്രാമങ്ങള്‍ മാറിയിരിക്കുന്നു...അല്ലെങ്കില്‍ മാറ്റിയിരിക്കുന്നു...

സ്വന്തം വീടും പുരയിടവും വൃത്തിയില്‍ സൂക്ഷിച്ചാല്‍ എല്ലാമായി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന മലയാളിയെ കാത്തുനില്‍ക്കുന്നത് ദുരിത പൂര്‍ണ്ണമായ ഭാവി തന്നെയാണ്.വീടിനു പുറത്തുള്ള എല്ലായിടങ്ങളും മാലിന്യം തള്ളാനുള്ളതാണെന്ന മലയാളിയുടെ ഭാവം തന്നെയാണ് ഇവിടെ പ്രശ്നമുണ്ടാക്കുന്നത്...

തൊട്ടടുത്ത വീടിന്‍റെ പിന്നാമ്പുത്തെക്ക് മതിലിനു മുകളില്‍ കൂടി മാലിന്യം വലിച്ചെറിയുന്ന കാഴ്ച സിനിമകളില്‍ മാത്രമല്ല നമുക്ക് കാണാന്‍ പറ്റുക...മലയാളിയുടെ ശീലങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു അത്...ഇത്ര ലളിതമായി മാലിന്യനിര്‍മാര്‍ജ്ജനം നടത്തുന്ന ഒരു ജനത വേറെ എവിടെയും ഉണ്ടാവില്ല.....വീട്ടില്‍ നിന്നും ഇറങ്ങുന്ന മലയാളിയുടെ കൈയ്യില്‍ ഒന്നോ രണ്ടോ കവറുകളും കാണും...എന്നിട്ട് പോകുന്ന പോക്കില്‍ തിക്കും പൊക്കും നോക്കി റോഡരികിലോ ഓടയിലോ ആ മാലിന്യം അവന്‍ സുരക്ഷിതമായി നിക്ഷേപിക്കുന്നു...

അത് കൂടാതെ അറവു ശാലകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ഇരുട്ടിന്റെ മറവിലും മറ്റും കൊണ്ട് തള്ളുന്നത് പാതയോരങ്ങളിലും ഓടകളിലുമാണ്...സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ, പാതയോരങ്ങളിലും പുഴയിറമ്പുകളിലും പുറമ്പോക്കുകളിലും അവ കൂമ്പാരമായി മാറുന്നു..ഒടുവില്‍ അതെ പാതയിലൂടെ ഇതിന്റെ ദുര്‍ഗന്ധവും സഹിച്ചു മൂക്കും പൊത്തി നടന്നു പോകുന്നതും ഇതേ മലയാളി തന്നെയാണ്...
നരക” വാസികളുടെ എച്ചില്‍ അവരുടെ അടുക്കള വാതിലും കടന്നു ഗ്രാമത്തിന്റെ നന്മകളിലേക്ക് കടന്നു വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി..നാളെ അവര്‍ തിന്നു തൂറിയത് ഗ്രാമവാസികളുടെ മുറ്റത്ത്‌ കൊണ്ട് വന്നു ഇടാന്‍ തുടങ്ങും.....ഇപ്പോള്‍ തന്നെ ചില മാലിന്യസംസ്ക്കരണ കേന്ദ്രങ്ങള്‍ കുടി കൊള്ളുന്ന പ്രദേശങ്ങളിലെ അവസ്ഥ വളരെ ഭീകരമാണ്... ദുര്‍ഗ്ഗന്ധ പൂരിതമായ വായു ശ്വസിച്ച് ജീവിതം മുഴുവന്‍ തള്ളിനീക്കുന്നു ഇവര്‍.....,..കൂടാതെ , അഴുക്കിന്റെ പാട മൂടിയ കിണറുകളില്‍ നിന്ന് വെള്ളം കോരേണ്ടി വരുന്നു , സുഹൃത്തുക്കളോ ബന്ധുക്കളോ വിരുന്നു വരാനോ വന്നാല്‍ തന്നെ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാനോ തയ്യാറാവാത്ത അവസ്ഥ , വിവാഹാലോചനകള്‍ മുടങ്ങിപ്പോകുന്നു... എങ്ങനെയെങ്കിലും വിറ്റുപെറുക്കി എവിടെയെങ്കിലും പോയി ജീവിക്കാന്‍ തീരുമാനിച്ചാല്‍പോലും കിടപ്പാടത്തിന് വേണ്ടത്ര വില കിട്ടുന്നുമില്ല...ക്ഷമയുടെ നെല്ലിപ്പലക കണ്ടു അവസാനം പ്രതികരിക്കാന്‍ തീരുമാനിച്ച ചില ഗ്രാമങ്ങളില്‍ അധികാരത്തിന്‍റെ മാര്‍ക്കടമുഷ്ട്ടി പ്രയോഗിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു.,..ഞെളിയന്‍ പറമ്പും വിളപ്പില്‍ ശാലയും ലാലൂരും അടക്കമുള്ള പ്രദേശങ്ങള്‍ ഇപ്പോള്‍ ചെറുത്തു നില്‍പ്പിന്റെ പാതയിലാണ്...
മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ കേരളം ഇരുളില്‍ തപ്പുകതന്നെയാണ്. ശാസ്ത്രീയമായ വീക്ഷണത്തിന്റെയും സംവിധാനങ്ങളുടെയും അഭാവമാണ് എല്ലായിടത്തും തടസ്സമാവുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള താല്‍ക്കാലിക നടപടികളല്ല നമുക്കാവശ്യം..ശാസ്ത്രീയമായ രീതിയില്‍ പരിസരവാസികള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രക്രിയ ആണ് നടക്കേണ്ടത്...കേന്ദ്രീകൃതമാലിന്യ സംസ്ക്കരണം എന്നത് കേരളത്തില്‍ ഈ നിലയ്ക്ക് ഫലപ്രദം അല്ല എന്ന് തെളിഞ്ഞതാണ്...അത് കൊണ്ട് തന്നെ ഉത്ഭവസ്ഥാനത്തു തന്നെ സംസ്ക്കരിക്കാനുള്ള ശ്രമവും നടത്തണം...തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട ഒരു പ്രധാന ഉത്തരവാദിത്തമാണ് ഇത് . തമ്മിലടിയും അധികാരത്തിന്‍റെ അപ്പക്കഷണം നുകരാനുള്ള ആര്‍ത്തിയും മൂലം അവന്മാര്‍ക്ക് അതിനൊന്നും സമയവും ഇല്ല...ജനങ്ങളുടെ നികുതിപണം കൊണ്ടാണ് മൂന്നു നേരവും അണ്ണാക്കിലേക്ക് തള്ളിക്കയറ്റുന്നത് എന്നാ ബോധം പോലും ഇല്ലാത്ത ഇവരെയൊക്കെ നിയന്ത്രിക്കേണ്ട ഗവണ്‍മെന്റ് ആകട്ടെ ഈ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല അതു നിലനിര്‍ത്തി ലാഭക്കച്ചവടം നടത്താനാണ് ശ്രമിക്കുന്നത്...

മാലിന്യ സംസ്കരണ മേഖലയിലെ ഗവണ്മെന്റിന്റെ എല്ലാ സംവിധാനങ്ങളെയും പൂട്ടിക്കെട്ടി സ്വകാര്യമുതലാളിമാര്‍ക്ക് കൈ വെള്ളയില്‍ വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്... ഇതിനായി കേരള ശുചിത്വ മിഷന്‍ പിരിച്ചുവിടാന്‍ തീരുമാനമെടുത്തു ..മറ്റു സാങ്കേതിക സംവിധാനങ്ങള്‍ പിരിച്ചു വിട്ടു...ഇനി സര്‍ക്കാരിനു നാമ മാത്രമായ ഓഹരികള്‍ മാത്രമുള്ള സംവിധാനം ഉണ്ടാക്കി , അപ്രായോഗികമെന്നു തെളിഞ്ഞ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി അതില്‍ നിന്നും കാശ് തട്ടിക്കാനാണ് ശ്രമിക്കുന്നത്...ഇതിന്റെ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കാന്‍ എന്നാ പേരില്‍ അച്ചിയെയും മക്കളെയും കൂട്ടി വിദേശരാജ്യങ്ങളില്‍ ടൂര്‍ പോകുന്നു...സുരക്ഷിതവും സുഗമവും ലളിതവും ചെലവു കുറഞ്ഞതുമായ മാലിന്യ സംസ്കരണ പദ്ധതികള്‍ സാധ്യമാവും എന്നിരിക്കെ കോടികള്‍ ചിലവിട്ടു ഇത്തരം മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ അറിയാം എവിടെയാണ് ശരിക്കും ചീഞ്ഞു നാറുന്നത് എന്ന്...

നിഷ്ക്രിയരായ ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദവും നടത്തുന്ന പേക്കൂത്തുകള്‍ കണ്ടു കുറ്റം പറഞ്ഞു ഇരിക്കാതെ നമ്മുടെ ജീവനും ആരോഗ്യത്തിനും വേണ്ടി നാം തന്നെ പ്രവര്‍ത്തിച്ചേ മതിയാകൂ... ഈ പാപത്തില്‍ നിന്ന് നമുക്ക് മാറി നടക്കാന പറ്റില്ല... നമ്മള്‍ പുറന്തള്ളുന്ന എച്ചിലും വിസര്‍ജ്ജ്യങ്ങളും നമ്മുടെ പരിസരത്ത് തന്നെ സംസ്ക്കരിക്കാന്‍ ധൈര്യം കാണിക്കുന്നത് ഈ അധികാരികള്‍ക്ക് ഒരു പാഠം പഠിപ്പിച്ചു കൊടുക്കല്‍ കൂടിയായിരിക്കും...

എല്ലാവരും കൂടി മുന്‍കൈയ്യെടുത്താല്‍ എളുപ്പത്തില്‍ പ്രായോഗികമാക്കാവുന്ന ചില മുന്‍കരുതലുകളും നിര്‍ദേശങ്ങളും ചുവടെ...
1.കടകളിലെയും ഹോട്ടലിലെയും വേസ്റ്റുകള്‍ ഉടമകള് തന്നെ സംസ്കരിക്കാന്‍ വേണ്ട നിര്‍ദേശവും ബോധവല്‍ക്കരണവും നടത്തുക...പാലിക്കാത്ത പക്ഷം ലൈസന്‍സ് റദ്ദാക്കുക.

2.കോഴിഫാമുകളിലേയും ഇറച്ചിവില്‍പനകേന്ദ്രങ്ങലുടെയും ഉടമസ്ഥന്മാര് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുകയാണെങ്കില്‍ മാലിന്യ സംസ്കരണവും ഒപ്പം ഗ്യാസും ലഭ്യമാകുന്ന നില വന്നുചേരും.ഇവര്‍ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം..ഇല്ലെങ്കില്‍ അനുമതി കൊടുക്കാതിരിക്കുക...

3.പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുന്ന സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്കരണ സൌകര്യം നിര്‍ബന്ധമാക്കുക.

4.ജൈവമാലിന്യസംസ്ക്കരണത്തിന് ഓരോ വീട്ടിലും സംവിധാനം ഉണ്ടാക്കുക. ഭക്ഷണാവശിഷ്ടങ്ങള്, പച്ചക്കറി അവശിഷ്ടം എന്നിവ കുഴി ഉണ്ടാക്കി സംസ്ക്കരിക്കുക, കമ്പോസ്റ്റ് കുഴി ഉണ്ടാക്കാന് പഞ്ചായത്ത് സഹായം നല്‍‍കുക. കുളി മുറി, അടുക്കള ഇവയിലെ മലിനജലം പൈപ്പ് വഴി അകലെ കൊണ്ടുപോയി കുഴിയില്‍ നിക്ഷേപിക്കുക. കുഴി സ്ലാബ് ഇട്ടു മൂടുക..

5.ആഘോഷ വേളയില്‍ പ്ലാസ്റ്റിക്ക്, ഗ്ലാസ്സ് ഉപയൊഗിക്കാതിരിക്കുക ബോധവല്‍‍ക്കണം നടത്തുക.

6.ജൈവമാലിന്യങ്ങള് കമ്പോസ്റ്റ് / മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഉപയോഗപ്പടുത്തുക.. വ്യാപകമായി വീടുകള്‍തോറും കമ്പോസ്റ്റ് കുഴി ഉണ്ടാക്കാനുള്ള ധനസഹായം നല്‍കുകയും മാലിന്യ നിര്‍മാര്‍ജ്ജനം ഒരു ജീവിത ചര്യയാണെന്ന ബോധം ജനതയില്‍‍സൃഷ്ടികുകയും ചെയ്യണം.

7.പ്രധാന സ്ഥലങ്ങളില്‍ കൃത്യമായി ഇടവിട്ട്‌ ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.

8.നഗരത്തിലെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടിക്കുക...മാലിന്യങ്ങള്‍ റോഡരികില്‍ കൊണ്ട് തള്ളുന്നവരെ ബോധവല്‍ക്കരിക്കുക...എന്നിട്ടുംഫലമുണ്ടായില്ലെങ്കില്‍ 'കൈ'കാര്യം ചെയുക...
വഴിവക്കിലും പൊതുസ്ഥലങ്ങളിലും മറ്റും പ്ളാസ്റിക് സഞ്ചികളിലും ജീര്‍ണിക്കാത്ത കവറുകളിലും മാലിന്യം തള്ളുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഈയിടെ ഉത്തരവോക്കെ ഇറക്കിയിരുന്നു... നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നാണ് കോടതി പറയുന്നത്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍..,.... വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. ഇതിന്റെ അടിസ്ഥാനത്തില്‍ പല സ്ഥലങ്ങളിലും പോലീസ് രംഗത്തിറങ്ങണം ..നേരിട്ട് കൈകാര്യം ചെയ്യാന്‍ പറ്റില്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ പോലീസിനെ ഉപയോഗിച്ച് ചെയ്യാവുന്നതാണ്...

ഓരോ മുക്കുകളില്‍ ഒളിച്ചു നിന്ന് ചാടി വീണും സിനിമാ സ്റ്റൈലില്‍ ചേസ്ചെയ്തും പോലീസ്‌ നടത്തുന്ന ഹെല്‍മറ്റ്‌ വേട്ടയും ടയറില്‍ കാറ്റ് പോരാ എന്ന് പറഞ്ഞു കാശ് പിഴിയുന്നതിലും കാണിക്കുന്ന ആത്മാര്‍ഥത ഇക്കാര്യത്തില്‍ കാണിച്ചാല്‍ മാലിന്യം കൊണ്ട് തള്ളുന്നവനെയൊക്കെ നിഷ്പ്രയാസം പിടിക്കാം...


പിന്നെ വേറൊരു കാര്യം ഉള്ളത് അഞ്ചു വര്ഷം കൂടുമ്പോള്‍ നമ്മള്‍ നടത്തുന്ന ഇലക്ഷന്‍ എന്നാ മാലിന്യ നിര്‍മ്മാര്‍ജ്ജനം നേരാം വണ്ണം ചെയ്യുക...വോട്ടും വാങ്ങി പോയിട്ട് ചില്ലിട്ട മുറിയിലെ ശീതളിമയില്‍ സുഖിക്കുന്ന ഭരണാധികാരികളെ വോട്ട് തെണ്ടി വരുമ്പോള്‍ കമ്പോസ്റ്റ്‌ കുഴിയിലേക്ക് തള്ളി ഇറക്കി അതിന്റെ സുഗന്ധം അവരെക്കൊണ്ട് അനുഭവിപ്പിക്കുക...റീസൈക്കിള്‍ ചെയത് മനസ്സ് നന്നാക്കാന്‍ പറ്റിയില്ലെങ്കില്‍ അവനെയൊക്കെ അതില്‍ തന്നെ കുഴിച്ചു മൂടുക...




കേരള ശുചിത്വ മിഷന്‍റെ മുദ്രാവാക്യമായ " ഉത്പാദിപ്പിക്കപ്പെടുന്ന 80% മാലിന്യങ്ങളും കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, പുനഃസംസ്കരിക്കുക, വീണ്ടെടുക്കുക" എന്ന നാല് തത്വങ്ങളില്‍ അധിഷ്ടിതമായി മുന്നോട്ടു പോയി മാലിന്യ വിമുക്തമായ ഒരു കൊച്ചു കേരളം സൃഷ്ടിക്കാന്‍ നമുക്ക് കഴിയും...കഴിയണം...




ശ്രീ സിവിക്‌ ചന്ദ്രന്‍ പറഞ്ഞത് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു....“നിന്‍റെ അഴുകിയ ഭക്ഷണം, നിന്‍റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്‍റെ ഉച്ഛിഷ്ടങ്ങള്‍, നിന്‍റെ കഫം നിറച്ച കോളാമ്പികള്‍, നിന്‍റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്‍റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍ ..ഇതെല്ലാം വലിച്ചെറിയേണ്ടത് എന്‍റെ സന്തതികളുടെ മുകളിലല്ല. നിന്‍റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”

സദാചാരഗുണ്ടായിസം എന്നാ സാമൂഹ്യവിപത്ത്...

കേരളീയ സമൂഹം പലവട്ടം ചര്‍ച്ച ചെയ്യുകയും അതിനിശിതമായി തന്നെ വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു സംഭവമാണ് സദാചാരപോലീസിംഗ് എന്ന് വിളിക്കപ്പെടുന്ന സദാചാര ഗുണ്ടായിസം...ഈ അടുത്ത കാലത്തായി ഉയര്‍ന്നു വന്ന ഒരു പ്രത്യേക സംഭവ വികാസം എന്നാ രീതിയിലാണ് ഇത് പരിഗണിക്കപ്പെടുന്നതും വിശേഷിപ്പിക്കപ്പെടുന്നതും...പക്ഷെ ഈ അടുത്ത കാലത്ത് മാത്രമാണ് ചില പ്രത്യേക

സംഭവപരമ്പരകളിലൂടെ ഇത് ജനശ്രദ്ധ ആകര്‍ഷിച്ചതെന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും...സത്യത്തില്‍ മാനസിക വൈകല്യം ബാധിച്ച മത-സദാചാര ഭ്രാന്തന്മാരുടെ ഈ സദാചാര പോലീസിംഗ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല...മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ ഏറിയും കുറഞ്ഞും സദാചാരപോലീസിങ്ങിന്റെ സാന്നിധ്യം ഉണ്ടായിരുന്നു...മറ്റുള്ളവന്റെ ജീവിതത്തിലേക്ക് എത്തി നോക്കാനും സമൂഹം സ്വയം നിശ്ചയിച്ചിട്ടുള്ള ചില അതിര്‍വരമ്പുകള്‍ അവന്‍ ലംഘിക്കുന്നുണ്ടോ എന്ന് ചികഞ്ഞു നോക്കി കണ്ടു പിടിക്കാനും ഇത്തരം സദാചാരഗുണ്ടകള്‍ ശ്രമിച്ചിരുന്നു...ഇന്ന് അതിനു വന്ന മാറ്റം അത് കൂടുതല്‍ സംഘടിതമായി എന്നതും പോലീസിന്റെയും കോടതിയുടെയും റോള്‍ ഏറ്റെടുത്തു അതില്‍ ഉള്‍പ്പെടുന്ന ആളുകളെ പിടികൂടി കുറ്റം ചുമത്തി ശിക്ഷ വിധിക്കാനും തുടങ്ങി എന്നതുമാണ് ...പക്ഷെ സദാചാരപോലീസും പോലീസും പേരില്‍ മാത്രമല്ല ചില പ്രവൃത്തികളിലൂടെയും ബന്ധപ്പെട്ടിരിക്കുന്നു എന്നതും നാം കാണാതിരിക്കരുത്...
പോലീസ്‌ എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നിയമവ്യവസ്ഥ നടപ്പാക്കാനും അധികാരം നല്‍കപ്പെട്ടിട്ടുള്ള സംഘടിതമായ ഒരു സംവിധാനമാണ്...എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പാരമ്പര്യ സദാചാര മൂല്യങ്ങളും വിലക്കുകളും വേലിക്കെട്ടുകളും നടപ്പിലാക്കി ജനങ്ങളെ സാന്മാര്‍ഗ്ഗികള്‍ ആക്കാന്‍ എന്നാ വ്യാജേന ഭരണഘടനാപരമായി പൗരന്മാര്‍ക്ക്‌ ലഭ്യമായ സ്വാതന്ത്ര്യം സംഘടിതമായി ചെറുക്കുകയും തടസ്സപ്പെടുത്തുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ എന്ന് നമുക്ക് സദാചാരപോലീസ്‌ ചമയുന്നവരെ വിശേഷിപ്പിക്കാം.പെണ്ണ് അല്ലെങ്കില്‍ ആണും പെണ്ണും ഉള്‍പ്പെടുന്നതോ ഒരുമിച്ചു കാണപ്പെടുന്നതോ ആയ അവസരങ്ങളിലാണ് സദാചാര പോലീസ്‌ ഉണ്ടാകുന്നതും ഉണരുന്നതും...അതായത് അവര്‍ക്ക് ഇടപഴകാന്‍ കിട്ടുന്ന അവസരങ്ങള്‍ തനിക്ക് ഇല്ലല്ലോ എന്നാ ചിന്ത ശക്തമാകുന്നു...അങ്ങനെ അവസരങ്ങളുടെ അഭാവം കൊണ്ട് സദാചാരവാദികള്‍ ആകുന്നവരാണ് അധികവും... പോലീസുകാരും ഇത്തരം അവസരങ്ങളില്‍ നിയമത്തിന്റെ മേലങ്കി അണിഞ്ഞു സദാചാരത്തിന്റെ വക്താക്കള്‍ ആകാറുണ്ട് എന്നത് ഒരു നഗ്ന സത്യമാണ്...
ഇനി നമുക്ക് സദാചാരപോലീസുകാരുടെ ചില പ്രവൃത്തികള്‍ നോക്കാം...

ഇവന്മാരുടെ അക്രമങ്ങള്‍ എല്ലാം സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആയിരിക്കും എന്നത് ഒരു പൊതു സ്വഭാവം ആണ്... കണ്ണൂരിലെ കമ്പിലില്‍ ഗര്‍ഭിണിയായ ഭാര്യക്കും ഭര്‍ത്താവിനുമാണ് സദാചാര പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. ഗര്‍ഭിണിയാണെന്ന പരിഗണന പോലും അക്രമികള്‍ നല്‍യില്ല. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതും ഭര്‍ത്താവിനു അവളുടെ 'ഭര്‍ത്താവ്' ആകാന്‍ ഇവര്‍ കല്‍പ്പിച്ചു നിര്‍വചിച്ച ലുക്ക്‌ ഇല്ലെന്നതും ആണ് പ്രകോപനത്തിന് കാരണം...
കായംകുളത്ത് റോഡിലൂടെ നടന്നു പോയ പെണ്‍കുട്ടിയെ സൂക്ഷിച്ചു നോക്കിയതിനാണ് അക്രമം...ചിലയിടങ്ങളില്‍ അത് രാത്രി അന്യപുരുഷന്‍ മറ്റൊരു വീട്ടില്‍ കാണപ്പെട്ടു എന്നാ ന്യായം ആയി മാറുന്നു...രാത്രി പത്തുമണി കഴിഞ്ഞു സ്ത്രീയും പുരുഷനും ഒന്നിച്ചു യാത്ര ചെയ്യുകയാണെങ്കില്‍ ,ഒന്നിച്ചു ഒരു ഹോട്ടലില്‍ റൂം എടുക്കുകയാണെങ്കില്‍ ഒരു പാര്‍ക്കില്‍ ഒന്നിച്ചു ഇരിക്കുകയാണെങ്കില്‍ ചോദ്യം ചെയ്യപ്പെടും...വിശിഷ്യാ അന്യമതസ്ഥര്‍ ആണെങ്കില്‍ ചോദ്യം ചെയ്യല്‍ വേറെ ഒരു തലത്തിലേക്ക് വഴി മാറുകയും അതി രൂക്ഷമായ വിചാരണയും ശിക്ഷയും ഉണ്ടാകും...ബാറുകളിലും പബ്ബുകളിലും എന്തിനു സ്വകാര്യഇടങ്ങളില്‍ പോലും ആണും പെണ്ണും ഒന്നിച്ചു കൂടുന്നതും പാര്‍ട്ടികള്‍ നടത്തുന്നതും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും ചോദ്യം ചെയ്യപ്പെടാവുന്ന കുറ്റകൃത്യങ്ങളാണ്...

ഈ അവസ്ഥയില്‍ സദാചാരപോലീസിങ്ങുമായി ബന്ധപ്പെട്ട രണ്ടു വസ്തുതകള്‍ എടുത്തു പരിശോധിക്കേണ്ടതുണ്ട്..

1. പോലീസും സദാചാരപോലീസും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു...

സദാചാര പോലീസ്‌ എന്നാ വിശേഷണം തന്നെ തെറ്റിധാരണജനകമാണ്...സദാചാരഗുണ്ട എന്നാ വിശേഷണം ആണ് ഇവര്‍ക്ക് ചേരുന്നത്...പോലീസുകാരില്‍ ഉള്ള സദാചാര വാദികളെയും സദാചാര ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കാം..സ്ത്രീയും പുരുഷനും തങ്ങള്‍ കല്പിക്കുന്ന ആചാര-വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കണം എന്ന് കരുതുന്നവരും സ്ത്രീ എന്നാല്‍ പുറത്തു ഇറങ്ങി നടക്കാനും സമൂഹത്തില്‍ ഇടപെടാനും അവകാശം ഇല്ലാത്തവരാണ് എന്ന് വിശ്വസിക്കുന്നവരും പിന്നെ സ്ത്രീയെ സംബന്ധിച്ച എന്തായാലും അതൊരു സിനിമ ആയാലും പുസ്തകം ആയാലും ചിത്രങ്ങള്‍ ആയാലും അത് നിര്‍മ്മിക്കേണ്ടത് തങ്ങള്‍ ഉണ്ടാക്കിയ ചില സദാചാര നിയമാവലികല്‍ അനുസരിച്ചാണെന്നും വിശ്വസിക്കുന്നവര്‍ ആണ് സദാചാരഗുണ്ട ആയി രൂപാന്തരപ്പെടുന്നത്...പോലീസ്‌ എന്നാ വാക്ക് ഇവിടെ കടന്നു വന്നത് സദാചാര നിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍ എന്നാ അര്‍ത്ഥത്തില്‍ ആണെങ്കിലും ചിലപ്പോഴൊക്കെ പോലീസുകാരെ അനുകരിക്കുന്നവര്‍ എന്ന രീതിയിലും ഇവരെ കാണാം.... എങ്ങനെ എന്ന് വെച്ചാല്‍ ഈ ഗുണ്ടകള്‍ ചെയ്യുന്ന പല കാര്യങ്ങളും 'ചില' പോലീസുകാര്‍ ചെയ്തിരുന്നു ഇന്നും ചെയ്തു കൊണ്ടിരിക്കുന്നു...

ചില സംഭവങ്ങള്‍ നോക്കാം....
ആണ്‍കുട്ടികള്‍ ലോവേയ്സ്റ്റ് പാന്‍റ്സും പെണ്‍കുട്ടികള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിനുപോലും സംസ്ഥാനത്തെ പല പോലീസ് സ്റ്റെഷനിലും അനധികൃതമായി പിഴ ഈടാക്കുകയും പോലീസിന്റെ അസഭ്യവര്‍ഷം കേള്‍ക്കാനും ഇടയായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്... അടിവസ്ത്രം അല്പം ജീന്‍സിനു മുകളിലൂടെ പ്രദര്‍ശിപ്പിക്കുക അല്ലെങ്കില്‍ ജീന്‍സ്‌ ഇപ്പോള്‍ ഊര്‍ന്നു വീഴും എന്നാ രീതിയില്‍ ധരിക്കുക ഒരു ട്രെന്‍ഡ് ആയി മാറിയിരുന്നു...അതിന്റെ ചുവടു പിടിച്ചു വിമര്‍ശനങ്ങളും പൊന്തി വന്നിരുന്നു... ആ സമയത്ത് ഇത് നിയന്ത്രിക്കാന്‍ എന്നാ പേരില്‍ അവരെ തേടി പിടിച്ചു പിഴ ഈടാക്കിയിരുന്നു പോലീസുകാര്‍,.....

നീ ഇന്നത്‌ പോലെ വസ്ത്രം ധരിക്കണം അല്ലെങ്കില്‍ അത് സഭ്യമല്ലതാകും എന്നാ രീതിയിലുള്ള ഒരു സദാചാര പോലീസിങ്ങായി നമുക്ക് അതിനെ കാണാം...

പിന്നെ നമ്മുടെ ചില നഗരങ്ങളില്‍ പോലും രാത്രി പത്തുമണി കഴിഞ്ഞു സ്ത്രീയും പുരുഷനും ഒന്നിച്ചു യാത്ര ചെയ്യുകയാണെങ്കില്‍ പല തരത്തിലുള്ള പോലീസ് പരിശോധനകള്‍ക്കും വിധേയരാകേണ്ടി വരും.എവിടെ പോകുന്നു,എന്തിനു പോകുന്നു ഇതാരാണ് ,ഇത് നിങ്ങള്‍ പറയുന്ന ആള്‍ ആണെന്നതിന് എന്താണ് തെളിവ് എന്നാ രീതിയിലുള്ള ചോദ്യങ്ങള്‍ വന്നു വന്നു അവസാനം ഭാര്യക്കും ഭര്‍ത്താവിനും ഇറങ്ങി നടക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും കാണിക്കേണ്ട രീതിയിലുള്ള പരിശോധനകള്‍ ആണ് പോലീസ്‌ നടത്തുന്നത്...
അതുപോലെ ലോഡ്ജുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ഥിരമായി റെയ്ഡുകളും പതിവാണ്...അവിടെയൊക്കെ താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ എല്ലാം സംശയിക്കുന്ന, അതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്ന സ്വഭാവമാണ് പോലീസിനു ഉള്ളത്...തുഛമായ വാടകയ്ക്ക് താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന ചെറുകിട ലോഡ്ജുകളില്‍ ഇത്തരം പരിശോധനകള്‍ വളരെ വ്യാപകമാണ്...എന്തെങ്കിലും കാര്യങ്ങള്‍ക്കായി അധികം പരിചയമില്ലാത്ത ഒരു സ്ഥലത്ത് ചെന്ന് പെട്ടാല്‍ അവിടെ എവിടെയെങ്കിലും ചുരുങ്ങിയ ചിലവില്‍ താമസ സൗകര്യം കണ്ടു പിടിക്കുക എന്നത് ഒരു വിഷമകരമായ പ്രക്രിയയാണ്...അവിടെ താമസിക്കുന്ന സദാചാരഗുണ്ടകളുടെ ചുഴിഞ്ഞു നോട്ടങ്ങളും ശല്യപ്പെടുതലുകളും കൂടാതെ പോലീസിനെയും പേടിക്കേണ്ട അവസ്ഥയാണ്...

കൂടാതെ പലയിടങ്ങളിലും പാര്‍ക്കുകളിലും മറ്റും കാമുകീകാമുകന്മാര്‍ക്ക് അപ്രഖ്യാപിത വിലക്കാണ്..അനാശാസ്യം വ്യാപിക്കുന്നു എന്നാ പേരും പറഞ്ഞാണ് സുഹൃത്തുക്കള്‍ക്ക് പോലും അല്‍പ സമയം ചിലവഴിക്കാന്‍ പറ്റാത്ത രീതിയില്‍ പാര്‍ക്കുകളെ പോലീസ്‌ മാറ്റിയെടുത്തത്..ഒറ്റപ്പെട്ട ചില കുറ്റകൃത്യങ്ങള്‍ അവിടെയൊക്കെ നടക്കുന്നുണ്ടെങ്കിലും ഒരു ആണും പെണ്ണും പ്രവേശിക്കുന്നത് തന്നെ സംശയക്കണ്ണ്‍ കൊണ്ടാണ് നോക്കുന്നത്...രണ്ടു വ്യക്തികള്‍ക്ക് അടുത്തിരിക്കാനും സംസാരിക്കാനും വിലക്ക് കല്‍പ്പിക്കുന്ന സദാചാരഗുണ്ടകളുടെ അതെ രീതി തന്നെയാണ് ഇവിടെ പോലീസും അനുവര്‍ത്തിക്കുന്നത്...


വിഴിഞ്ഞത്ത് ഈ വര്‍ഷം ആദ്യം നടന്ന ഒരു സംഭവം പോലീസിനു വളരെ അവമതിപ്പ് ഉണ്ടാക്കിയിരുന്നു...സദാചാര പോലീസ്‌ ചമഞ്ഞ നാട്ടുകാരുടെ പ്രേരണയാല്‍ നിജസ്ഥിതി അന്വേഷിക്കാതെ സെറ്റ്‌ പരീക്ഷ എഴുതാന്‍ പോയ രണ്ടു യുവതികളെ അവരുടെ ഒരു പരിചയക്കാരന്റെ വീട്ടില്‍ കഴിഞ്ഞതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തു..അവിടെ അനാശാസ്യം നടക്കുന്നു എന്നായിരുന്നു ആരോപണം...ഒന്നോ രണ്ടോ ആണും പെണ്ണും ഒരു വീട്ടിലോ റൂമിലോ കഴിഞ്ഞാല്‍ അവിടെ സെക്സ് അല്ലാതെ വേറെ ഒന്നും നടക്കില്ല എന്നാ ചിന്ത വെച്ച് പുലര്‍ത്തുന്ന ഞരമ്പ്‌ രോഗികള്‍ ആയാ നാട്ടുകാരും അതിനു കുടപിടിക്കുന്ന അതെ ഞരമ്പ്‌ രോഗമുള്ള പോലീസും ചേര്‍ന്ന് അവിടെ സദാചാരത്തിന്റെ കാവല്‍ക്കാര്‍ ആകാന്‍ ശ്രമിച്ചു...
മറ്റൊരു ആശങ്കാജനമായ സംഭവം വര്‍ദ്ധിച്ചു വരുന്ന സദാചാര വിചാരണകളില്‍ പ്രതിഷേധിച്ച് 'സ്ത്രീ കൂട്ടായ്മ' എന്ന സ്ത്രീ സംഘടന ജൂലയ് ഇരുപത്തി ഒന്നിന് എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍പോലും അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരില്‍ നിന്നും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നു എന്നൊരു പരാതിയും ഉണ്ടായിട്ടുണ്ട്...ഈ സംഭവങ്ങളില്‍ ഒക്കെ ഒരു ന്യൂനപക്ഷം മാത്രമാണ് ഇടപെടുന്നത്...അത് പോലീസ്‌ ആയാലും സദാചാരഗുണ്ട ആയാലും...ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത്തരം വൈകല്യങ്ങള്‍ ഉള്ള പോലീസുകാരെയും സദാചാര ഗുണ്ടകള്‍ എന്ന് തന്നെ വിശേഷിപ്പിക്കാം...

ഇതൊരു മാനസിക വൈകല്യം എന്നാ രീതിയില്‍ തന്നെയാണ് കാണേണ്ടത്...

2.സദാചാര പോലീസിംഗ് ഒരു പുതിയ പ്രവണതയാണോ..
സദാചാര പോലീസിംഗ് ഒരു പുതിയ പ്രവണത അല്ലെന്നത് ഒന്ന് പുറകിലേക്ക് പോയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും...പണ്ടും ഉണ്ടായിരുന്നു ഇത്തരം വിലക്കുകള്‍...,,.. ഒരു ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാല്‍ കലി ഇളകുന്ന ചിലര്‍ ഉള്‍പ്പെടുന്ന സമൂഹം തന്നെയായിരുന്നു അന്നും ഉണ്ടായിരുന്നത്...ആണും പെണ്ണും തമ്മില്‍ കാണുന്നത് പോലും വിലക്കിയിരുന്നു...സ്ത്രീകള്‍ അടുക്കളയിലും വീടിന്റെ അകത്തളങ്ങളിലും ഒതുങ്ങി നിന്നാല്‍ മതി എന്നും അന്യപുരുഷന്‍ വീട്ടില്‍ വന്നാല്‍ കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ പോലും മുഖം കാണിക്കാന്‍ പാടില്ല എന്ന അലിഖിത നിയമങ്ങള്‍ ഉണ്ടായിരുന്നു...സ്ത്രീകള്‍ പുറത്ത് മുഖം കാണിക്കാതെ മറക്കുടയ്ക്കുള്ളില്‍ മറഞ്ഞ് നടക്കുക സ്വസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളോടും സ്ത്രീകളോടും മറ്റൊരു മതത്തിലും പെട്ട ആളുകള്‍ സംസാരിക്കാന്‍ പൊലും അനുവദിക്കില്ല എന്നിങ്ങനെ സദാചാരത്തിന്റെ മേലങ്കി അണിഞ്ഞ വിലക്കുകള്‍, അതിലും പുറകോട്ടു പോയാല്‍ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നാ വചനം തന്നെ നില നിന്ന ഒരു കാലഘട്ടവും നമുക്ക് ഉണ്ടായിരുന്നു..അതിന്റെയൊക്കെ ഹാംഗ്ഓവര്‍ ഇന്നും നില നില്‍ക്കുന്നു എന്ന് സദാചാര പോലീസിംഗ് കാണിച്ചു തരുന്നു...


കേരളീയനായ വിശ്വവിഖ്യാത ചിത്രകാരന്‍ ശ്രീ രാജരവിവര്‍മ്മ ചെയ്ത ഒരു പെയിന്റിങ്ങിനു പോലും സദാചാരഗുണ്ടകളുടെ കൈയ്യില്‍ നിന്നും രക്ഷ ഇല്ലായിരുന്നു...ഉണ്ണിക്കണ്ണന്‍ അമ്മയായ യശോദയുടെ മടിയിരുന്നു മുല കുടിക്കുന്ന ചിത്രം ആയിരുന്നു അത്...കുഞ്ഞു അമ്മിഞ്ഞപ്പാല്‍ നുണയുമ്പോള്‍ അമ്മയുടെ മാറിടം വിവസ്ത്രമായിരുന്നു എന്നതാണ് സദാചാര ഗുണ്ടകള്‍ക്ക് പിടിക്കാഞ്ഞത്...അന്ന് രവിവര്‍മ്മ പറഞ്ഞത് ഇന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നു...അമ്മിഞ്ഞ കൊതിയോടെ ഉണ്ണിക്കണ്ണന്റെ മുഖം കാണാതെ മുലയൂട്ടുന്ന അമ്മയുടെ മുലയിലേക്ക് മാത്രം തുറിച്ചു നോക്കി കാമം കണ്ടെത്തിയവരോട് എന്ത് പറയാന്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്...താഴ്ന്ന ജാതിയിലുള്ള സ്ത്രീകള്‍ മാറ് മറയ്ക്കാതെ നടക്കണം എന്ന് തീട്ടൂരം ഇറക്കിയ ആളുകള്‍ ഉള്ള കാലഘട്ടത്തില്‍ പോലും ഒരു സ്ത്രീയും അവളുടെ ശരീരവും സദാചാരഗുണ്ടകളുടെ നോട്ടത്തില്‍ തന്നെ ആയിരുന്നു ...
അതുകൊണ്ട് ഇതിനെ ഒരു നവയുഗപ്രവണത എന്നാ രീതിയില്‍ സാമാന്യവല്കരിച്ചു കാണാതെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് ഇറങ്ങി ചെന്ന് പരിശോധിക്കേണ്ടതുണ്ട്..മാനസികമായ പ്രശ്നമാണ് ഇത്...ഒരു സമൂഹം തന്നെ ഇത്തരം മാനസികവൈകല്യങ്ങള്‍ക്കും ചിന്തകള്‍ക്കും അടിപ്പെടുമ്പോള്‍ ചില വ്യക്തികളുടെ പേക്കൂത്തുകള്‍ എന്ന് സാമാന്യവല്‍ക്കരിക്കാതെ അത്യന്തം ഗൌരവമായി തന്നെ കാണണം ഇത്..

മതങ്ങള്‍ക്കും അതിന്റെ പ്രചാരകര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ആകില്ല...സ്വന്തമായി സൃഷ്ടിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ചില നിയമങ്ങളും സദാചാര മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്ന ചിലര്‍ എല്ലാ മതങ്ങളിലും ഉണ്ട്...അവര്‍ തങ്ങളുടെ ആശയങ്ങളെയും ദുരാചാരങ്ങളെയും ഇന്നത്തെ യുവാക്കള്‍ക്കിടയിലേക്ക് പകര്‍ന്നു നല്‍കുന്നു...ഇങ്ങനെ പഴയതും പുതിയതുമായ മൂല്യബോധങ്ങളും സദാചാര സംഹിതകളും പേറി നടക്കുന്ന ചിലര്‍ അവസരം കിട്ടിയാല്‍ സദാചാരത്തിന്‍റെ വേലി ചാടുകയും ചെയ്യും പക്ഷെ മറ്റുള്ളവര്‍ ചാടുന്നത് കണ്ടാല്‍ അസൂയ മൂത്ത് അവരെ വളഞ്ഞു പിടിച്ചു ആക്രമിക്കുകയും ചെയ്യുന്നു...അങ്ങനെയാണ് ഒരു കൂട്ടം സദാചാര പോലീസുകാര്‍ ജനിക്കുന്നത് ... സംഘം ചേര്‍ന്നുള്ള ആക്രമണമാകുമ്പോള്‍ താന്‍ പിടിക്കപെടില്ല എന്ന വിശ്വാസവും ഇതൊക്കെ ചെയ്‌താല്‍ താന്‍ സമൂഹത്തില്‍ നന്മകള്‍ ചെയ്യുന്ന ഒരാള്‍ ആയി എന്നാ ഓരോ മനുഷ്യന്‍റെയും സ്വയം നിര്‍വൃതിയും ഇത്തരം പ്രശ്നങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. സദാചാരപോലിസിങ്ങിനെപ്പറ്റി നിയമത്തില്‍ നിര്‍വ്വചനങ്ങള്‍ ഇല്ലാത്തത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നു.
എന്തായാലും സദാചാരമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ എന്നാ വ്യാജേന ഇത്തരം ഗുണ്ടകള്‍ നടത്തുന്ന കടന്നു കയറ്റങ്ങള്‍ നിയമം മൂലം തന്നെ നിരോധിക്കപ്പെടെണ്ടതാണ്, അത് പോലീസ്‌ കുപ്പായം ഇട്ടവര്‍ ആയാലും മതത്തിന്റെ കുപ്പായം ഇട്ടവര്‍ ആയാലും ശിക്ഷാര്‍ഹമാണ്...

ഭരണഘടനാപരമായി പൗരന്‍മാര്‍ക്ക് ലഭ്യമായ സ്വാതന്ത്ര്യം സംഘടിതമായി ചെറുക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം ഒരു നിയമ നിര്‍മ്മാണം ആലോചനയില്‍ ഉണ്ടെന്നു പോലീസ്‌ അധികാരികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് .

ഇത്തരം കേസുകള്‍ അതീവ ഗൗരവമായി കൈകാര്യം ചെയ്യാന്‍ നിര്‍ദേശം നല്‍കും. കൊള്ള, ആയുധം ഉപയോഗിച്ചുള്ള ലഹള തുടങ്ങിയ കുറ്റങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ ചുമത്തും എന്നാണു പറയുന്നത്... ഇനിയും നാം അമാന്തിച്ചു നിന്നാല്‍ ഒരു സമൂഹം തന്നെ ഇത്തരം വികലചിന്തകള്‍ക്ക് അടിപ്പെട്ടു കപട സദാചാരമൂല്യങ്ങളുടെ പുറകെ പോയി പരസ്പരം അടിച്ചും കുത്തിയും കൊന്നും നശിച്ചു പോകും...അതുകൊണ്ട് സദാചാരഗുണ്ടകളെയും അവരുടെ ഗുണ്ടായിസത്തെയും കര്‍ശനമായ നിയമങ്ങള്‍ മൂലം നിരോധിക്കുകയും സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള അവസരം ജനങ്ങള്‍ക്ക്‌ നല്‍കുകയും വേണം...ഇനിയും ഒരു സദാചാരഗുണ്ടാ വിളയാട്ടം ഈ സാക്ഷര കേരളത്തില്‍ നടക്കാതിരിക്കട്ടെ...